അവളെ വിവാഹം കഴിക്കുമോ? അല്ലെങ്കിൽ ജയിലിലാകും: ബലാത്സംഗക്കേസ് പ്രതിയോട് സുപ്രീംകോടതി

Webdunia
തിങ്കള്‍, 1 മാര്‍ച്ച് 2021 (17:52 IST)
ബലാത്സംഗക്കേസിൽ അറസ്റ്റ് ഒഴിവാക്കാൻ സംരക്ഷണം തേടിയ കുറ്റാരോപിതനോട് പെൺകുട്ടിയെ വിവാഹം ചെയ്യാമോ എന്ന് ചോദിച്ച് സുപ്രീം കോടതി. മഹാരാഷ്ട്ര സംസ്ഥാന സർക്കാർ ജീവനക്കാരനായ മോഹിത് ചവാന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ ചോദ്യം. സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പോക്‌സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
 
കേസുമായി ബന്ധപ്പെട്ട് ജോലി നഷ്ടപ്പെടാൻ സാധ്യതയുള്ളതായി ഹർജിക്കാരന്റെ അഭിഭാഷകൻ പറഞ്ഞു. ഇതോടെയാണ് നിങ്ങൾക്ക് കുട്ടിയെ വിവാഹം കഴിക്കാമോ എന്ന കോടതിയുടെ ചോദ്യം. അങ്ങനെയെങ്കിൽ ഞങ്ങൾ സഹായിക്കാം ഇല്ലെങ്കിൽ നിങ്ങൾ ജയിലിലാകും ചീഫ് ജസ്റ്റിസ് പറഞ്ഞു. പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ബലാത്സംഗം ചെയ്യുമ്പോൾ താൻ സർക്കാർ ജീവനക്കാരനാണെന്ന് പ്രതി ഓർക്കണമായിരുന്നുവെന്നും കോടതി പറഞ്ഞു.
 
പെൺകുട്ടിയെ ആദ്യം വിവാഹം കഴിക്കാൻ തയ്യാറായിരുന്നു എന്നാൽ അവൾ അത് നിരസിക്കുകയായിരുന്നു. ഇപ്പോൾ താൻ വിവാഹിതനാണെന്നും അതിനാൽ വീണ്ടും വിവാഹം ചെയ്യാനാകില്ലെന്നും പ്രതി പറഞ്ഞു. അറസ്റ്റ് ചെയ്‌താൽ തന്റെ ജോലി നഷ്ടപ്പെടുമെന്നും പ്രതി പറഞ്ഞു. ഇതിനെ തുടർന്ന് പ്രതിയുടെ അറസ്റ്റ് നാലാഴ്‌ചത്തേക്ക് കോടതി തടഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

കൊല്ലത്ത് പരിശീലനത്തിനിടെ കണ്ണീര്‍വാതക ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments