പരസ്പരം സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ഒരിക്കലും ബലാത്സംഗമല്ല; ഹൈക്കോടതി

ബന്ധം വഷളാകുമ്പോള്‍ സ്ത്രീകള്‍ പരാതിയുമായി വരുന്നു, ഇത് അംഗീകരിക്കാനാകില്ല: കോടതി

Webdunia
വെള്ളി, 28 ജൂലൈ 2017 (09:00 IST)
പരസ്പരം സമ്മതത്തോടെ നടന്ന ലൈംഗിക ബന്ധത്തെ ഒരിക്കലും ബലാത്സംഗമെന്ന് വിളിക്കാന്‍ ആകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഇരു കൂട്ടരുടെയും സമ്മതത്തോടു കൂടി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും എന്നാല്‍ ബന്ധം തകരുമ്പോള്‍ പീഡനമെന്ന പരാതിയുമായി വരുന്ന സ്ത്രീകളുടെ എണ്ണം കൂടിയിട്ടുണ്ടെന്നും കോടതി വിലയിരുത്തി. 
 
പെണ്ണിന്റേയും ആണിന്റേയും സമ്മതത്തോടു കൂടി നടന്ന ലൈംഗിക ബന്ധത്തെ പീഡനമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഭര്‍ത്താവിനെതിരെ 29കാരി നല്‍കിയ ഗാര്‍ഹിക പീഡനപരാതി പരിഗണിക്കുകയായിരുന്നു കോടതി. വാദത്തിനൊടുവില്‍ കോടതി ഭര്‍ത്തവിനെ കുറ്റവിമുക്തനാക്കി.
 
വിവാഹിതരാകുന്നതിന് മുന്‍പ് ഭര്‍ത്താവ് തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി. സ്വന്തം ഇഷ്ടപ്രകാരമായിരുന്നു വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധമെന്ന് കോടതിക്ക് ബോധ്യമായി. വിവാഹശേഷം കുടുംബബന്ധത്തില്‍ വിള്ളലുണ്ടായപ്പോള്‍ പീഡനമെന്ന് പറഞ്ഞ് ഭര്‍ത്തവിനെ കുടുക്കാനായിരുന്നു യുവതി ശ്രമിച്ചതെന്നും കോടതി നിരീക്ഷിച്ചു. 

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കയറ്റുമതികള്‍ക്ക് തീരുവ ഇല്ല; ഇന്ത്യ ഒമാനുമായി വ്യാപാര കരാറില്‍ ഒപ്പുവച്ചു

എലപ്പുള്ളി ബ്രൂവറിയുടെ അനുമതി ഹൈക്കോടതി റദ്ദാക്കി

സംശയം ചോദിച്ചതിന് പത്ത് വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; തോളിന് പൊട്ടല്‍, അധ്യാപകന് സസ്പെന്‍ഷന്‍

ഡല്‍ഹിയില്‍ വായു വളരെ മോശം; ശ്വാസംമുട്ടി നോയിഡ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എസ്‌ഐടിയെ സര്‍ക്കാര്‍ നിയന്ത്രിച്ചു നിര്‍ത്തുന്നു: സണ്ണി ജോസഫ്

അടുത്ത ലേഖനം
Show comments