രേഖകളില്ലാതെ പതിനാല് മൃതദേഹങ്ങൾ ദേര സച്ച സൗദ ‘പഠിക്കാന്‍’ നൽകി; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ആവശ്യമായ രേഖകളില്ലാതെ ദേരാ സച്ചാ സൗദ ആശുപത്രിക്ക് നൽകിയത് പതിനാല് മൃതദേഹങ്ങള്‍

Webdunia
ശനി, 9 സെപ്‌റ്റംബര്‍ 2017 (13:04 IST)
മാനഭംഗക്കേസിൽ ശിക്ഷിക്കപ്പെട്ട്  ജയിലില്‍ കഴിയുന്ന വിവാദ ആൾദൈവം ഗുർമീത് റാം റഹീം സിംഗിന്റെ ദേരാ സച്ചാ സൗദയിൽ നടത്തിയ പരിശോധനയില്‍ നിന്നും ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഈ വര്‍ഷത്തില്‍ മാത്രം മതിയായ രേഖകളൊന്നുമില്ലാതെ 14 മൃതദേഹങ്ങൾ മെഡിക്കൽ കോളജ് വിദ്യാർഥികൾക്ക് പഠിക്കാൻ നൽകിയിരുന്നതായുള്ള വിവരമാണ് പുറത്തുവന്നിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം യുപി സർക്കാരിന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 
 
ലക്നൗവിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജായ ജി സി ആർ ജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിനാണ് ഇത്രയും മൃതദേഹങ്ങൾ കൈമാറിയത്. ഇത്തരമൊരു കൈമാറ്റം നടത്തണമെങ്കില്‍ ആവശ്യമായ മരണ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകളോ സർക്കാരിന്റെ അനുവാദമോ ഉണ്ടായിരുന്നില്ലെന്നും പുറത്ത് വരുന്ന റിപ്പോർട്ടുകളില്‍ പറയുന്നു. ജി.സി.ആർ.ജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഇക്കാര്യം സ്ഥിരീകരിച്ചതായാണ് വിവരം.
 
കഴിഞ്ഞ വർഷത്തില്‍ തങ്ങളുടെ കോളേജില്‍ 150 മെഡിക്കൽ സീറ്റുകള്‍ ആരംഭിച്ചുവെന്നും എന്നാൽ പഠനത്തിന് ആവശ്യമായ മൃതദേഹങ്ങളുടെ കുറവ് കോളേജ് അഭിമുഖീകരിച്ചിരുന്നതായും കോളേജിന്റെ പബ്ലിക് റിലേഷൻ ഓഫീസറായ ലക്ഷ്മി കാന്ത് പാണ്ഡെ വ്യക്തമാക്കി. ആ സമയത്തായിരുന്നു ദേരാ സച്ചാ സൗദയിൽ നിന്നും അവിടുത്തെ അനുയായികൾ മൃതദേഹങ്ങൾ നൽകുന്നുണ്ടെന്ന കാര്യം അറിഞ്ഞത്. മറ്റുള്ള സ്ഥാപനങ്ങളിലെ പോലെ അവരുടെ സേവനം ഉപയോഗിക്കാൻ തങ്ങളും തീരുമാനിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭര്‍ത്താവുമായുള്ള കുടുംബപ്രശ്‌നമല്ലെന്ന് ജീജി മാരിയോ

യുഎസിന്റെ വിരട്ടല്‍ ഏറ്റു?, റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തി റിലയന്‍സ് റിഫൈനറി

തൃശൂർ രാഗം തിയേറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും വെട്ടേറ്റു, ആക്രമി സംഘത്തിനായി ഊർജിത അന്വേഷണം

'നിങ്ങള്‍ വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു'; എസ്‌ഐടിക്ക് മുന്നില്‍ ചിരിച്ചുകൊണ്ട് എ പത്മകുമാര്‍

എന്റെ അമ്മ ഇന്ത്യയിലാണുള്ളത്. അവര്‍ക്ക് തൊടാന്‍ പോലും പറ്റില്ല: ഷെയ്ഖ് ഹസീനയുടെ മകന്‍

അടുത്ത ലേഖനം
Show comments