Webdunia - Bharat's app for daily news and videos

Install App

അയ്യന്റെ പൊന്നമ്പലമേട്ടില്‍ മകരനക്ഷത്രമുദിക്കുന്ന പുണ്യദിനമായ മകരവിളക്ക് ഇന്ന്

ഭക്തലക്ഷങ്ങള്‍ക്ക് നിര്‍വൃതിയായി മകര വിളക്ക്

Webdunia
വെള്ളി, 13 ജനുവരി 2017 (14:16 IST)
ശബരിമല സ്വാമി അയ്യപ്പക്ഷേത്രത്തിലെ പ്രസിദ്ധമായ ഉത്സവമാണ് മകരവിളക്ക്. മകരം ഒന്നാം തീയ്യതിയാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. പ്രസ്തുത ദിവസം സ്വാമി അയ്യപ്പക്ഷേത്രത്തില്‍ വളരെ വലിയ ഉത്സവവും വിശേഷാൽ പൂജകളും നടക്കുന്നു. മകരവിളക്ക് ദര്‍ശനത്തിനായി ലോകത്തിന്റെ നാനാഭാഗത്തുനിന്നും നിരവധി ഭക്തജനങ്ങൾ എത്തിച്ചേരാറുണ്ട്. 
 
മകര വിളക്കിനോടനുബന്ധിച്ച് വൈകുന്നേരം നടക്കുന്ന ദീപാരാധന വളരെ വിശേഷപ്പെട്ട ഒന്നാണ്. ഈ ദീപാരാധന നടക്കുന്നതോടൊപ്പം ശ്രീ സ്വാമി അയ്യപ്പക്ഷേത്രത്തിന്റെ ഒരു കോണിലുള്ള പൊന്നമ്പലമേട് എന്ന മലയുടെ മുകളില്‍ സ്ഥിതിചെയ്യുന്ന വനക്ഷേത്രത്തിലും ദീപാരാധന നടക്കും. ഇതാണ് മകരജ്യോതി. മൂന്നു തവണയായി തെളിയുന്ന ഈ മകരജ്യോതി ദര്‍ശിക്കാന്‍ നിരവധി ആളുകള്‍ എത്താറുണ്ട്. 
 
മകരവിളക്കിനോടനുബന്ധിച്ച് മകരസംക്രമപൂജ നടത്താറുണ്ട്. സൂര്യൻ ധനു രാശിയിൽ നിന്നും മകരം രാശിയിലേക്ക് മാറുന്ന സംക്രമവേളയിലാണ് ഇത് നടത്തുക. സൂര്യൻ രാശി മാറുന്ന മുഹൂർത്തത്തിൽ സംക്രമാഭിഷേകവും നടക്കും. തിരുവിതാംകൂർ രാജവംശത്തിന്റെ കവടിയാർ കൊട്ടാരത്തിൽ നിന്നു പ്രത്യേക ദൂതൻ വശം കൊണ്ടുവരുന്ന അയ്യപ്പ മുദ്രയിലെ നെയ്യ് ഉപയോഗിച്ചാണ് സംക്രമവേളയിൽ അയ്യന് അഭിഷേകം നടത്തുക.  
 
പന്തളം രാജാവ് അയ്യപ്പനായി പണികഴിപ്പിച്ച ആടയാഭരണങ്ങളാണ് തിരുവാഭരണങ്ങൾ. പന്തളം കൊട്ടാരത്തില്‍ സൂക്ഷിച്ചിട്ടുള്ള  ഈ ആടയാഭരണങ്ങൾ മകരവിളക്ക് ഉത്സവത്തിനായി മൂന്നു പേടകങ്ങളിലാക്കി ശബരിമലയിലേക്ക് കാൽനടയായാണ് കൊണ്ട് വരുക. മകരവിളക്ക് സന്ധ്യയിലെ ദീപാരാധനയിനായാണ് ഇവ അയ്യനെ അണിയിക്കുക. തിരുവാഭരണ ഘോഷയാത്രക്ക് പൂങ്കാവനത്തിൽ ഗരുഡൻ അകമ്പടി സേവിക്കുന്നതായുള്ള വിശ്വാസവുമുണ്ട്. 
 
മകരജ്യോതി തെളിഞ്ഞ ശേഷമാണ് രാത്രിയിൽ മാളികപ്പുറത്തമ്മയെ ആനപ്പുറത്ത് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പതിനെട്ടാം പടിയിലേക്ക് ആനയിക്കുക. തുടര്‍ന്ന് അവിടെ നിന്നും ദേവിയെ തിരിച്ചെഴുന്നളിക്കുന്നതോടെയാണ് മകരവിളക്ക് ഉത്സവത്തിന് തുടക്കമാവുക. ഗുരുതിയും ഒരു പ്രധാന ചടങ്ങാണ്. കത്തിയെരിയുന്ന പന്തങ്ങളെ സാക്ഷിയാക്കി ഗുരുതിക്കുറുപ്പ് ഒരു കുമ്പളങ്ങ മുറിച്ച് ചുണ്ണാമ്പും മഞ്ഞൾപ്പൊടിയും ചേർത്ത് ഉണ്ടാക്കിയ ‘നിണം’ മലദേവതകൾക്കു തൂകുന്നതാണ് ഗുരുതിയുടെ ചടങ്ങ്.
 
ഗുരുതി കഴിഞ്ഞ അടുത്ത ദിവസം പുലർച്ചെ നട തുറന്ന ശേഷം തന്ത്രിയുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമം നടക്കും. ആ ദിവസം തീർഥാടകർക്കു ദർശനനുണ്ടായിരിക്കില്ല. തുടര്‍ന്ന് ആറുമണിയോടെ രാജപ്രതിനിധി എത്തും. അതിനുമുമ്പായി തിരുവാഭരണ ഘോഷയാത്ര പതിനെട്ടാംപടിയിറങ്ങുകയും തുടർന്ന് പന്തളം കൊട്ടാരത്തിലെ തമ്പുരാൻ ദർശനം നടത്തുകയും ചെയ്യും. 
 
ഈ സമയം രാജപ്രതിനിധിയല്ലാതെ മറ്റാരും സോപാനത്തിൽ ഉണ്ടായിരിക്കില്ല. പന്തളം തമ്പുരാന്റെ ദർശനം കഴിഞ്ഞ ശേഷം മേൽശാന്തി നട അടക്കുകയും ശ്രീകോവിലിന്റെ താക്കോൽ രാജപ്രതിനിധിയെ ഏൽപ്പിക്കുകയും ചെയ്യും. തുടര്‍ന്ന് രാജപ്രതിനിധി പതിനെട്ടാംപടിയിറങ്ങുകയും അടുത്ത ഒരു വർഷത്തെ പൂജകൾക്കായി ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർക്കു താക്കോൽ കൈമാറുന്നതോടെയാണ് മകരവിളക്ക് ഉത്സവത്തിനു സമാപനമാകും.
 

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

ചെവി ചെറുതായിട്ടുള്ളവര്‍ കഠിനാധ്വാനികള്‍!

Happy Holi: പ്രഹ്ളാദ ഭക്തിയും ഹോളി ആഘോഷത്തിനു പിന്നിലെ ഐതീഹ്യവും

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

ആരാണ് ഗോവിന്ദന്മാര്‍; പന്ത്രണ്ട് ശിവാലയങ്ങള്‍ ഇവയൊക്കെ

മഹാശിവരാത്രിയുമായി ബന്ധപ്പെട്ട് പുരാണങ്ങളിലെ രണ്ട് ഐതീഹ്യങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments