പ്രണയ നൈരാശ്യത്തില്‍ മുന്‍ കാമുകന്‍ തൂങ്ങിമരിച്ചു; യുവതിക്കെതിരെ പൊലീസ് കേസെടുത്തത് വിവാഹ ദിവസം

പ്രണയ നൈരാശ്യം കാമുകന്‍ പ്രതികാരം വീട്ടിയത് ഇങ്ങനെയോ?

Webdunia
ബുധന്‍, 21 ജൂണ്‍ 2017 (14:43 IST)
മറ്റൊരാളുമായി വിവാഹത്തിന് സമ്മതിച്ച് കാമുകി തന്നെ വഞ്ചിച്ചു എന്നാരോപിച്ച് യുവാവ് തൂങ്ങിമരിച്ചു. ഉല്‍സാഹനഗറില്‍ നടന്ന സംഭവത്തില്‍ പൊലീസ് യുവതിക്കെതിരെ വിവാഹ ദിവസം തന്നെ കേസെടുത്തു. ഉല്‍സാഹ നഗറില്‍ തന്നെ താമസിക്കുന്ന ഹനി വാസ്വാനിയാണ് മരിച്ചത്. യുവാവിന്റെ കുടുംബം നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
 
നാട്ടുകാരിയായ രജനിയുമായി ഇയാള്‍ കടുത്ത പ്രണയത്തിലായിരുന്നെന്നും ഏഴു വര്‍ഷമായി ഇവര്‍ നിരന്തരം കാണാറുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ ഈ വര്‍ഷം ഇരുവരും പിരിഞ്ഞതോടെ രണ്ടു പേരുടെയും വിവാഹം വേറെ രണ്ടു പേരുമായി  ഈ മാസം തന്നെ തീരുമാനിക്കുകയും ചെയ്തു.  വേറെ വിവാഹം തീരുമാനിച്ചിരുന്നെങ്കിലും രജനിയെ വിവാഹം കഴിക്കാന്‍ ഹനി അവസാന നിമിഷം വരെ ആഗ്രഹിച്ചിരുന്നു.
 
തുടര്‍ന്ന് മെയ് 21 ന് കല്യാണിന് സമീപത്തെ ഒരു ഹോട്ടലിലേക്ക് ഇയാള്‍ രജനിയെ വിളിച്ചു വരുത്തിയെങ്കിലും അവിടെ വെച്ച് വീണ്ടും വഴക്കുണ്ടാക്കി. പിന്നീട് രജനിയെ വീഡിയോ കോളിലൂടെ വിളിച്ച ഹനി താന്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയെങ്കിലും രജനി അത് ഗൗരവമായി എടുത്തില്ല. എന്നാല്‍ ഇതിന് പിന്നാലെ ഹനി സ്വന്തം ഫ്‌ളാറ്റിലെ സീലിംഗ്ഫാനില്‍ തൂങ്ങി മരിക്കുകയും ചെയ്തു. 

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Vijay: 'അണ്ണായെ മറന്നത് ആര്?'; ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്

മഴയ്ക്ക് ശമനമില്ല; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

അടുത്ത ലേഖനം
Show comments