Webdunia - Bharat's app for daily news and videos

Install App

‘ഉത്സവി’ന് ചെന്നൈയില്‍ തുടക്കമായി

Webdunia
ശനി, 10 ജൂലൈ 2010 (13:40 IST)
PRO
തമിഴ് മണ്ണില്‍ മലയാളി യുവജനോത്സവമായ ‘ഉത്സവി’ന് തിരി തെളിഞ്ഞു. മറുനാട്ടില്‍ ജീവിക്കുന്ന മലയാളിക്കുട്ടികളുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കോണ്‍ ഫെഡറേഷന്‍ ഓഫ് തമിഴ്നാട് മലയാളി അസോസിയേഷന്‍സ് (സി ടി എം എ) സംഘടിപ്പിക്കുന്ന യുവജനോത്സവമാണ് ‘ഉത്സവ് - 2010’. കേരളത്തില്‍ സ്കൂള്‍ തലത്തിലും കൊളേജ് തലത്തിലും നടക്കുന്ന കലാമത്സരങ്ങള്‍ക്ക് സമാന്തരമായി തമിഴ്നാട്ടിലും യുവജനോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.

തമിഴ്നാട്ടിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന മലയാളി കുട്ടികളുടെ കലാവാസനകളെ പരിപോഷിപ്പിക്കുവാനായിട്ടാണ് യുവജനോത്സവം. ശനിയാഴ്ച രാവിലെ ഒമ്പതരയ്ക്ക് ചെന്നൈ എഗ്‌മോറിലുള്ള ആശാന്‍ മെമ്മോറിയല്‍ സ്‌കൂളില്‍ കേരള അഡീഷണല്‍ ചീഫ് സെക്രട്ടറിയും കവിയും ഗാനരചയിതാവുമായ കെ ജയകുമാര്‍ ‘ഉത്സവ് - 2010’ ഉദ്ഘാടനം ചെയ്തു. പ്രമുഖ നര്‍ത്തകി കലാമണ്ഡലം ക്ഷേമാവതി മുഖ്യാതിഥിയായിരുന്നു.

വ്യക്തിഗത, ഗ്രൂ‍പ്പ് ഇനങ്ങളിലായി അറുന്നൂറോളം മത്സരാര്‍ത്ഥികളാണ് രണ്ടു ദിവസം നീളുന്ന യുവജനോത്സവത്തില്‍ മാറ്റുരയ്ക്കാന്‍ എത്തുന്നത്. സി ടി എം എയില്‍ അംഗങ്ങളായ 43 സംഘടനകളെ പ്രതിനിധീകരിച്ച് ആണ് മത്സരാര്‍ത്ഥികള്‍ എത്തുന്നത്. മൊത്തം മൂന്നു വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. 13 മുതല്‍ 17 വയസ്സു വരെയുള്ളവരുടെ ജൂനിയര്‍, 18 മുതല്‍ 23 വയസു വരെയുള്ളവരുടെ സീനിയര്‍, 24 മുതല്‍ 35 വയസ്സു വരെയുള്ളവരുടെ സൂപ്പര്‍ സീനിയര്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരം.
പ്രത്യേകം തയ്യാറാക്കിയ ആറു വേദികളിലായി 85 ഇനങ്ങളിലാണ് മത്സരം നടക്കുക.

ചെന്നൈ നഗരത്തിലെ മലയാളി സംഘടനകളെ കൂടാതെ കോയമ്പത്തൂര്‍, സുലൂര്‍, പൊള്ളാച്ചി, ഈറോഡ്, മലുമച്ചാംപട്ടി, കല്‍പ്പാക്കം, തിരുപ്പൂര്‍, പോത്തന്നൂര്‍, സിംഗനല്ലൂര്‍, പള്ളടം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള സംഘടനകളും യുവജനോത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്. ഓരോ ഇനത്തിലും ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്ക് സമ്മാനമുണ്ടാകും. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ആണ്‍കുട്ടിക്ക് 'കലാപ്രതിഭ' , പെണ്‍കുട്ടിക്ക് 'കലാതിലകം' പുരസ്‌കരങ്ങള്‍ നല്‍കും. സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ കൂടുതല്‍ പോയിന്‍റു നേടുന്ന സ്ത്രീക്കും പുരുഷനും പ്രത്യേക പുരസ്‌കാരം നല്‍കും. ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന അംഗ സംഘടനകള്‍ക്ക് എവര്‍ റോളിങ് ട്രോഫിയുണ്ടാകും.

ഞായറാഴ്ച വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപനച്ചടങ്ങില്‍ സമ്മാനം വിതരണം ചെയ്യും. സിനിമാ താരങ്ങളായ മധു, ഷീല, മുകേഷ്, തമിഴ്‌നടന്‍ നാസര്‍ എന്നിവര്‍ സമാപന ചടങ്ങില്‍ പങ്കെടുക്കുമെന്ന് സി ടി എം എ പ്രസിഡന്റ് എം നന്ദഗോവിന്ദ്, 'ഉത്സവ്' ചെയര്‍മാന്‍ എം എ സലീം, ജനറല്‍ കണ്‍വീനര്‍ കെ എസ് ഗോപാല്‍, പ്രധാന കോര്‍ഡിനേറ്റര്‍ സോമന്‍ കൈതക്കാട്, പി ‌എന്‍ ശ്രീകുമാര്‍ എന്നിവര്‍ അറിയിച്ചു.

ഭരതനാട്യം, നാടോടി നൃത്തം, ലളിതഗാനം, സംഘനൃത്തം, മോഹനിയാട്ടം, കൈകൊട്ടിക്കളി, കേരളനടനം, ഫാന്‍സി ഡ്രസ്, കഥാരചന, കവിതാരചന, പെന്‍സില്‍ ഡ്രോയിങ്, ഉപന്യാസരചന, കര്‍ണാടക സംഗീതം, മാപ്പിളപ്പാട്ട്, മാര്‍ഗം കളി, ദേശഭക്തിഗാനം, ഉപകരണസംഗീതം, ടാബ്ലോ, ഒപ്പന, മോണോആക്‌ട്, മിമിക്രി, പ്രസംഗം തുടങ്ങിയ ഇനങ്ങളിലാണ് മത്സരം.

വായിക്കുക

ചേച്ചിമാർ എന്നെ കൊല്ലാൻ തീരുമാനിച്ചിരുന്നു: സുരഭി ലക്ഷ്മിയുടെ വെളിപ്പെടുത്തൽ

ശശി തരൂര്‍ കാലങ്ങളായി ദേശീയതയ്ക്ക് അനുകൂലമായി നില്‍ക്കുന്ന നേതാവാണെന്ന് സുരേഷ് ഗോപി

Kuberaa Social Media Response: ധനുഷിന്റെ അസാധ്യ പ്രകടനം, രശ്‌മികയ്ക്ക് ഇത്ര നന്നായി അഭിനയിക്കാനറിയാമോ? ധനുഷിന്റെ കുബേരക്ക് മികച്ച അഭിപ്രായങ്ങൾ

Sitaare Zameen Par First Responses: കണ്ണ് നനയിച്ചോ ആമിര്‍ഖാന്റെ സിതാരെ സമീന്‍ പര്‍, ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

എല്ലാം കാണുക

ഏറ്റവും പുതിയത്

എത്രകഴിച്ചിട്ടും വിശപ്പ് മാറുന്നില്ല; ഇതാണ് കാരണം

ഒരു കാല്‍ പുതപ്പിനു പുറത്ത് വയ്ക്കുന്നത് നന്നായി ഉറങ്ങാന്‍ സഹായിക്കുമോ? വിദഗ്ദ്ധരുടെ ഉത്തരം ഇങ്ങനെ

ഒരിക്കലും പലതരം ചിന്തകളുമായി യോഗാഭ്യാസത്തിനു തുനിയരുത്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

International Yoga Day 2025: ചിന്തകളെ തടയുകയാണ് യഥാര്‍ത്ഥത്തില്‍ യോഗയുടെ ലക്ഷ്യം!

വെള്ളം കുടിക്കാൻ മറന്നു പോകുന്നവരോട്...

Show comments