'അവന്മാർക്ക് എന്ത് ശിക്ഷ വേണമെങ്കിലും കൊടുത്തോളൂ, എനിക്കൊരു മകൾ കൂടിയുണ്ട് ’ : പ്രതികളുടെ അമ്മമാർ പറയുന്നു

നീലിമ ലക്ഷ്മി മോഹൻ
തിങ്കള്‍, 2 ഡിസം‌ബര്‍ 2019 (12:39 IST)
തെലങ്കാനയിൽ വെറ്റിനററി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം തീകൊളുത്തിയ പ്രതികൾക്കെതിരെ രോക്ഷം അണപൊട്ടി ഒഴുകുകയാണ്. പ്രതികൾ തക്കതായ ശിക്ഷ നൽകാൻ ആവശ്യപ്പെടുന്നവരിൽ അവരുടെ അമ്മമാരുമുണ്ട്. ‘അവന്മാർക്ക് എന്ത് ശിക്ഷ വേണമെങ്കിലും കൊടുത്തോളൂ, ഞാനുമൊരു പെൺകുട്ടിയുടെ അമ്മയാണ്’... നാല് പ്രതികളിൽ ഒരാളായ ചെന്നകേശലുവിന്റെ അമ്മയുടെ വാക്കുകളാണിത്. മറ്റൊരു പ്രതിയായ ശിവയുടെ അമ്മയ്ക്കും ഇതേ നിലപാടാണ്. 
 
സംഭവത്തെ തുടർന്ന് ഹൈദരാബാദിൽ പ്രക്ഷോഭം ശക്തമായിരിക്കുകയാണ്. പെൺകുട്ടിക്ക് നീതി വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. കൊലപാതകത്തെ അതിഭീകരമായ അവസ്ഥയെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. ഇരയായ ഡോക്‌ടറുടെ കുടുംബത്തിനൊപ്പം സർക്കാർ ഉണ്ടാകുമെന്നും നീതി ലഭ്യമാക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നും ചന്ദ്രശേഖര റാവു വ്യക്തമാക്കി.
 
പ്രതികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ പ്രതിഷേധം നടന്നിരുന്നു. അതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നിർദേശം. പ്രതികളായ നാല് പേർക്കും തൂക്ക് കയർ വിധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഡോക്ടർ താമസിച്ചിരുന്ന കോളനിയിലെ താമസക്കാരാണ് പരസ്യ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം കേന്ദ്ര ഏജന്‍സികള്‍ പെട്ടെന്ന് സജീവമാകും: ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ശിവന്‍കുട്ടി

കാര്യവട്ടം കാമ്പസിലെ ജാതി അധിക്ഷേപം: സംസ്‌കൃത വിഭാഗം മേധാവി ജാമ്യാപേക്ഷ നല്‍കി, പരാതിക്കാരന്റെ ഭാഗം കേള്‍ക്കാന്‍ കോടതി

അതിക്രമങ്ങളില്‍ പതറരുത്, മിത്ര ഹെല്‍പ്പ് ലൈന്‍ ഇതുവരെ തുണയായത് 5.66 ലക്ഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

ആലപ്പുഴയില്‍ 10 വയസ്സുകാരന് അമീബിക് അണുബാധ, ഉറവിടം വ്യക്തമല്ല

അറബിക് ഫുഡ് സംസ്‌കാരം മലയാളികളുടെ ആരോഗ്യത്തെ മോശമായി ബാധിച്ചെന്നു പഴയിടം

അടുത്ത ലേഖനം
Show comments