Webdunia - Bharat's app for daily news and videos

Install App

റിയോയില്‍ ഒരു സുന്ദരിയുടെ കുറവുണ്ടെന്ന്, ഒടുവില്‍ അവള്‍ അവിടെയെത്തി; കണ്ടിട്ടും... കണ്ടിട്ടും കൊതി തീരാതെ ആരാധകര്‍

ഇസിന്‍ റിയോയില്‍ എത്തിയതോടെ സന്തോഷത്തിലായതാര് ?

Webdunia
വ്യാഴം, 18 ഓഗസ്റ്റ് 2016 (16:35 IST)
ഒളിമ്പിക്‍സുകളില്‍ എല്ലാവരും അന്വേഷിക്കുന്ന മുഖമാണ് റഷ്യന്‍ വനിതാ പോള്‍ വാള്‍ട്ട് കായികതാരമായ യേലേന ഇസിന്‍ബയേവയുടേത്. ഈ നീളന്‍ സുന്ദരിയെ കാണാനായി ടിക്കെറ്റെടുത്ത് എത്തിയവരും നിരവധിയാണ്. എന്നാല്‍, ഇത്തവണ റിയോയില്‍ ഇസിന്‍ എത്തിയില്ല.

ഉത്തേജക മരുന്ന് വിവാദത്തില്‍ റഷ്യന്‍ അത്ലറ്റിക് ഫെഡറേഷന് വിലക്കുള്ളതിനാലാണ് ലോകത്താകമാനം ആരാധകരുള്ള ഇസിനെ റിയോയില്‍ കാണാന്‍ സാധിക്കാതിരുന്നത്. എന്നാല്‍, അത്ലറ്റിക് മത്സരങ്ങള്‍ ആരംഭിച്ചതോടെ റഷ്യന്‍ താരം റിയോയില്‍ എത്തിയെന്നാണ് വിവരം.

ഉത്തേജക മരുന്ന് വിവാദത്തില്‍ തങ്ങളെ വിലക്കിയ ഒളിമ്പിക് അസോസിയേഷനോട് ഒരിക്കലും പൊറുക്കാന്‍ പറ്റില്ല എന്നാണ് ഇസിന്‍ പറയുന്നതെങ്കിലും മത്സരങ്ങള്‍ കാണാതിരിക്കാന്‍ ലോകം കണ്ട ഏറ്റവും മികച്ച വനിതാ പോള്‍വാള്‍ട്ട് താരത്തിന് കഴിയില്ല. തന്നെ കാണാന്‍ ആരാധകര്‍ കാത്തു നില്‍ക്കുകയാണ്, അവരുടെ സ്‌നേഹം കണ്ടില്ലെന്ന് നടിക്കാന്‍  കഴിയില്ലെന്നുമാണ് അവര്‍ പറയുന്നത്.

അഞ്ചാം വയസില്‍ ജിംനാസ്‌റ്റിക് പരിശീലനം ആരംഭിച്ച ഇസിന്‍ പിന്നീട് പോള്‍വാള്‍ട്ടിലേക്ക് തിരിയുകയായിരുന്നു. തുടര്‍ന്നങ്ങോട്ട് നേട്ടങ്ങളുടെ കൊടുമുടി കയറിയ അദ്ദേഹം 2005 മുതല്‍ 2009 വരെ ലോകചാമ്പ്യനായിരുന്നു. 2009 ല്‍ ഇസിന്‍ ചാടിക്കടന്ന 5.06 മീറ്ററാണ് പോള്‍വാള്‍ട്ടിലെ ലോകറെക്കോര്‍ഡ്.

രണ്ട് തവണ ലോക ചാമ്പ്യനും രണ്ട് തവണ ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ ജേതാവുമായിരുന്നു. 2004ലും 2008ലുമാണ് ഇസിന്‍ബയേവ ഈ നേട്ടം സ്വന്തമാക്കിയത്. ഔട്ട്‌ഡോറില്‍ 5.06 മീറ്ററും ഇന്‍ഡോറില്‍ല്‍ 5.01 മീറ്ററുമാണ് ഇസിന്‍ബയേവയുടെ മികച്ച സമയം. തുടര്‍ച്ചയായി സ്വന്തം റെക്കോര്‍ഡ് തിരുത്തുന്നത് കൊണ്ടാണ് ഇസിന് ലേഡി ബൂബ്ക എന്ന ഓമനപ്പേര് ആരാധകര്‍ സമ്മാനിച്ചത്.

ഇപ്പോള്‍ 34 വയസുള്ള ഇസിന്‍ ടോക്ക്യോയില്‍ നടക്കുന്ന അടുത്ത ഒളിമ്പിക്‍സില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ സംശയമാണ്.

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആദ്യ ഇന്നിങ്ങ്സിൽ 550-600 വരെയെങ്കിലും നേടാമായിരുന്നു, കോച്ചിങ് സ്റ്റാഫ് ടഫാകണം, ക്യാച്ചുകൾ ഇങ്ങനെ വിടാനാവില്ല: രവിശാസ്ത്രി

ICC Test Rankings: ബാറ്റർമാരുടെ റാങ്കിങ്ങിൽ വൻ നേട്ടമുണ്ടാക്കി റിഷഭ് പന്ത്, ഒന്നാം സ്ഥാനത്ത് ജോ റൂട്ട് തന്നെ

Jasprit Bumrah: തോറ്റെന്നു കരുതി ബുംറയ്ക്കു കൂടുതല്‍ പണി കൊടുക്കില്ല; നിലപാട് വ്യക്തമാക്കി ഗംഭീര്‍

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

അടുത്ത ലേഖനം
Show comments