Webdunia - Bharat's app for daily news and videos

Install App

മെയ്ക് ഇന്‍ ഇന്‍ഡ്യ പദ്ധതിയില്‍ നിര്‍മ്മിച്ച റൈഫിളുകൾ വേണ്ടെന്ന് സൈന്യം; തള്ളിയത് എകെ 47നു പകരം നിര്‍ദേശിച്ചത്

‘മെയ്ക് ഇൻ ഇന്ത്യ’ വഴി നിർമിച്ച റൈഫിളുകൾ വേണ്ടെന്ന് സൈന്യം

Webdunia
വ്യാഴം, 22 ജൂണ്‍ 2017 (07:43 IST)
‘മെയ്‌ക് ഇൻ ഇന്ത്യ’ പദ്ധതിയിൽ ഉൾപ്പെടുത്തി തദ്ദേശീയമായി നിർമിച്ച തോക്കുകള്‍ സൈന്യം നിരസിച്ചു. കാലങ്ങളായി ജവാന്മാര്‍ ഉപയോഗിക്കുന്ന എകെ- 47, ഐ.എന്‍.എസ്.എ.എസ് എന്നീ തോക്കുകള്‍ക്ക് പകരം പ്രാദേശികമായി നിര്‍മ്മിച്ച 7.62x 51 എംഎം തോക്കുകളാണ് പ്രാഥമിക പരിശോധനക്ക് ശേഷം ഉപയോഗിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി സൈന്യം തള്ളിയത്.
 
സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഓര്‍ഡിനന്‍സ് ഫാക്ടറി ബോര്‍ഡായിരുന്നു ഈ തോക്കുകള്‍ നിര്‍മ്മിച്ചത്. എന്നാല്‍ സൈന്യം നടത്തിയ പ്രാഥമിക പരിശോധനയില്‍ തന്നെ അവ പരാജയപ്പെട്ടു. ഈ തോക്കുകളില്‍ കാര്യമായി തന്നെ മാറ്റങ്ങള്‍ വരുത്തണമെന്നും തിര നിറയ്ക്കുന്നതിനുപോലും വളരെ സമയമെടുക്കുന്നുവെന്നും സൈന്യം നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
 
ആയുധങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ഇനി പുതിയ കരാർ ക്ഷണിക്കും. തുടർച്ചയായി രണ്ടാം വർഷമാണ് തദ്ദേശീയ ആയുധങ്ങൾ സൈന്യം നിരസിക്കുന്നത്. തദ്ദേശീയമായി നിർമിച്ച 5.56 എംഎം എക്സ്കാലിബർ ഇനം തോക്കുകൾ കഴിഞ്ഞ വർഷം സൈന്യം തള്ളിയിരുന്നു. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

മെട്രോ സ്റ്റേഷനുകളിലെ മഞ്ഞ ടൈലുകള്‍ എന്താണ് സൂചിപ്പിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ

എന്തിനാണ് ഇന്ത്യയില്‍ ഫാക്ടറി നിര്‍മിക്കുന്നത്, ഇന്ത്യയ്ക്ക് അവരുടെ കാര്യം നോക്കാനറിയാം, ആപ്പിള്‍ ഇന്ത്യയില്‍ ഫാക്ടറി നിര്‍മിക്കുന്നത് തടയാന്‍ ട്രംപിന്റെ ശ്രമം

മെഡിക്കല്‍ കോളേജും മ്യൂസിയവും സന്ദര്‍ശിക്കുന്നവര്‍ ശ്രദ്ധിക്കുക; കൂട്ടത്തോടെ ചുറ്റിത്തിരിയുന്ന തെരുവ് നായ്ക്കള്‍ ആക്രമിക്കാന്‍ സാധ്യത

പോയി ക്ഷമ ചോദിക്കു: കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബിജെപി മന്ത്രിയോട് സുപ്രീംകോടതി

വെറും ഊഹാപോഹങ്ങൾ മാത്രം, പ്രചാരണങ്ങൾ വ്യാജം, കിരാന ഹില്ലിൽ ആണവ വികിരണ ചോർച്ചയില്ല

അടുത്ത ലേഖനം
Show comments