ഇ പി ജയരാജൻ- പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം പടിയിറങ്ങിയ ആദ്യ മന്ത്രി

വിവാദങ്ങളുടെ തോഴൻ ഇ പി ജയരാജൻ പടിയിറങ്ങി

Webdunia
വെള്ളി, 23 ഡിസം‌ബര്‍ 2016 (18:57 IST)
ബന്ധുനിയമന വിവാദത്തിൽ കുടുങ്ങിയ ഇ പി ജയരാജൻ രാജി വെച്ചത് കേരളത്തെ ഞെട്ടിച്ച സംഭവങ്ങളിൽ ഒന്നായിരുന്നു. മന്ത്രിസ്ഥാനത്തിൽ എത്തിയതു മുതൽ വിവാദങ്ങൾ ഇ പിയുടെ കൂടെ തന്നെയുണ്ടായിരുന്നു. ജയരാജനെതിരെ ബന്ധുനിയമനവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു, ഇതിനെ തുടർന്നാണ് ജയരാജൻ മന്ത്രിസ്ഥാനം രാജി വെച്ചത്. 
 
മന്ത്രിക്കസേരയിൽ അധികം നാൾ ഇരിക്കാനുള്ള യോഗം എന്തായാലും ജയരാജന് ഉണ്ടായില്ല. സർക്കാരിന്റെ പ്രതിച്ഛായ തകർക്കുന്ന രീതിയാണ് ജയരാജൻ സ്വീകരിച്ചതെന്നും ആക്ഷേപമുയർന്നിരുന്നു. തെറ്റ് സംഭവിച്ചാൽ അത് തിരുത്തുമെന്ന് കാണിച്ച് പിണറായി സർക്കാർ മാതൃകയായി. തെറ്റ് അംഗീകരിക്കുന്ന ഉശിരൻ സർക്കാർ എന്ന് ജനങ്ങളും പറഞ്ഞു.
 
കേരള സ്റ്റേറ്റ്സ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് എം ഡി സ്ഥാനത്ത് പി കെ ശ്രീമതി ടീച്ചറിന്റെ മകൻ സുധീർ നമ്പ്യാരേയും കേരള ക്ലെയ്സ് ആൻഡ് സെറാമിക്സിന്റെ ജനറൽ മാനേജർ സ്ഥാനത്ത് സഹോദര പുത്രന്റെ ഭാര്യ ദീപ്തി നിഷാദിനെ നിയമിച്ചതുമാണ് ജയരാജനെ കുരുക്കിലാക്കിയത്. ബന്ധുനിയമന വിവാദത്തെ തുടർന്ന് ജയരാജനെ പാർട്ടിയും സർക്കാരും കൈയൊഴിഞ്ഞിരുന്നു. പിന്നീടാണ് ജയരാജൻ രാജി വെച്ചത്.
 

വായിക്കുക

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എസ്എന്‍ഡിപി യോഗം അയോഗ്യത: എല്ലാ അപ്പീലുകളും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജൂണ്‍ ഒന്നിന് പരിഗണിക്കും

മതപരമായ പൊരുത്തക്കേട് ഉണ്ടാക്കുന്ന ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടിപി രാമകൃഷ്ണന്‍

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജെയ്ഷെ ഭീകരരെ അറസ്റ്റ് ചെയ്തു

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

മൊജ്തബ ഖമേനി അബോധാവസ്ഥയിലാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും റിപ്പോര്‍ട്ട്

ജനങ്ങള്‍ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നു, കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വരും: ശശി തരൂര്‍ എംപി

ദോശമാവ് വില്ലനായി; രണ്ട് കുട്ടികള്‍ മരിച്ചു, മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍

മദ്യം വാങ്ങാന്‍ ഭാര്യ പണം നല്‍കിയില്ല, മനംനൊന്ത് യുവാവ് ജീവനൊടുക്കി

LDF 3.0: സർവ്വം എൽഡിഎഫ്; സംസ്ഥാനത്ത് ഭരണത്തുടർച്ചയെന്ന് വിവിധ സർവ്വേകൾ

അടുത്ത ലേഖനം
Show comments