വർധയിൽ വിറച്ച് ചെന്നൈ; ഓർമകളിൽ ഇത് കറുത്ത ഡിസംബർ

ചെന്നൈയെ ഭയത്തിലാഴ്ത്തിയ 'വർധ'!

Webdunia
വ്യാഴം, 22 ഡിസം‌ബര്‍ 2016 (14:23 IST)
ചെന്നൈ നഗരത്തെ സംബന്ധിച്ച് 2016 ഡിസംബർ കറുത്ത നാളുകൾ ആയിരുന്നു. വർധ ചുഴലിക്കാറ്റിൽ പൊലിഞ്ഞത് 18 പേരുടെ ജീവനായിരുന്നു. പ്രകൃതിയുടെ വികൃതിയെന്നൊക്കെ പുറമേ നിന്ന് നോക്കുന്നവർക്ക് തോന്നിയേക്കാം. എന്നാൽ, അതേ പ്രകൃതി നാശം വിതചൽപ്പോൾ പലർക്കും അസ്തമിച്ചത് സ്വപ്നങ്ങളും പ്രതീക്ഷകളുമായിരുന്നു. മരിച്ചവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപ ധനസഹായം നൽകുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചിരുന്നു. ദുരിതബാധിതർക്ക് 10 കിലോ അരിയും അവശ്യസാധനങ്ങളും നൽകുമെന്നും സർക്കാർ അറിയിച്ചു.
 
ഡിസംബർ 12 എന്ന ദിവസം തമിഴ്‌മക്കൾ ഒരിക്കലും മറക്കില്ല. അവരുടെ ഓർമകളിൽ ഡിസംബർ എന്ന് പറഞ്ഞാൽ ഇനി ഭയം മാത്രമായിരിക്കും. നഗരം തകര്‍ത്ത് തരിപ്പണമാക്കി, നാശങ്ങൾ വിതച്ച് 'വർധ' അതിന്റെ വഴിക്ക് പോയി. റോഡുകൾ നിറയെ മരങ്ങൾ, മരങ്ങൾക്കിടയിൽ പെട്ടുപോയ വാഹനങ്ങൾ, പൊട്ടിക്കിടക്കുന്ന കേബിളുകൾ, അങ്ങനെ നീളുന്ന നഷ്ടങ്ങളുടെ കണക്ക്. കറന്റില്ല, വെള്ളമില്ല, ലോക്കൽ ട്രെയിനുകളില്ല, പാതി ബസ് സർവീസ് മാത്രം. ഇതിൽ നിന്നും കരകയറാൻ ചെന്നൈ എടുത്തത് 5 ദിവസമാണ്.
 
അതേസമയം, ചെന്നൈ, ആന്ധ്ര തീരങ്ങളില്‍ വര്‍ധ ചുഴലിക്കാറ്റ്  വീശിയടിച്ചത് രൂപംകൊണ്ട് 10 ദിവസത്തിനുശേഷമാണത്രേ. ഈ കൂടിയ കാലദൈര്‍ഘ്യത്തിന് ശേഷം ആഞ്ഞുവീശിയതാണ് കടുത്ത നാശനഷ്ടങ്ങള്‍ക്കിടയാക്കിയത്. സാധാരണ അന്തരീക്ഷം ചൂടുപിടിച്ച് സമുദ്രോപരിതലത്തിലാണ് ചുഴലിക്കാറ്റുകള്‍ രൂപപ്പെടുന്നത്. ഒരു ചുഴലിക്കാറ്റ് എത്രനേരം സമുദ്രത്തിന് മുകളില്‍ സ്ഥിതിചെയ്യുന്നുവോ അത്രയും അത് സംഹാര രൂപം കൈവരിക്കും. ചെന്നൈയില്‍ ആഞ്ഞടിച്ച വര്‍ധ അന്തമാന്‍ തീരത്ത് രൂപപ്പെട്ട് തമിഴ്നാട് തീരത്തെത്താന്‍ പത്തുദിവസമെടുത്തു.

വായിക്കുക

ബജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ എതിര്‍ക്കാന്‍ തിരക്കഥ തയ്യാറാക്കുന്ന കാലമാണിത്: സുരേഷ് ഗോപി

'പോറ്റി എങ്ങനെയാണ് സോണിയ ഗാന്ധിയുടെ വീട്ടിലെത്തിയത്, കോണ്‍ഗ്രസുമായുള്ള ബന്ധം എന്താണ്': കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

പാക്കിസ്ഥാനേയും ചൈനയേയും പ്രകോപിപ്പിച്ച് അമേരിക്ക: മുഴുവന്‍ കശ്മീരും ഇന്ത്യയുടെ ഭാഗമായ ഭൂപടം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

എല്ലാം കാണുക

ഏറ്റവും പുതിയത്

മാളില്‍ വെച്ച് എസ്എഫ്ഐക്കാര്‍ ആക്രമിച്ചു; പിന്നാലെ പോലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്

പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ചാല്‍ ഇളവ് നല്‍കില്ല; ജുവനൈല്‍ നടപടി നേരിടേണ്ടിവരുമെന്ന് എംവിഡി

പകല്‍ 10 മുതല്‍ ഉച്ചയ്ക്കു മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുത്; ശ്രദ്ധിക്കുക

VD Satheesan: തഴഞ്ഞത് കെ.സി.വേണുഗോപാല്‍ ഇടപെട്ട്, ചെന്നിത്തലയ്ക്കു 'പവര്‍'; സതീശന്‍ ഒറ്റപ്പെട്ടു, പൊട്ടിത്തെറിയിലേക്ക് !

Exclusive: വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാമെന്നു മുരളീധരന്‍; 'പക്ഷേ തോറ്റാല്‍..' കോണ്‍ഗ്രസ് നേതൃത്വത്തോടു ഉപാധി !

അടുത്ത ലേഖനം
Show comments