Webdunia - Bharat's app for daily news and videos

Install App

ഓടാന്‍ മടി; ശ്രീജേഷ് ഗോള്‍കീപ്പറാകാന്‍ കാരണം ഇതാണ്

Webdunia
വ്യാഴം, 5 ഓഗസ്റ്റ് 2021 (12:14 IST)
ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീം വെങ്കല മെഡല്‍ നേടിയപ്പോള്‍ കേരളത്തിനത് ഇരട്ടി മധുരമാണ്. 49 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഒളിംപിക്‌സ് മെഡല്‍ കേരളത്തിലേക്ക് എത്തുന്നത്. ഹോക്കി ടീം ഗോള്‍ കീപ്പര്‍ പി.ആര്‍.ശ്രീജേഷിലൂടെയാണ് കേരളം ഈ നേട്ടം സ്വന്തമാക്കിയത്. ജെര്‍മനിക്കെതിരായ ലൂസേഴ്‌സ് ഫൈനല്‍ പോരാട്ടത്തില്‍ ശ്രീജേഷ് അക്ഷരാര്‍ഥത്തില്‍ ഇന്ത്യയുടെ വന്‍മതിലാകുന്ന കാഴ്ചയാണ് കണ്ടത്. ജെര്‍മനിയുടെ ഗോള്‍ നേടാനുള്ള അവസരങ്ങളെ ശ്രീജേഷ് തട്ടിയകറ്റുകയായിരുന്നു. 5-4 ന് ഇന്ത്യ ജെര്‍മനിയെ തോല്‍പ്പിച്ചപ്പോള്‍ കായികപ്രേമികളുടെ മനസില്‍ കളിയിലെ താരമായിരിക്കുകയാണ് ശ്രീജേഷ്. 
 
ജി.വി. രാജയില്‍ പഠിക്കുമ്പോഴാണ് ശ്രീജേഷ് ഹോക്കിയിലേക്ക് എത്തുന്നത്. ഗ്രേസ് മാര്‍ക്ക് ലഭിക്കുമെന്ന് പറഞ്ഞാണ് ശ്രീജേഷ് അന്ന് ഹോക്കി കളിച്ചു തുടങ്ങുന്നത്. ഗ്രേസ് മാര്‍ക്ക് പോലുള്ള ഓഫറുകള്‍ വച്ചുനീട്ടിയാണ് ശ്രീജേഷിനെ ഹോക്കിയിലേക്ക് എത്തിച്ചതെന്ന് പരിശീലകന്‍ ജയകുമാര്‍ പറയുന്നു. 13 വയസ്സുള്ളപ്പോഴാണ് ശ്രീജേഷ് ജി വി രാജയില്‍ എത്തുന്നത്. സ്‌കൂള്‍ കാലത്ത് ശ്രീജേഷിന്റെ കഴിവുകള്‍ മനസിലാക്കിയിരുന്നു. എന്നാല്‍ പരിശീലനം തുടങ്ങിയ സമയത്ത് അദ്ദേഹം ഇത്രത്തോളം ഉയരത്തില്‍ എത്തുമെന്ന് കരുതിയില്ല. ഗോള്‍ കീപ്പറായി ചുമതലപ്പെടുത്തിയപ്പോള്‍ അത്ര ഓടേണ്ടല്ലോ എന്നതായിരുന്നു ശ്രീജേഷിന്റെ ആദ്യ പ്രതികരണമെന്നു പരിശീലകന്‍ ജയകുമാര്‍ പറയുന്നു. മനോരമ ന്യൂസിനോടായിരുന്നു ജയകുമാറിന്റെ പ്രതികരണം. 
 
എറണാകുളം സ്വദേശിയാണ് ശ്രീജേഷ്. ഏതാണ്ട് അരനൂറ്റാണ്ടിനു ശേഷമാണ് വീണ്ടുമൊരു ഒളിംപിക്സ് മെഡല്‍ കേരളത്തിലെത്തുന്നത്. 1972 മ്യൂണിക്ക് ഒളിംപിക്സില്‍ ഇന്ത്യന്‍ ഹോക്കി ടീം വെങ്കല മെഡല്‍ നേടിയപ്പോള്‍ ഒരു മലയാളി താരം ആ ടീമിലുണ്ടായിരുന്നു. കണ്ണൂര്‍ക്കാരന്‍ മാന്വല്‍ ഫ്രെഡ്രിക് ആയിരുന്നു വെങ്കല മെഡല്‍ നേടിയ ടീമിലെ മലയാളി താരം. പിന്നീട് 49 വര്‍ഷത്തിനുശേഷം ടോക്കിയോയില്‍ ഇന്ത്യന്‍ ഹോക്കി ടീം ഒളിംപിക്സ് വെങ്കല മെഡല്‍ നേടിയപ്പോള്‍ ആ ടീമില്‍ അംഗമാണ് മലയാളി താരമായ പി.ആര്‍.ശ്രീജേഷ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

Rohit Sharma Catch: 'പ്രായം വെച്ച് ആളെ അളക്കല്ലേ..' ലിറ്റണ്‍ ദാസിനെ പറന്നുപിടിച്ച് രോഹിത് ശര്‍മ (വീഡിയോ)

ഇംഗ്ലണ്ടിനു 'തലവേദന'യായി വീണ്ടും ഹെഡ്; ഏകദിന പരമ്പര ഓസ്‌ട്രേലിയയ്ക്ക്, അവസാന മത്സരത്തില്‍ 49 റണ്‍സ് ജയം

ടി20 യിൽ നിന്നും വിരമിച്ചത് പ്രായകൂടുതൽ കൊണ്ടല്ല, ഇപ്പോഴും 3 ഫോർമാറ്റിലും കളിക്കാനാകുമെന്ന് രോഹിത് ശർമ

റുതുരാജിനെ മാറ്റി നിർത്തുന്നത് ഗില്ലിനെ സ്റ്റാറാക്കാനോ? തുടർച്ചയായി അവഗണിക്കപ്പെട്ട് താരം

ധോനിയെ കളിപ്പിക്കാൻ നിയമങ്ങളിൽ തിരിമറിയോ? ഐപിഎല്ലിലെ പുതിയ പരിഷ്കാരത്തിനെതിരെ വിമർശനം

അടുത്ത ലേഖനം
Show comments