Webdunia - Bharat's app for daily news and videos

Install App

ഇറോം ശര്‍മ്മിളയ്ക്ക് എ‌എപിയുടെ ക്ഷണം

Webdunia
ശനി, 15 ഫെബ്രുവരി 2014 (18:11 IST)
PRO
PRO
മണിപ്പൂരിന്റെ ഉരുക്ക് വനിത ഇറോം ശര്‍മ്മിളയ്ക്ക് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എഎപിയുടെ ക്ഷണം. പ്രത്യേക സൈനിക അധികാരം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മരണം വരെ നിരാഹാരം അനുഷ്ഠിക്കുന്ന ഇറോ ശര്‍മ്മിള ക്ഷണം നിരസിച്ചു. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മണിപ്പൂരില്‍ നിന്നും പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കില്ലെന്ന് ശര്‍മ്മിള വ്യക്തമാക്കി.

എഎപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കണമെന്ന ആവശ്യവുമായി എഎപി നേതാവ് പ്രശാന്ത് ഭൂഷണ്‍ നിരവധി തവണ തന്നെ സമീപിച്ചതായി ശര്‍മ്മിള മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തനിക്ക് വേണ്ടി എല്ലാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും പാര്‍ട്ടി നിര്‍വഹിക്കുമെന്നും ഭൂഷണ്‍ പറഞ്ഞതായി ശര്‍മ്മിള കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയക്കാരന്റെ ശബ്ദം മാത്രമേ ശ്രദ്ധിക്കപ്പെടുകയുള്ളുവെന്നും സാധാരണക്കാരന്റേത് അവഗണിക്കപ്പെടുമെന്നുമുള്ള സ്ഥിതിയോട് സന്ധി ചെയ്യില്ലെന്ന് ശര്‍മ്മിള പറഞ്ഞു. 2000 നവംബര്‍ 2ന് മണിപ്പൂരിലെ ഇംഫാലിന് സമീപം ആസാം റൈഫിള്‍സ് ബറ്റാലിയന്‍ 10 പ്രദേശവാസികളെ വധിച്ചിരുന്നു. സംഭവം നടന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം സൈന്യത്തിന്റെ പ്രത്യേക അധികാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ശര്‍മ്മിള നിരാഹാരം ആരംഭിച്ചത്.

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

Show comments