മെയ്ക് ഇന്‍ ഇന്‍ഡ്യ പദ്ധതിയില്‍ നിര്‍മ്മിച്ച റൈഫിളുകൾ വേണ്ടെന്ന് സൈന്യം; തള്ളിയത് എകെ 47നു പകരം നിര്‍ദേശിച്ചത്

‘മെയ്ക് ഇൻ ഇന്ത്യ’ വഴി നിർമിച്ച റൈഫിളുകൾ വേണ്ടെന്ന് സൈന്യം

Webdunia
വ്യാഴം, 22 ജൂണ്‍ 2017 (07:43 IST)
‘മെയ്‌ക് ഇൻ ഇന്ത്യ’ പദ്ധതിയിൽ ഉൾപ്പെടുത്തി തദ്ദേശീയമായി നിർമിച്ച തോക്കുകള്‍ സൈന്യം നിരസിച്ചു. കാലങ്ങളായി ജവാന്മാര്‍ ഉപയോഗിക്കുന്ന എകെ- 47, ഐ.എന്‍.എസ്.എ.എസ് എന്നീ തോക്കുകള്‍ക്ക് പകരം പ്രാദേശികമായി നിര്‍മ്മിച്ച 7.62x 51 എംഎം തോക്കുകളാണ് പ്രാഥമിക പരിശോധനക്ക് ശേഷം ഉപയോഗിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി സൈന്യം തള്ളിയത്.
 
സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഓര്‍ഡിനന്‍സ് ഫാക്ടറി ബോര്‍ഡായിരുന്നു ഈ തോക്കുകള്‍ നിര്‍മ്മിച്ചത്. എന്നാല്‍ സൈന്യം നടത്തിയ പ്രാഥമിക പരിശോധനയില്‍ തന്നെ അവ പരാജയപ്പെട്ടു. ഈ തോക്കുകളില്‍ കാര്യമായി തന്നെ മാറ്റങ്ങള്‍ വരുത്തണമെന്നും തിര നിറയ്ക്കുന്നതിനുപോലും വളരെ സമയമെടുക്കുന്നുവെന്നും സൈന്യം നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
 
ആയുധങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ഇനി പുതിയ കരാർ ക്ഷണിക്കും. തുടർച്ചയായി രണ്ടാം വർഷമാണ് തദ്ദേശീയ ആയുധങ്ങൾ സൈന്യം നിരസിക്കുന്നത്. തദ്ദേശീയമായി നിർമിച്ച 5.56 എംഎം എക്സ്കാലിബർ ഇനം തോക്കുകൾ കഴിഞ്ഞ വർഷം സൈന്യം തള്ളിയിരുന്നു. 

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തൊഴിൽ നിയമങ്ങൾ മാറി; പുതിയ മാറ്റങ്ങൾ എന്തെല്ലാം? അറിയേണ്ടതെല്ലാം

പൈലറ്റിന് എന്തുകൊണ്ട് ഇജക്റ്റ് ചെയ്യാൻ ആയില്ല?, തേജസ് ദുരന്തത്തിൽ അന്വേഷണം

കൊച്ചിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; സ്ഥലമുടമ അറസ്റ്റില്‍

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്

ചെങ്കോട്ട സ്‌ഫോടനം: അറസ്റ്റിലായവര്‍ ബോംബുണ്ടാക്കാന്‍ ഉപയോഗിച്ച മെഷീനുകള്‍ കണ്ടെത്തി

അടുത്ത ലേഖനം
Show comments