Webdunia - Bharat's app for daily news and videos

Install App

അമ്മയെ കുത്തിക്കൊലപ്പെടുത്തി, ആ ചോര കൊണ്ട് ഭിത്തിയിൽ സ്മൈലി വരച്ചു; ഒരു മകൻ ചെയ്തത് ഇങ്ങനെ

അമ്മയെ കൊലപ്പെടുത്തിയ ശേഷം അതേ ചോര കൊണ്ട് ആ മകൻ ഇങ്ങനെ എഴുതി - 'മടുത്തു, എന്നെ കണ്ടെത്തി തൂക്കിക്കൊല്ലൂ'

Webdunia
വ്യാഴം, 25 മെയ് 2017 (08:54 IST)
ഏറെ കോളിളക്കങ്ങൾ സൃഷ്ടിച്ച കൊലക്കേസ് ആണ് ഷീന ബോറ. കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊലചെയ്യപ്പെട്ടത്. ഈ കൊലപാതകത്തിന് പിന്നിൽ അവരുടെ മകൻ തന്നെയാണെന്നാണ് പോലീസ് നിഗമനം. 21 വയസുള്ള ഇവരുടെ മകന്‍ സിദ്ധാന്ത് ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.
 
കൊലപാതകം ചെയ്തത് മകൻ തന്നെയാണെന്ന് വ്യക്തമാകുന്ന താരതത്തിലുള്ള സൂചനകൾ പൊലീസിന് ലഭിച്ചു കഴിഞ്ഞു. മകനെയും കാണാതാവുകയായിരുന്നു. കാണാതായ മകനെ കുറിച്ച് അന്വേഷണം നടക്കുന്നതിന് ഇടയിലാണ് മൃതദേഹത്തിന് സമീപം ചുവരില്‍ ചോര കൊണ്ട് എഴുതിയ വാക്കുകളും സ്‌മൈലിയും പൊലീസ് കണ്ടെത്തിയത്. ഇവരെ കൊണ്ട് മടുത്തെന്നും നിങ്ങളെന്നെ കണ്ടെത്തി തൂക്കിക്കൊല്ലൂ എന്നുമാണ് ചുവരില്‍ സ്‌മൈലിക്കൊപ്പം എഴുതി ചേര്‍ത്തിരിക്കുന്നത്. ഇത് ചെയ്തത് മകനാകാമെന്ന നിഗമനത്തിലാണ് പോലീസ്. 
 
മുംബൈ പൊലീസ് ഇന്‍സ്‌പെക്ടര്‍ ധ്യാനേശ്വര്‍ ഗനോറിന്റെ ഭാര്യ ദീപാലി ഗാനോറിന്റെ മൃതദേഹമാണ് മുംബൈയിലെ സാന്റാ ക്രൂസ് ഹോമിലെ ഫ്‌ലാറ്റില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ വൈകി എത്തുന്നതിന് അമ്മ സിദ്ധാന്തിനെ വഴക്കുപറയാറുണ്ടായിരുന്നു. പോക്കറ്റ് മണി നല്‍കാത്തതിനും മകന് അമ്മയോട് ദേഷ്യമുണ്ടായിരുന്നു. പക മൂലം ചൊവ്വാഴ്ച്ച രാത്രി കത്തികൊണ്ട് കഴുത്തിന് കുത്തി കൊല്ലുകയായിരുന്നിരിക്കണം എന്നാണ് പോലീസ് കരുതുന്നത്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, വിവരങ്ങൾ ജനങ്ങളെ അറിയിക്കുമെന്ന് വ്യോമസേന

തിരു.നോർത്ത് - ബംഗളൂരു പ്രതിവാര സ്പെഷ്യൽ ട്രെയിൻ സെപ്തംബർ വരെ നീട്ടി

പാക് ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ

1971ലെ സ്ഥിതി വേറെയാണ്, ഇന്ദിരാഗാന്ധിയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല: അമേരിക്കയ്ക്ക് മുന്നിൽ ഇന്ത്യ വഴങ്ങിയെന്ന വിമർശനത്തിൽ ശശി തരൂർ

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജം; സ്ഥിരീകരണം

അടുത്ത ലേഖനം
Show comments