പരവൂര്‍ പുറ്റിങ്ങല്‍ ഭഗവതി ക്ഷേത്രത്തെ ദുരന്തഭൂമിയാക്കിയ മത്സരക്കമ്പം

കൊല്ലം ജില്ലയെ ദുരന്തഭൂമിയാക്കി മാറ്റിയ പരവൂര്‍ വെടിക്കെട്ട് ദുരന്തം

Webdunia
വ്യാഴം, 15 ഡിസം‌ബര്‍ 2016 (15:12 IST)
2016 ഏപ്രിൽ 10നാണ് കേരളത്തിലെ കൊല്ലം ജില്ലയിലെ പരവൂരിനെ ദുരന്ത ഭൂമിയാക്കി മാറ്റിയ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടം നടന്നത്. പുലർച്ചെ 3.30 ഓടെ പുറ്റിങ്ങൽ ക്ഷേത്രത്തിലെ കമ്പപ്പുരയിൽ തീപിടിച്ചുണ്ടായ അപകടത്തില്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 114 പേർ കൊല്ലപ്പെടുകയും 300ലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 
 
രണ്ട് പ്രാദേശിക വെടിക്കെട്ട് സംഘങ്ങൾ തമ്മിൽ നടത്തിയ കമ്പക്കെട്ട് മത്സരമാണ് ഇത്തരമൊരു ദുരന്തത്തിനു കാരണമായത്. ജില്ലാഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ച ക്ഷേത്രം അധികൃതര്‍ കമ്പക്കെട്ട് ആചാരപ്രകാരമുള്ളതാണെന്ന് വ്യക്തമാക്കുകയും തുടര്‍ന്ന് വെടിക്കെട്ട് നടത്താൻ തീരുമാനിക്കുകയുമായിരുന്നു. അതാണ് ഇത്തരമൊരു വന്‍ ദുരന്തത്തിൽ കലാശിച്ചത്.
 
വർക്കല കൃഷ്ണൻകുട്ടി, കഴക്കൂട്ടം സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ട് സംഘങ്ങളാണ് കമ്പക്കെട്ട് നടത്തിയത്. മുകളിലേക്കു പൊങ്ങി പൊട്ടിയ ഒരു അമിട്ടിലെ കത്തിക്കഴിയാത്ത ഒരു ഗുളിക കമ്പപ്പുരയിൽ വീണതാണ് അപകടത്തിനു കാരണമായത്. അപകടത്തില്‍ ദേവസ്വം ബോർഡ് കെട്ടിടം പൂർണമായും തകരുകയും നൂറിലേറെ വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
 
സ്ഫോടനത്തോടും അഗ്നിനാളത്തോടുമൊപ്പം കോൺക്രീറ്റ് പാളികൾ ആൾക്കൂട്ടത്തിനിടയിലേക്ക് ചിതറിത്തെറിച്ചാണ് മരണം കൂടുതലും സംഭവിച്ചത്. പല മൃതദേഹങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത വിധം വികൃതമായിരുന്നു. കളക്ടർ അനുമതി നിഷേധിച്ചിട്ടും പൊലീസിന്റെ മൗനാനുവാദത്തോടെയാണ് വെടിക്കെട്ടു നടന്നതെന്ന കൊല്ലം ജില്ലാ കളക്ടർ ഷൈനാമോളുടെ പ്രസ്താവനയും വന്‍ വിവാദമായി.
 
അതേസമയം, പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ കമ്പക്കെട്ട് നടത്തുന്നതിന് ഭാരവാഹികള്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ അപേക്ഷ അപൂര്‍ണമായിരുന്നെന്നും അതിനാല്‍ കളക്ടര്‍ എ ഷൈനമോള്‍ ആ അപേക്ഷ നിരസിക്കേണ്ടതായിരുന്നുവെന്നും കേന്ദ്ര അന്വേഷണസംഘം വ്യക്തമാക്കി. തുടര്‍ന്ന് കളക്ടര്‍ക്കെതിരെ സ്ഥലം മാറ്റം ഉള്‍പ്പെടെയുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുകയും ചെയ്തു.

വായിക്കുക

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എസ്എന്‍ഡിപി യോഗം അയോഗ്യത: എല്ലാ അപ്പീലുകളും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജൂണ്‍ ഒന്നിന് പരിഗണിക്കും

മതപരമായ പൊരുത്തക്കേട് ഉണ്ടാക്കുന്ന ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടിപി രാമകൃഷ്ണന്‍

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജെയ്ഷെ ഭീകരരെ അറസ്റ്റ് ചെയ്തു

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമേഷ്യയിൽ താൽക്കാലിക സമാധാനം; രണ്ടാഴ്ച വെടിനിർത്തൽ

വിശ്വാസപരമായ കാര്യങ്ങളില്‍ കോടതികള്‍ക്ക് തീരുമാനമെടുക്കാന്‍ കഴിയില്ല; ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച വിധിയെ വിമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍

പാക്കിസ്ഥാന്റെ മധ്യസ്ഥതയില്‍ ട്രംപ് മുന്നോട്ടുവച്ച രണ്ടാഴ്ചത്തെ വെടി നിര്‍ത്താന്‍ അംഗീകരിച്ചതായി ഇറാന്‍; ഹോര്‍മുസ് തുറക്കും

റെഡ് ലൈൻ ലംഘിച്ചാൽ യുഎസിനും സഖ്യകക്ഷികൾക്കും വർഷങ്ങളോളം എണ്ണയും വാതകയും ഇല്ലാതെയാക്കും : ഇറാൻ

മൊജ്തബ ഖമേനി അബോധാവസ്ഥയിലാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments