എന്തുകഴിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്, അക്കാര്യത്തില്‍ കേന്ദ്രം ഇടപെടില്ല: രാജ്നാഥ് സിങ്ങ്

എന്തുകഴിക്കണമെന്ന് ജനത്തിന് തീരുമാനിക്കാമെന്ന് രാജ്നാഥ് സിങ്ങ്

Webdunia
ചൊവ്വ, 13 ജൂണ്‍ 2017 (12:12 IST)
എന്താണ് കഴിക്കേണ്ടതെന്ന് തീരുമാനിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ജനങ്ങളുടെ അവകാശത്തില്‍ കേന്ദ്രസർക്കാർ നിയന്ത്രണങ്ങൾ കൊണ്ടുവരില്ലെന്നും കന്നുകാലി കശാപ്പിനു നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരായ പ്രാദേശിക പ്രതിഷേധങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കവെ അദ്ദേഹം വ്യക്തമാക്കി.     
 
നേരത്തെ മന്ത്രി വെങ്കയ്യ നായിഡുവും ഇതേ അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു. കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നതിനു നിയന്ത്രണമേർപ്പെടുത്തി കേന്ദ്രം ഉത്തരവിട്ടതോടെ, രാജ്യത്തിന്റെ വടക്കൻ സംസ്ഥാനങ്ങളിൽ വൻപ്രതിഷേധങ്ങളാണ് നടന്നത്. പല സ്ഥലങ്ങളിലും ബീഫ് ഫെസ്റ്റിവൽ അടക്കമുള്ളവ നടത്തുകയും ഈ ഉത്തരവിൽ പ്രതിഷേധിച്ച് മേഘാലയയിലെ രണ്ടു ബിജെപി നേതാക്കൾ പാർട്ടി വിടുകയും ചെയ്തു.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് നാല്‍പതോളം ഇന്ത്യക്കാര്‍ക്കു ദാരുണാന്ത്യം

ബിഎല്‍ഒവിന്റെ ആത്മഹത്യ; ഇന്ന് ബിഎല്‍ഒമാര്‍ ജോലി ബഹിഷ്‌കരിക്കും

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Sabarimala: ഇനി ശരണംവിളിയുടെ പുണ്യനാളുകള്‍; വൃശ്ചിക പുലരിയില്‍ നട തുറന്നു

സഹോദരികൾ അടുത്തടുത്ത വാർഡുകളിൽ മത്സരം, പക്ഷെ എതിർ ചേരികളിലാണ് എന്നു മാത്രം

അടുത്ത ലേഖനം
Show comments