ഐജിക്കെതിരെ വനിതാ എസ്‌പിയുടെ പീഡന പരാതി; അന്വേഷണം തെലങ്കാന പൊലീസിന് - നിര്‍ദേശം മദ്രാസ് ഹൈക്കോടതിയുടെ

Webdunia
വ്യാഴം, 29 ഓഗസ്റ്റ് 2019 (16:09 IST)
തമിഴ്‌നാട് പൊലീസ് സേനയെ വിവാദത്തിലാക്കിയ ഐജിക്കെതിരെ വനിത എസ്‌പി നല്‍കിയ ലൈംഗിക പീഡനം പരാതിയിലെ അന്വേഷണം തെലങ്കാന പൊലീസിന്. മദ്രാസ് ഹൈക്കോടതിയുടേതാണ് നിര്‍ദേശം.

മുതിർന്ന വനിതാ പൊലീസ് ഓഫീസര്‍ക്കായിരിക്കണം അന്വേഷണ ചുമതല നല്‍കേണ്ടതെന്ന് തെലങ്കാന ഡിജിപിയോട് കോടതി നിര്‍ദേശിച്ചു. റിപ്പോര്‍ട്ടുകള്‍ എത്രയും വേഗം കൈമാറണമെന്നും ആറ് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ജസ്റ്റിസ് വിനീത് കോത്താരി, ജസ്റ്റിസ് സിവി കാർത്തികേയൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

വിജിലൻസ് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന എസ് മുരുകനെതിരേ കീഴുദ്യോഗസ്ഥയായ എസ്‌പി ഒരു വര്‍ഷം മുമ്പാണ് പരാതി നൽകിയത്. നിലവിൽ സിബിസിഐഡിയും പൊലീസിലെ ഇന്റേണൽ കംപ്ലയൻസ് കമ്മിറ്റി(ഐസിസി) അന്വേഷിക്കുന്ന കേസാണ് തെലങ്കാന പൊലീസിന് കൈമാറുന്നത്.

വിജിലൻസ് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന എസ് മുരുകനെതിരേ കീഴുദ്യോഗസ്ഥയായ എസ്‌പി ഒരു വര്‍ഷം മുമ്പാണ് പരാതി നൽകിയത്. വിജിലൻസ് ജോയിന്റ് ഡയറക്ടറായിരുന്ന മുരുകന് കീഴിൽ ജോലി ചെയ്യുമ്പോൾ അപമര്യാദയായി പെരുമാറി, മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ കാട്ടി, അസമയങ്ങളില്‍ ഫോണില്‍ വിളിച്ച് മോശമായി സംസാരിച്ചു എന്നീ ആരോപണങ്ങളാണ് എസ്‌പി ഉന്നയിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ സമയപരിധി നാളെ മൂന്ന് മണിവരെ മാത്രം

മംദാനി ആവശ്യപ്പെട്ടു, താന്‍ സമ്മതം മൂളിയെന്ന് ട്രംപ്, വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച

എട്ട് മാസം ഗര്‍ഭിണിയായ ആദിവാസി യുവതിയെ കാണാതായി; വനമേഖലയില്‍ ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍

കെഎസ്ഇബി ജീവനക്കാരുടെ അശ്രദ്ധ: അപകടത്തില്‍ പരിക്കേറ്റ ബെറ്റ്സന്‍ ബാബു ചികിത്സയിലിരിക്കെ മരിച്ചു

ശബരിമലയില്‍ ഇന്നുമുതല്‍ 75,000 പേര്‍ക്ക് മാത്രം ദര്‍ശനം; സ്‌പോട്ട് ബുക്കിംഗ് 5000 പേര്‍ക്ക് മാത്രം

അടുത്ത ലേഖനം
Show comments