Webdunia - Bharat's app for daily news and videos

Install App

കലാപഭീതിയില്‍ പഞ്ചാബും ഹരിയാനയും; ബലാത്സംഗക്കേസിലെ വിധി കേള്‍ക്കാന്‍ 100 കാറുകളുടെ അകമ്പടിയോടെ ഗുര്‍മീത് കോടതിയിലേക്ക്

സ്ത്രീകളടക്കം ആയിരക്കണക്കിന് അനുയായികള്‍ ആണ് ആയുധവുമായി റോഡരുകില്‍ കാത്തിരിക്കുന്നത്

Webdunia
വെള്ളി, 25 ഓഗസ്റ്റ് 2017 (12:20 IST)
ദേര സച്ച തലവന്‍ ഗുര്‍മീത് റാം റഹീമിനെതിരായ ബലാത്സംഗക്കേസില്‍ കോടതി വിധി ഇന്ന് ഉച്ചയ്ക്ക് 2.30ന്. വിധി പറയാനിരിക്കെ കനത്ത അകമ്പടിയോടെ ഗുര്‍മീത് റാം റഹീം കോടതിയിലേക്ക് പുറപ്പെട്ടു. നൂറു കാറുകളുടെ അകമ്പടിയോടെയാണ് ഗുര്‍മീത് കോടതിയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. 
 
കേസില്‍ കോടതി വിധി റാം റഹീമിന് പ്രതികൂലമായാല്‍ പഞ്ചാബിലും ഹരിയാനയിലും കലാപമുണ്ടാകാന്‍ സാധ്യതയുണ്ട്. റാം റഹീം അനുകൂലികളായ സ്ത്രീകളടക്കം വരുന്ന അനുയായികള്‍ തെരുവില്‍ ആയുധവുമായി അണിനിരന്നിരിക്കുകയാണ്. റഹീമിനെ കോടതി കുറ്റവിമുക്തനാക്കണമെന്നാണ് ഇവരുടെയെല്ലാം ആവശ്യം. 
 
പ്രദേശത്ത് ബിഎസ്എഫ് ജവാന്മാരെ വിന്യസിച്ചിട്ടുണ്ട്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങള്‍ 15,000 അര്‍ധ സൈനികരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. മുന്‍‌കരുതലായി സംസ്ഥാനങ്ങളിലേക്കുള്ള 29 ട്രെയിനുകള്‍ റദ്ദാക്കി. പതിനായിരക്കണക്കിനു വരുന്ന അനുയായികളെ തടയാന്‍ പൊലീസ് അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്.
 
ഹരിയാന സിര്‍സിയിലെ ദേര ആശ്രമത്തിലെ രണ്ട് വനിതാ അനുയായികളെ ബലാത്സംഗം ചെയ്തുവെന്ന  കേസിലാണ് റാം റഹീമിനെതിരെ കോടതി നടപടികള്‍ തുടരുന്നത്. പഞ്ച്കുല പ്രത്യേക സിബിഐ കോടതിയാണ് വിധി പുറപ്പെടുവിക്കുക. ചണ്ഡിഗഢിലെ ആശ്രമ തലസ്ഥാനത്തും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ

വായിക്കുക

മഞ്ജു വാര്യർ കളം മാറ്റിയോ, വിടുതലൈ 2വിന് പുറമെ മറ്റൊരു തമിഴ് സിനിമയിലും നായിക!

മഴക്കാലത്ത് ഈ അഞ്ചു പച്ചക്കറികള്‍ കഴിക്കരുത്; ബാക്ടീരിയ മൂലമുള്ള രോഗങ്ങള്‍ വരാം!

രാത്രിയില്‍ ഈ ശീലങ്ങള്‍ പിന്തുടരു, തൈറോയിഡ് രോഗങ്ങളെ പ്രതിരോധിക്കാം

നെടുമുടി വേണുവിനെ കണ്‍നിറയെ കണ്ട് ആരാധകര്‍, സന്തോഷം പങ്കുവെച്ച് നടന്‍ അജു വര്‍ഗ്ഗീസ്

ഈ അഞ്ച് മൈന്‍ഡ്ഫുള്‍ ശീലങ്ങള്‍ നിങ്ങളുടെ ജീവിതത്തെ മനോഹരമാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

കള്ളക്കുറിച്ചിയില്‍ വിഷമദ്യം കുടിച്ചു മരിച്ചവര്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയതെന്തിനെന്ന് മദ്രാസ് ഹൈക്കോടതി

അധ്യാപകര്‍ കുട്ടികളുടെ നല്ലതിന് വേണ്ടി ശിക്ഷിച്ചാല്‍ അതിനെ കുറ്റമായി കരുതാനാകില്ലെന്ന് ഹൈക്കോടതി

ഐടിഐ പ്രവേശനം: അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തിയതി നീട്ടി

കുവൈറ്റ് തീപ്പിടുത്തം: നാല് കുടുംബങ്ങള്‍ക്കുള്ള ധനസഹായം കൈമാറി

മഴയ്ക്കു പിന്നാലെ ഭൂമിയില്‍ വിള്ളല്‍; കാസര്‍ഗോഡ് ആറ് കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കും

അടുത്ത ലേഖനം
Show comments