Webdunia - Bharat's app for daily news and videos

Install App

ഇനി എന്നാണ് മോദി നീറ്റ് റദ്ദാക്കുന്നത്? ബിജെപി സര്‍ക്കാരിന്റെ അലംഭാവവും അഴിമതിയും യുവാക്കളുടെ ഭാവി നശിപ്പിക്കുന്നുവെന്ന് പ്രിയങ്കാ ഗാന്ധി

അഭിറാം മനോഹർ
വ്യാഴം, 20 ജൂണ്‍ 2024 (12:30 IST)
Modi, Priyanka Gandhi
ദേശീയ പരീക്ഷ ഏജന്‍സി(എന്‍ടിഎ) ജൂണ്‍ 18ന് നടത്തിയ യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. സംഭവത്തിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രി സ്വയം ഏറ്റെടുക്കണമെന്നും സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിന്റെയും പരാജയത്തിന്റെയും ഫലമാണിതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു.
 
നീറ്റ് യുജിയില്‍ ക്രമക്കേടുണ്ടായതായി കേന്ദ്രവിദ്യഭ്യാസ മന്ത്രി തന്നെ നേരത്തെ വ്യക്തമാക്കിയതാണ്. പിന്നീട് ഗുജറാത്തിലും ബിഹാറിലും വിദ്യഭ്യാസ മാഫിയ അറസ്റ്റിലായതോടെ ക്രമക്കേടുണ്ടായതായി അദ്ദേഹം സമ്മതിച്ചു. ഇനി എന്നാണ് നീറ്റ് പരീക്ഷ റദ്ദാക്കുന്നതെന്നും ഖാര്‍ഗെ ചോദിച്ചു. അതേസമയം ബിജെപി സര്‍ക്കാരിന്റെ അലംഭാവവും അഴിമതിയും യുവാക്കളെ ബാധിക്കുന്നതായി പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി. നീറ്റ് പരീക്ഷയിലെ തട്ടിപ്പ് വാര്‍ത്തയ്ക്ക് പിന്നാലെ നെറ്റ് പരീക്ഷ ക്രമക്കേട് ഭയന്നാണ് റദ്ദാക്കിയതെന്നും ഇതിന്റെ ഉത്തരവാദിത്വം വിദ്യഭ്യാസമന്ത്രി ഏറ്റെടുക്കുമോ എന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ വീണ്ടും മരണം, അഞ്ചര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ഭാര്യ 60,000 രൂപ ശമ്പളത്തില്‍ പ്രൊഫസറായി ജോലി ചെയ്തിട്ടും ജീവനാംശം ആവശ്യപ്പെടുന്നു; സുപ്രീം കോടതിയുടെ ഉത്തരവ് ഇങ്ങനെ

സുപ്രീംകോടതി ജഡ്ജിമാരുടെ സംഘം മണിപ്പൂര്‍ സന്ദര്‍ശിച്ചു

പോക്സോ കേസിൽ പ്രതിയായ കോൺഗ്രസ് നേതാവിൻ്റെ ജാമ്യാപേക്ഷ തള്ളി

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച 44 കാരന് ട്രിപ്പിൾ ജീവപര്യന്തം തടവ് ശിക്ഷ

അടുത്ത ലേഖനം
Show comments