കലാപത്തില്‍ ‘കൊല്ലപ്പെട്ടയാള്‍’ ജീവനോടെ മടങ്ങിയെത്തി; നാടകീയമായ സംഭവം അരങ്ങേറിയത് ഉത്തർപ്രദേശില്‍

കലാപത്തില്‍ ‘കൊല്ലപ്പെട്ടയാള്‍’ ജീവനോടെ മടങ്ങിയെത്തി; നാടകീയമായ സംഭവം അരങ്ങേറിയത് ഉത്തർപ്രദേശില്‍

Webdunia
ചൊവ്വ, 30 ജനുവരി 2018 (19:50 IST)
കലാപത്തിൽ കൊല്ലപ്പെട്ടെന്ന് കരുതിയ യുവാവ് തിരിച്ചെത്തി. ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടുവെന്നു കരുതിയ രാഹുൽ ഉപാദ്ധ്യായ എന്നയാളാണ് പൊലീസ് സ്‌റ്റേഷനിലെത്തി താന്‍ ജീവനോടെയുണ്ടെന്ന് വ്യക്തമാക്കിയത്.

റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ചാണ് കാസ്ഗഞ്ചിൽ ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. എ.ബി.വി.പി നടത്തിയ ബൈക്ക് റാലിക്കു നേരെ കല്ലേറ് ഉണ്ടാവുകയും തുടര്‍ന്നുണ്ടായ കലാപത്തില്‍ ചന്ദൻ ഗുപ്ത എന്നയാള്‍ മരിച്ചു. ഇതോടെ സംഘര്‍ഷം പ്രദേശമാകെ പടരുകയും ഏറ്റുമുട്ടലില്‍ രാഹുലും മരിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നു.

സംഘര്‍ഷത്തില്‍ രാഹുല്‍ മരിച്ചുവെന്ന വാര്‍ത്ത പല ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്‌തു. ഇതോടെ ഇയാള്‍ മരിച്ചുവെന്ന നിഗമനത്തില്‍ പൊലീസും എത്തിച്ചേര്‍ന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം രാഹുല്‍ പൊലീസ് സ്‌റ്റേഷനിലെത്തി താൻ മരിച്ചിട്ടില്ലെന്നും പുറത്തുവന്ന വാര്‍ത്ത വ്യാജമാണെന്നും അറിയിച്ചത്.

കാസ്ഗഞ്ചിൽ ഏറ്റുമുട്ടലുണ്ടായപ്പോള്‍ താന്‍ സ്ഥലത്തില്ലായിരുന്നു. ഒരു സുഹൃത്താണ് ഞാന്‍ മരിച്ചുവെന്ന തരത്തിലുള്ള വാര്‍ത്ത അറിയിച്ചത്. വിവരം പൊലീസിനെ അറിയിച്ചെങ്കിലും അവര്‍ വിശ്വസിക്കാന്‍ തയ്യാറായില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വടക്കു കിഴക്കന്‍ ഇന്ത്യയിലുള്ള ജൂതന്മാരെ ഇസ്രായേല്‍ കൊണ്ടുപോകുന്നു; പദ്ധതിക്ക് ഇസ്രയേല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി

കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാതച്ചുഴി ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

പോലീസുകാരനില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്പാ ജീവനക്കാരി അറസ്റ്റില്‍

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

ജോലിക്കിടെ നഗ്‌നത പ്രദര്‍ശിപ്പിച്ച ബിഎല്‍ഒയ്‌ക്കെതിരെ നടപടി; വിശദീകരണം തേടി കളക്ടര്‍

അടുത്ത ലേഖനം
Show comments