Webdunia - Bharat's app for daily news and videos

Install App

ബോള്‍ട്ട് അടുത്ത സ്വര്‍ണ്ണത്തിന്

Webdunia
വെള്ളി, 22 ഓഗസ്റ്റ് 2008 (15:48 IST)
PROPRO
ജമൈക്കന്‍ താരമായ ഉസൈന്‍ ബോള്‍ട്ട് റെക്കോഡ് ബുക്കിലേക്ക് കയറാന്‍ ഒരുങ്ങുകയാണ്. വെള്ളിയാഴ്ച നടക്കുന്ന സ്പ്രിന്‍റ് മത്സരങ്ങളിലൂടെ മൂന്നാം സ്വര്‍ണ്ണമാണ് ജമൈക്കന്‍ താരം ലക്‌ഷ്യമിടുന്നത്. 4x100 മീറ്റര്‍ മത്സരത്തില്‍ താരത്തിനൊപ്പം 100 മീറ്ററിലെ പ്രധാന എതിരാളിയായ അസാഫാ പവലും ജമൈക്കയ്ക്കായി മത്സരിക്കുന്നുണ്ട്.

നീന്തല്‍ കുളത്തില്‍ അമേരിക്കന്‍ താരം മൈക്കല്‍ ഫെല്പ്‌സ് കണ്ടെത്തിയ നേട്ടം ട്രാക്കില്‍ കണ്ടെത്താനുള്ള നീക്കമാണ് ബോള്‍ട്ട് നടത്തുന്നത്. 100 മീറ്ററിലും 200 മീറ്ററിലും ലോകറെക്കോഡോടെ സ്വര്‍ണ്ണമണിഞ്ഞ താരത്തിന് റിലേയിലും ലോക റെക്കോഡ് തികയ്‌ക്കാനായാല്‍ വമ്പന്‍ നേട്ടമായി തീരും.

പ്രധാന എതിരാളികളായ അമേരിക്കയും ബ്രിട്ടനും യോഗ്യത നേടാനാകാതെ പുറത്ത് പോയത് കരീബിയയില്‍ നിന്നുള്ള രാജ്യത്തിന്‍റെ കാര്യം കൂടുതല്‍ എളുപ്പമാക്കി. വെള്ളിയാഴ്ച 21 ഫൈനല്‍ മത്സരങ്ങള്‍ നടക്കാനിരിക്കെ ഏതാനും മത്സരങ്ങളില്‍ കൂടി വിജയം കണ്ടെത്താനാണ് അമേരിക്കയുടെയും ജമൈക്കയുടെയും ശ്രമം.

ഒളിമ്പിക്‍സ് രണ്ട് ദിവസം കൂടി മാത്രം അവശേഷിക്കുമ്പോള്‍ മെഡല്‍ നേട്ടത്തില്‍ ഒന്നാം സ്ഥാനത്ത് ആതിഥേയരായ ചൈനയാണ്. 46 സ്വര്‍ണ്ണവുമായി ഒന്നാം സ്ഥാനത്ത് തുടരുന്ന അവര്‍ക്ക് പിന്നില്‍ 29 സ്വര്‍ണ്ണവുമായി അമേരിക്കയും 17 സ്വര്‍ണ്ണവുമായി ബ്രിട്ടനും 16 സ്വര്‍ണ്ണവുമായി റഷ്യയും നില്‍ക്കുന്നു.

വായിക്കുക

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

അഭിനയയുടെ ഭര്‍ത്താവും നടിയെ പോലെ സംസാര ശേഷിയും കേള്‍വിയും ഇല്ലാത്ത ആളോ?

'ധ്രുവ'ത്തിന്റെ കഥ ആദ്യം കേട്ടത് മാഹന്‍ലാലാണ്; ഒടുവില്‍ മമ്മൂട്ടിക്കു വേണ്ടി തിരക്കഥ മാറ്റി

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി അന്‍വര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ കുട്ടികളില്‍ ഈ 3 ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ഒരിക്കലും ഉപയോഗിക്കരുതെന്ന് ഡെര്‍മറ്റോളജിസ്റ്റ്

Viral Hepatitis in Thrissur: തൃശൂര്‍ ജില്ലയില്‍ മഞ്ഞപ്പിത്തം പടരുന്നു; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ശരിക്കും മുട്ട പുഴുങ്ങേണ്ടത് എങ്ങനെയാണ്?

കുടലില്‍ നിന്ന് മാലിന്യങ്ങള്‍ പുറംതള്ളാന്‍ ഈ അഞ്ചുമാര്‍ഗങ്ങള്‍ പ്രയോഗിക്കാം

ശരീരത്തിലെ നിര്‍ജലീകരണം: സൂചന മൂത്രം കാണിക്കും

Show comments