Webdunia - Bharat's app for daily news and videos

Install App

ഓടാന്‍ മടി; ശ്രീജേഷ് ഗോള്‍കീപ്പറാകാന്‍ കാരണം ഇതാണ്

Webdunia
വ്യാഴം, 5 ഓഗസ്റ്റ് 2021 (12:14 IST)
ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീം വെങ്കല മെഡല്‍ നേടിയപ്പോള്‍ കേരളത്തിനത് ഇരട്ടി മധുരമാണ്. 49 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഒളിംപിക്‌സ് മെഡല്‍ കേരളത്തിലേക്ക് എത്തുന്നത്. ഹോക്കി ടീം ഗോള്‍ കീപ്പര്‍ പി.ആര്‍.ശ്രീജേഷിലൂടെയാണ് കേരളം ഈ നേട്ടം സ്വന്തമാക്കിയത്. ജെര്‍മനിക്കെതിരായ ലൂസേഴ്‌സ് ഫൈനല്‍ പോരാട്ടത്തില്‍ ശ്രീജേഷ് അക്ഷരാര്‍ഥത്തില്‍ ഇന്ത്യയുടെ വന്‍മതിലാകുന്ന കാഴ്ചയാണ് കണ്ടത്. ജെര്‍മനിയുടെ ഗോള്‍ നേടാനുള്ള അവസരങ്ങളെ ശ്രീജേഷ് തട്ടിയകറ്റുകയായിരുന്നു. 5-4 ന് ഇന്ത്യ ജെര്‍മനിയെ തോല്‍പ്പിച്ചപ്പോള്‍ കായികപ്രേമികളുടെ മനസില്‍ കളിയിലെ താരമായിരിക്കുകയാണ് ശ്രീജേഷ്. 
 
ജി.വി. രാജയില്‍ പഠിക്കുമ്പോഴാണ് ശ്രീജേഷ് ഹോക്കിയിലേക്ക് എത്തുന്നത്. ഗ്രേസ് മാര്‍ക്ക് ലഭിക്കുമെന്ന് പറഞ്ഞാണ് ശ്രീജേഷ് അന്ന് ഹോക്കി കളിച്ചു തുടങ്ങുന്നത്. ഗ്രേസ് മാര്‍ക്ക് പോലുള്ള ഓഫറുകള്‍ വച്ചുനീട്ടിയാണ് ശ്രീജേഷിനെ ഹോക്കിയിലേക്ക് എത്തിച്ചതെന്ന് പരിശീലകന്‍ ജയകുമാര്‍ പറയുന്നു. 13 വയസ്സുള്ളപ്പോഴാണ് ശ്രീജേഷ് ജി വി രാജയില്‍ എത്തുന്നത്. സ്‌കൂള്‍ കാലത്ത് ശ്രീജേഷിന്റെ കഴിവുകള്‍ മനസിലാക്കിയിരുന്നു. എന്നാല്‍ പരിശീലനം തുടങ്ങിയ സമയത്ത് അദ്ദേഹം ഇത്രത്തോളം ഉയരത്തില്‍ എത്തുമെന്ന് കരുതിയില്ല. ഗോള്‍ കീപ്പറായി ചുമതലപ്പെടുത്തിയപ്പോള്‍ അത്ര ഓടേണ്ടല്ലോ എന്നതായിരുന്നു ശ്രീജേഷിന്റെ ആദ്യ പ്രതികരണമെന്നു പരിശീലകന്‍ ജയകുമാര്‍ പറയുന്നു. മനോരമ ന്യൂസിനോടായിരുന്നു ജയകുമാറിന്റെ പ്രതികരണം. 
 
എറണാകുളം സ്വദേശിയാണ് ശ്രീജേഷ്. ഏതാണ്ട് അരനൂറ്റാണ്ടിനു ശേഷമാണ് വീണ്ടുമൊരു ഒളിംപിക്സ് മെഡല്‍ കേരളത്തിലെത്തുന്നത്. 1972 മ്യൂണിക്ക് ഒളിംപിക്സില്‍ ഇന്ത്യന്‍ ഹോക്കി ടീം വെങ്കല മെഡല്‍ നേടിയപ്പോള്‍ ഒരു മലയാളി താരം ആ ടീമിലുണ്ടായിരുന്നു. കണ്ണൂര്‍ക്കാരന്‍ മാന്വല്‍ ഫ്രെഡ്രിക് ആയിരുന്നു വെങ്കല മെഡല്‍ നേടിയ ടീമിലെ മലയാളി താരം. പിന്നീട് 49 വര്‍ഷത്തിനുശേഷം ടോക്കിയോയില്‍ ഇന്ത്യന്‍ ഹോക്കി ടീം ഒളിംപിക്സ് വെങ്കല മെഡല്‍ നേടിയപ്പോള്‍ ആ ടീമില്‍ അംഗമാണ് മലയാളി താരമായ പി.ആര്‍.ശ്രീജേഷ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

Aiden Markram: 'ഈ ചെക്കന്‍ കൊള്ളാം' കോലി ഏഴ് വര്‍ഷം മുന്‍പ് പ്രവചിച്ചു; ഇന്ന് ഓസീസിന്റെ അന്ധകന്‍ !

Temba Bavuma: സഹിച്ചത് ചില്ലറ വേദനയല്ല, എന്നിട്ടും തോല്‍ക്കാന്‍ തയ്യാറായില്ല; സംവരണ നായകനില്‍ നിന്ന് ഹീറോയിലേക്ക് !

South Africa World Test Champions: 'ലോര്‍ഡ്‌സില്‍ അത്ഭുതാഫ്രിക്ക'; 27 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു

അടുത്ത ലേഖനം
Show comments