Webdunia - Bharat's app for daily news and videos

Install App

മുംബൈ മോഡല്‍ ഭീകരാക്രമണം പാരിസിലും

Webdunia
ശനി, 2 ജനുവരി 2016 (18:45 IST)
മുംബൈ ഭീകരാക്രമണ രീതിയിലായിരുന്നു യൂറോപ്പിനെ ഞെട്ടിച്ച പാരിസ് ഭീകരാക്രമണം നടന്നത്. സ്റ്റേദെ ദെ ഫ്രാന്‍സ് ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിനും റസ്‌റ്റോറന്റിലും തിയേറ്ററിലുമായി ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 150 പേര്‍ കൊല്ലപ്പെട്ടു. 200-ലേറെ പേര്‍ക്ക് പരുക്കേറ്റു. ഭീകരരെന്നുകരുതുന്ന എട്ടുപേരും മരിച്ചു.

അലിബെര്‍ത്തിലെ ലേ ക്ലാരിയണ്‍ ബാറില്‍ മുഖംമൂടിധാരിയായ ഒരാള്‍ തുരുതുരെ വെടിവെക്കുകയായിരുന്നു. ഇതിനുശേഷം ഇയാള്‍ റോഡിനപ്പുറമുള്ള ലിറ്റില്‍ കംബോഡിയ എന്ന ലഘുഭക്ഷണശാലയിലും. അലിബേര്‍ത്തിന് തെക്കുഭാഗത്തുള്ള ലാ കാസ നോസ്ട്ര എന്ന പിസ വില്പനശാലയിലും. സ്റ്റേദെ ദെ ഫ്രാന്‍സ് സ്റ്റേഡിയത്തില്‍ ഫ്രാന്‍സും ജര്‍മനിയും തമ്മിലുള്ള സൗഹൃദ ഫുട്‌ബോള്‍ മത്സരം നടക്കുകയായിരുന്ന സ്‌റ്റേഡിയത്തിന് പുറത്തും പിന്നീട് തിയേറ്ററിലുമായിരുന്നു ഭീകരാക്രമണം നടന്നത്.

മുംബൈ ഭീകരാക്രമണത്തിന്റെ മാതൃകയില്‍ ഒരേസമയം നഗരത്തിലെ വിവിധ ഇടങ്ങളിലായി നടന്ന ആക്രമണത്തില്‍  രാജ്യമെങ്ങും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്‌തു. ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരരാണ് ആക്രമണം നടത്തിയത്. 2004-ലെ മാഡ്രിഡ് ബോംബാക്രമണ പരമ്പരയ്ക്കുശേഷം യൂറോപ്പില്‍ നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്.

വായിക്കുക

ഗംഭീർ കാത്തിരിക്കണം, സിംബാബ്‌വെ പര്യടനത്തിൽ പരിശീലകനായി ലക്ഷ്മൺ, ടീം പ്രഖ്യാപനം ഉടൻ

മുഹമ്മദ് ഷമി-സാനിയ മിര്‍സ വിവാഹ വാര്‍ത്ത, പ്രതികരിച്ച് സാനിയ മിര്‍സയുടെ പിതാവ് ഇമ്രാന്‍ മിര്‍സ

കറി വയ്ക്കാന്‍ വാങ്ങുന്നത് പഴകിയ മീന്‍ ആണോ?

ബെഡ് കോഫി നിര്‍ത്തിക്കോ, ഇനി വെറും വയറ്റില്‍ ചൂടുവെള്ളം കുടിക്കാം

വിവാഹമോചന വാര്‍ത്തകള്‍ സത്യമല്ല, പ്രതികരണവുമായി ജയം രവിയുടെ ഭാര്യ ആരതി

എല്ലാം കാണുക

ഏറ്റവും പുതിയത്

World Anti Drug Day 2024: ഇന്ന് ലോകലഹരി വിരുദ്ധ ദിനം, ഈ വര്‍ഷത്തെ സന്ദേശം ഇതാണ്

തൃശൂര്‍ പെരിങ്ങല്‍കുത്ത് ഡാമില്‍ റെഡ് അലര്‍ട്ട്

അനധികൃത മദ്യവില്‍പ്പനക്കാര്‍ക്ക് കുറഞ്ഞ വിലയ്ക്ക് മദ്യം എത്തിച്ചു നല്‍കി; എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരത്ത് ഭര്‍ത്താവ് നഗ്നചിത്രമെടുത്ത് പ്രചരിപ്പിച്ചു; ഭാര്യ ആത്മഹത്യ ചെയ്തു

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ അതീവ ജാഗ്രത; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Show comments