കാന്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ലീഡ്; അക്ഷര്‍ പട്ടേലിന് അഞ്ച് വിക്കറ്റ്, മൂന്ന് വിക്കറ്റുമായി അശ്വിന്‍

Webdunia
ശനി, 27 നവം‌ബര്‍ 2021 (15:58 IST)
കാന്‍പൂര്‍ ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് ഒന്നാം ഇന്നിങ്‌സ് ലീഡ്. 49 റണ്‍സിന്റെ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ നേടിയ 345 റണ്‍സിനെതിരെ 296 റണ്‍സ് നേടാനേ ന്യൂസിലന്‍ഡിന് സാധിച്ചുള്ളൂ. വിക്കറ്റ് നഷ്ടമില്ലാതെ 150 റണ്‍സ് നേടി ശക്തമായ നിലയിലായിരുന്നു ഒരു ഘട്ടത്തില്‍ ന്യൂസിലന്‍ഡ്. എന്നാല്‍, അക്ഷര്‍ പട്ടേലിന്റേയും രവിചന്ദ്രന്‍ അശ്വിന്റേയും പ്രകടനങ്ങള്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ നല്‍കി. 
 
അക്ഷര്‍ പട്ടേല്‍ 34 ഓവറില്‍ 62 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. അശ്വിന്‍ 42.3 ഓവറില്‍ 82 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. ഉമേഷ് യാദവും രവിചന്ദ്രന്‍ അശ്വിനും ഓരോ വിക്കറ്റ് വീഴ്ത്തി. 
 
ഓപ്പണര്‍മാരായ ടോം ലാതം (282 പന്തില്‍ 95), വില്‍ യങ് (214 പന്തില്‍ 89) എന്നിവര്‍ ന്യൂസിലന്‍ഡിന് മികച്ച തുടക്കം നല്‍കിയെങ്കിലും പിന്നീട് വന്ന ആര്‍ക്കും 25 ല്‍ കൂടുതല്‍ റണ്‍സ് എടുക്കാന്‍ സാധിച്ചില്ല. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

പോരാട്ടത്തിന് ഇനിയും മൂന്നാഴ്ചയോളം ബാക്കി, മെൽബൺ ടി20 മത്സരത്തിനുള്ള മുഴുവൻ ടിക്കറ്റും വിറ്റുപോയി

ഗംഭീറിന് ക്രെഡിറ്റില്ല? , ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി വിജയത്തിലും വലിയ പങ്ക് ദ്രാവിഡിന്റേതെന്ന് രോഹിത് ശര്‍മ

Sanju Samson: രാജ്യത്തിനായി ഒൻപതാം നമ്പറിലിറങ്ങാനും തയ്യാർ, വേണമെങ്കിൽ പന്തെറിയാനും റെഡി: സഞ്ജു സാംസൺ

Pat Cummins: ഓസീസിനെ ആശങ്കയിലാഴ്ത്തി കമ്മിന്‍സിന്റെ പരിക്ക്, ആഷസ് നഷ്ടമായേക്കും

പരാതി പറഞ്ഞത് കൊണ്ടായില്ല, രാജ്യത്തിനായാണ് കളിക്കുന്നതെന്ന ബോധ്യം വേണം,വെസ്റ്റിൻഡീസ് താരങ്ങളോട് ബ്രയൻ ലാറ

അടുത്ത ലേഖനം
Show comments