അമ്മയെ കുത്തിക്കൊലപ്പെടുത്തി, ആ ചോര കൊണ്ട് ഭിത്തിയിൽ സ്മൈലി വരച്ചു; ഒരു മകൻ ചെയ്തത് ഇങ്ങനെ

അമ്മയെ കൊലപ്പെടുത്തിയ ശേഷം അതേ ചോര കൊണ്ട് ആ മകൻ ഇങ്ങനെ എഴുതി - 'മടുത്തു, എന്നെ കണ്ടെത്തി തൂക്കിക്കൊല്ലൂ'

Webdunia
വ്യാഴം, 25 മെയ് 2017 (08:54 IST)
ഏറെ കോളിളക്കങ്ങൾ സൃഷ്ടിച്ച കൊലക്കേസ് ആണ് ഷീന ബോറ. കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊലചെയ്യപ്പെട്ടത്. ഈ കൊലപാതകത്തിന് പിന്നിൽ അവരുടെ മകൻ തന്നെയാണെന്നാണ് പോലീസ് നിഗമനം. 21 വയസുള്ള ഇവരുടെ മകന്‍ സിദ്ധാന്ത് ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.
 
കൊലപാതകം ചെയ്തത് മകൻ തന്നെയാണെന്ന് വ്യക്തമാകുന്ന താരതത്തിലുള്ള സൂചനകൾ പൊലീസിന് ലഭിച്ചു കഴിഞ്ഞു. മകനെയും കാണാതാവുകയായിരുന്നു. കാണാതായ മകനെ കുറിച്ച് അന്വേഷണം നടക്കുന്നതിന് ഇടയിലാണ് മൃതദേഹത്തിന് സമീപം ചുവരില്‍ ചോര കൊണ്ട് എഴുതിയ വാക്കുകളും സ്‌മൈലിയും പൊലീസ് കണ്ടെത്തിയത്. ഇവരെ കൊണ്ട് മടുത്തെന്നും നിങ്ങളെന്നെ കണ്ടെത്തി തൂക്കിക്കൊല്ലൂ എന്നുമാണ് ചുവരില്‍ സ്‌മൈലിക്കൊപ്പം എഴുതി ചേര്‍ത്തിരിക്കുന്നത്. ഇത് ചെയ്തത് മകനാകാമെന്ന നിഗമനത്തിലാണ് പോലീസ്. 
 
മുംബൈ പൊലീസ് ഇന്‍സ്‌പെക്ടര്‍ ധ്യാനേശ്വര്‍ ഗനോറിന്റെ ഭാര്യ ദീപാലി ഗാനോറിന്റെ മൃതദേഹമാണ് മുംബൈയിലെ സാന്റാ ക്രൂസ് ഹോമിലെ ഫ്‌ലാറ്റില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ വൈകി എത്തുന്നതിന് അമ്മ സിദ്ധാന്തിനെ വഴക്കുപറയാറുണ്ടായിരുന്നു. പോക്കറ്റ് മണി നല്‍കാത്തതിനും മകന് അമ്മയോട് ദേഷ്യമുണ്ടായിരുന്നു. പക മൂലം ചൊവ്വാഴ്ച്ച രാത്രി കത്തികൊണ്ട് കഴുത്തിന് കുത്തി കൊല്ലുകയായിരുന്നിരിക്കണം എന്നാണ് പോലീസ് കരുതുന്നത്.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Vijay: 'അണ്ണായെ മറന്നത് ആര്?'; ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്

മഴയ്ക്ക് ശമനമില്ല; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

അടുത്ത ലേഖനം
Show comments