Webdunia - Bharat's app for daily news and videos

Install App

തുര്‍ക്കിയിലെ പട്ടാള അട്ടിമറി ശ്രമവും എര്‍ദോഗന്റെ ‘കാഞ്ഞ’ ബുദ്ധിയും!

ലോകത്തെ ഞെട്ടിച്ച തുര്‍ക്കിയിലെ പട്ടാള അട്ടിമറി ശ്രമം

Webdunia
വ്യാഴം, 15 ഡിസം‌ബര്‍ 2016 (19:03 IST)
തുര്‍ക്കിയിലെ അങ്കാറയില്‍ ഭരണം ഒരു വിഭാഗം സൈനികര്‍ നടത്തിയ അട്ടിമറി ശ്രമം 2016ലെ പ്രധാന സംഭവങ്ങളിലൊന്നായിരുന്നു. തുര്‍ക്കിയെ ഞെട്ടിച്ച നീക്കത്തില്‍ സിവിലിയന്മാരുമടക്കം 265ഓളം പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിനാളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തു.  

ജൂലൈ 15ന് നടന്ന പട്ടാള അട്ടിമറി ശ്രമം തുര്‍ക്കിയിലെ ജന ജീവിതത്തെ കാര്യമായി ബാധിച്ചു. ഒരു വിഭാഗം സൈനികര്‍ വെള്ളിയാഴ്ച രാത്രിയാണ് ദേശീയ ഇന്റലിജന്‍സ് ആസ്ഥാനം പിടിച്ചെടുക്കുകയും രാജ്യത്ത് പട്ടാളഭരണം ഏര്‍പ്പെടുത്തിയതായി പ്രഖ്യാപിക്കുകയും ചെയ്തത്. വ്യോമസേന ആസ്ഥാനത്തെ ജെറ്റ് വിമാനങ്ങൾ പിടിച്ചെടുത്താണ് പട്ടാള അട്ടിമറിക്ക് തുടക്കമിട്ടത്.

പട്ടാള അട്ടിമറിശ്രമത്തിന് നേതൃത്വം നല്‍കിയവരില്‍ പ്രമുഖന്‍ മുന്‍ വ്യോമസേന കമാന്‍ഡര്‍ കൂടിയായ അകിന്‍ ഉസ്തുര്‍ക്ക് ആയിരുന്നു. ഇദ്ദേഹമടക്കമുള്ള ആറ് മുന്‍ സൈനിക കമാന്‍ഡര്‍മാരാണ് ഈ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ഇസ്രായേല്‍ നഗരമായ തെല്‍ അവീവിലെ തുര്‍ക്കി എംബസിയില്‍ 1998 മുതല്‍ 2000 വരെ പ്രവര്‍ത്തിച്ചിട്ടുള്ള ഉസ്തുര്‍ക് രാജ്യത്തിന്റെ സൈന്യത്തിന്റെ വിവിധ ഘടകങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

പട്ടാള അട്ടിമറിക്ക് ശ്രമം നടത്തുമ്പോള്‍ ഉസ്തുര്‍ക് തുര്‍ക്കിയുടെ സുപ്രീം മിലിറ്ററി കൗണ്‍സിലിലെ ഉദ്യോഗസ്ഥനായിരുന്നു. പട്ടാള അട്ടിമറി ശ്രമത്തിനു പിന്നില്‍ യുഎസ് ആസ്ഥാനമാക്കിയ പുരോഹിതന്‍ ഫെത്തുള്ള ഗുലൈനിയാണെന്നും അന്ന് ആരോപണമുണ്ടായിരുന്നു.

അട്ടിമറി ശ്രമങ്ങളെ പ്രസിഡന്റ് തയിപ് എര്‍ദോഗന്‍ ബുദ്ധിപരമായി നേരിടുകയായിരുന്നു. ജനങ്ങളോട് അട്ടിമറിക്കെതിരെ തെരുവിലിറങ്ങാന്‍ ഉര്‍ദുഗാന്‍ ആഹ്വാനം ചെയ്തു. ഇതോടെ ഇസ്തംബൂള്‍ വിമാനത്താവളത്തിലേക്കുള്ള വഴിയിലും തെരുവിലും വാഹനങ്ങളില്‍ ജനം ഒഴുകിയത്തെി. സര്‍ക്കാര്‍ അനുകൂല സൈന്യം ഇന്‍റലിജന്‍സ് ആസ്ഥാനം വളയുകയും അട്ടിമറിക്ക് ശ്രമിച്ച സൈനികരെ കീഴടക്കുകയുമായിരുന്നു. വിവിധ ഭാഗങ്ങളില്‍ വിമതസൈനികരെ എതിരിടാന്‍ ജനങ്ങളും സൈന്യത്തോടൊപ്പം ചേര്‍ന്നു.

ഏകദേശം ആറു മണിക്കൂറിനു ശേഷം സാഹചര്യം നിയന്ത്രണ വിധേയമാണെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനമുണ്ടായി. ശനിയാഴ്ച പുലര്‍ച്ചെ ഇസ്തംബൂളിലെ അത്താതുര്‍ക് വിമാനത്താവളത്തിലത്തെിയ ഉര്‍ദുഗാനെ സ്വീകരിക്കാന്‍ വന്‍ ജനക്കൂട്ടമാണ് എത്തിയത്.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കാര്‍ഡിയാക് ഫോബിയ കൂടുന്നു! ആശുപത്രികളില്‍ യുവക്കളെ കൊണ്ട് നിറയുന്നു

അമേരിക്കയിൽ വീണ്ടും മിന്നൽ പ്രളയം, ഇത്തവണ ന്യൂ മെക്സിക്കോയിൽ,3 മരണം, വൻ നാശനഷ്ടം

ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു; മകന് സര്‍ക്കാര്‍ ജോലി നല്‍കും

ഗാസയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ ഭാഗമായി പത്ത് ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ്

സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിന്‍ അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹാര്‍ജി

അടുത്ത ലേഖനം
Show comments