നോബല്‍ സമ്മാനത്തിലും ഇന്ത്യന്‍ സ്പര്‍ശം

Webdunia
വെള്ളി, 25 ഡിസം‌ബര്‍ 2009 (15:41 IST)
PRO
ഇന്ത്യന്‍ വംശജനായ വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍ രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം നേടിയത് അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന് യശസ്സ് നേടിത്തന്നു. വെങ്കട്ടരാമന്‍ രാമകൃഷ്ണന് ഒപ്പം തോമസ് സ്റ്റെയിറ്റ്സ് എന്ന യുഎസ് ശാസ്ത്രജ്ഞനും ഇസ്രയേല്‍ വംശജയായ അദ യോനാതുമാണ് 2009 ലെ രസതന്ത്ര നോബല്‍ പങ്കിട്ടത്.

1952 ല്‍ തമിഴ്‌നാട്ടിലെ ചിദംബരത്ത് ജനിച്ച വെങ്കിട്ടരാമന്‍ ബറോഡ സര്‍വകലാശാലയില്‍ നിന്ന് ബിരുദവും 1976 ല്‍ ഓഹിയോ സര്‍വകലാശാലയില്‍ നിന്ന് പി‌എച്ച്‌ഡിയും സ്വന്തമാക്കി. ഇപ്പോള്‍ ബ്രിട്ടണില്‍ താമസിക്കുന്ന വെങ്കട്ടരാമന് അമേരിക്കന്‍ പൌരത്വമാണുള്ളത്.

റൈബോസോമുകളുടെ ഘടനയെ കുറിച്ചുള്ള പഠനമാണ് ഇത്തവണ രസതന്ത്ര നോബല്‍ സമ്മാനത്തിന് അര്‍ഹമായത്. ആറ്റത്തിന്റെ തലത്തില്‍ റൈബോസോമുകളുടെ പ്രവര്‍ത്തനങ്ങളെയും ഇവയുടെ രൂ‍പത്തെക്കുറിച്ചും മൂ‍ന്ന് ഗവേഷകരും വിശദീകരിച്ചിട്ടുണ്ട്. എക്സ്-റേ ക്രിസ്റ്റലോഗ്രാഫി എന്ന രീതി ഉപയോഗിച്ചാണ് റൈബോസോമുകളെ കുറിച്ച് ഇവര്‍ വിശദീകരിച്ചത്. ആന്റിബയോട്ടിക്കുകളും റൈബോസോമുകളും തമ്മിലുള്ള പ്രതിപ്രവര്‍ത്തനത്തെ കുറിച്ചും വിശദീകരിച്ച ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകള്‍ പുതിയതരം ആന്റിബയോട്ടിക്കുകള്‍ വികസിപ്പിക്കാന്‍ സഹായകമായേക്കുമെന്ന് നോബല്‍ സമിതി വിലയിരുത്തി.

സാന്‍ഡീഗോയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്നാണ് വെങ്കട്ടരാമാന്‍ ബയോളജി പഠനം ആരംഭിച്ചു. ബയോകെമിസ്റ്റായ മൊറിസിയോ മൊണാലുമായി ചേര്‍ന്ന് ഗവേഷണവും ആരംഭിച്ചു. അമേരിക്കയിലെ ബ്രൂക്‌നെര്‍ നാഷണല്‍ ലബോറട്ടറിയില്‍ ഗവേഷകനായി ചേര്‍ന്നു. റൈബോസോമല്‍ പ്രൊട്ടീനുകളുടെ ത്രിമാനഘടന നിര്‍ണയിക്കാനുള്ള ജീന്‍‌ക്ലോണിംഗ് ഗവേഷണത്തില്‍ ഏര്‍പ്പെട്ടു. അതിനിടെ ഗൂഗെനിം ഫെലോഷിപ്പ് ലഭിച്ചു. എക്‌സ്‌-റേ ക്രിസ്റ്റലോഗ്രാഫി പഠനത്തിനായിരുന്നു അത്. 1995ല്‍ ഉട്ടാ സര്‍വകലാശാലയില്‍ ചേര്‍ന്നു. അവിടെ ബയോകെമിസ്ട്രി വിഭാഗം പ്രൊഫസറായി. പിന്നീടാണ് കേംബ്രിഡ്ജിലെ മോളിക്കുലര്‍ ബയോളജി ലബോറട്ടറിയില്‍ സീനിയര്‍ സയന്റിസ്റ്റായും, സ്ട്രക്ചറല്‍ സ്റ്റഡീസ് വിഭാഗം ഗ്രൂപ്പ് ലീഡറായും ചേര്‍ന്നത്.

വായിക്കുക

റീ റിലീസ് ട്രെൻഡിൽ തിയേറ്റർ കത്തിക്കാൻ പോഞ്ഞിക്കരയും സംഘവും വരുന്നു, കല്യാണരാമൻ തിയേറ്ററുകളിലേക്ക്

ദീപാവലി ആഘോഷിച്ച് സെയ്ഫ് അലി ഖാനും കുടുംബവും ചിത്രങ്ങൾ

Women's ODI worldcup : ജയിക്കാവുന്ന മത്സരം കൈവിട്ടു, വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ മൂന്നാം തോൽവി

Bramayugam: 'ഭ്രമയുഗം കണ്ട് അസൂയ തോന്നി, ഉറക്കം പോയി'; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് മാരി സെൽവരാജ്

'ജസ്റ്റ് വൗ! ചില ഭാഗങ്ങൾ കണ്ടു, ഒരുങ്ങുന്നത് വമ്പൻ സംഭവം തന്നെ': അറ്റ്ലി-അല്ലു ചിത്രത്തെ കുറിച്ച് രൺവീർ സിങ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്‌ട്രോക്ക് വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന മൂന്ന് 'S'കള്‍; ന്യൂറോളജിസ്റ്റ് പറയുന്നത് നോക്കാം

ലൈം vs ലമണ്‍: വ്യത്യാസമെന്തെന്നറിയാമോ?

ശ്രദ്ധ നേടി പി.എസ്.അര്‍ജുന്‍ രചിച്ച 'ദി റണ്‍ എവേയ്‌സ്'

സ്ഥിരമായി ഉറക്കം കുറഞ്ഞാലും നിങ്ങളുടെ ശരീരഭാരം വര്‍ധിച്ചേക്കാം

നിങ്ങളുടെ അശ്രദ്ധ പ്രഷര്‍ കുക്കറിനെ അപകടകാരിയാക്കാം !

Show comments