കേരളത്തില്‍ താമര വിരിഞ്ഞപ്പോള്‍...

കേരളത്തില്‍ ബി ജെ പി യുടെ വലിയ പ്രതീക്ഷകൾ

Webdunia
വ്യാഴം, 15 ഡിസം‌ബര്‍ 2016 (12:35 IST)
കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് 2016 മേയ് 16-നു് ഒറ്റ ഘട്ടമായാണ് നടന്നത്. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ എന്നീ മൂന്നു രാഷ്ട്രീയ മുന്നണികളായിരുന്നു പ്രധാനമായും ഈ തെരഞ്ഞെടുപ്പിൽ ജനവിധി തേടിയത്. മെയ് 19നായിരുന്നു തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടന്നത്. 
 
വലിയ പ്രതീക്ഷയോടെയാണ്‌ ബി ജെ പി കഴിഞ്ഞ തെരഞ്ഞെടുപ്പിനെ കണ്ടതെന്നാണ് പ്രധാന സവിശേഷത. കേരളത്തിന്റെ ജനവിധി പുറത്തുവരുമ്പോൾ ചരിത്രത്തിലാദ്യമായി കേരള നിയമസഭയിൽ ബി.ജെ.പി.യുടെ  പ്രാതിനിധ്യമുണ്ടാകും എന്ന ഉറച്ച പ്രതീക്ഷയാണ് അവര്‍ക്ക് ഉണ്ടായിരുന്നത്. അതു ശരിവക്കുന്ന രീതിയില്‍ ചരിത്രത്തില്‍ ആദ്യമായി ബി.ജെ.പി സംസ്ഥാന നിയമസഭയില്‍ അക്കൌണ്ട് തുറക്കുകയും ചെയ്തു.  
 
നേമത്തു നിന്ന് ഒ രാജഗോപാലായിരുന്നു ആദ്യമായി സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബി ജെ പിയുടെ ആദ്യ അംഗം. സി.പി.എമ്മിലെ വി ശിവന്‍കുട്ടിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 8671 വോട്ടാണ് രാജഗോപാലിന്‍്റെ ഭൂരിപക്ഷം. ശക്തമായ മത്സരം നടന്ന മഞ്ചേശ്വരത്ത് ബി ജെ പിയുടെ കെ.സുരേന്ദ്രന്‍ വെറും 89 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. 
 
ശക്തമായ ത്രികോണ മത്സരം നടന്ന മറ്റൊരു മണ്ഡലമായിറ്രുന്നു വട്ടിയൂര്‍ക്കാവ്. ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ വിജയക്കുമെന്ന് ഉറപ്പിച്ച ഇവിടെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ കെ മുരളീധരനായിരുന്നു ജയിച്ചത്. അതുപോലെ സിനിമാതാരമായ ഭീമന്‍ രഘുവിനെ പത്താനാപുരത്തിറക്കി വിജയം നേടാന്‍ ബി ജെ പി ശ്രമിച്ചു. എന്നാല്‍ കെ ബി ഗണേഷ് കുമാറിന്റെ ജനസമ്മതിയ്ക്കു മുന്നില്‍ അദ്ദേഹത്തിനും തോല്‍‌വി ഏറ്റുവാങ്ങേണ്ടി വന്നു.  

വായിക്കുക

ബജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ എതിര്‍ക്കാന്‍ തിരക്കഥ തയ്യാറാക്കുന്ന കാലമാണിത്: സുരേഷ് ഗോപി

'പോറ്റി എങ്ങനെയാണ് സോണിയ ഗാന്ധിയുടെ വീട്ടിലെത്തിയത്, കോണ്‍ഗ്രസുമായുള്ള ബന്ധം എന്താണ്': കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

പാക്കിസ്ഥാനേയും ചൈനയേയും പ്രകോപിപ്പിച്ച് അമേരിക്ക: മുഴുവന്‍ കശ്മീരും ഇന്ത്യയുടെ ഭാഗമായ ഭൂപടം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ചാല്‍ ഇളവ് നല്‍കില്ല; ജുവനൈല്‍ നടപടി നേരിടേണ്ടിവരുമെന്ന് എംവിഡി

പകല്‍ 10 മുതല്‍ ഉച്ചയ്ക്കു മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുത്; ശ്രദ്ധിക്കുക

VD Satheesan: തഴഞ്ഞത് കെ.സി.വേണുഗോപാല്‍ ഇടപെട്ട്, ചെന്നിത്തലയ്ക്കു 'പവര്‍'; സതീശന്‍ ഒറ്റപ്പെട്ടു, പൊട്ടിത്തെറിയിലേക്ക് !

Exclusive: വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാമെന്നു മുരളീധരന്‍; 'പക്ഷേ തോറ്റാല്‍..' കോണ്‍ഗ്രസ് നേതൃത്വത്തോടു ഉപാധി !

പാഠപുസ്തകവും യൂണിഫോമും സ്‌കൂള്‍ തുറക്കുന്നതിന് മുമ്പേ എത്തിക്കുന്നത് ഭരണമികവ്: മന്ത്രി വി ശിവന്‍കുട്ടി

അടുത്ത ലേഖനം
Show comments