Webdunia - Bharat's app for daily news and videos

Install App

ഉയരുന്ന എണ്ണവില; പഴി ഇന്ത്യക്കും ചൈനയ്ക്കും!

Webdunia
ശനി, 12 മാര്‍ച്ച് 2011 (14:25 IST)
PRO
PRO
അതിവേഗം തഴച്ചുവളരുന്ന സാമ്പത്തിക ശക്തികളായ ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ കൂടുതല്‍ ഇന്ധനം ഉപയോഗിക്കുന്നതിനാലാണ് എണ്ണവില മാനം‌മുട്ടെ ഉയരുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബാരക്ക് ഒബാമ പറയുകയുണ്ടായി. ഒബാമയുടെ പ്രസ്താവന മൂന്ന് രാജ്യങ്ങളുടെയും മുഖം ചുളിപ്പിച്ചിരിക്കുകയാണ്. ഈ മൂന്ന് രാജ്യങ്ങളും ആവശ്യത്തിനായാണ് ഇന്ധനം ഉപയോഗിക്കുന്നതെന്നും അമേരിക്കയാകട്ടെ ആഡംബരത്തിനും ഇന്ധനം ഉപയോഗിക്കുന്നുണ്ടെന്നും ഈ രാജ്യങ്ങളിലെ സാമ്പത്തിക വിദഗ്ധര്‍ ഒബാമയ്ക്ക് തിരിച്ചടി നല്‍‌കിയിട്ടുണ്ട്. ഈ രാജ്യങ്ങളിലെ ജനങ്ങള്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നത് കൊണ്ടാണ് ലോകത്ത് ഭക്‌ഷ്യക്ഷാമം ഉണ്ടാകുന്നതെന്ന് ഒബാമ പറയുമോ എന്നാണ് ഇവരുടെ ചോദ്യം.

“എണ്ണ വിപണിയിലെ അസ്ഥിരതയ്ക്കും എണ്ണ വില മാനം‌മുട്ടെ ഉയരുന്നതിനും കാരണം ചില രാജ്യങ്ങളിലെ ഇന്ധനോപയോഗം കാരണമാണ്. ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ സാമ്പത്തിക വളര്‍ച്ചയുടെ പാതയിലാണ്. അതുകൊണ്ട് തന്നെ ഈ രാജ്യങ്ങളില്‍ അമിതമായി ഇന്ധനം ഉപയോഗിക്കപ്പെടുന്നു. അമേരിക്കയിലേക്കുള്ള എണ്ണയുടെ ഇറക്കുമതി കുറഞ്ഞിരിക്കുകയാണ്. മേല്‍‌പ്പറഞ്ഞ രാജ്യങ്ങളിലെ ഇന്ധനോപയോഗവും ഗള്‍‌ഫ് രാജ്യങ്ങളിലെ പ്രക്ഷോഭവുമാണ് ഇതിന് കാരണം. അമേരിക്കയിലെ ജനങ്ങളോട് ഞാന്‍ പറയുന്ന സന്ദേശമിതാണ്. ഇപ്പോഴുള്ള ഈ വിടവ് പരിഹരിക്കാന്‍ സര്‍ക്കാരിന് ശേഷിയുണ്ട്” - എന്നാണ് ഒബാമ പറഞ്ഞത്.

ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയ്ക്ക് എണ്ണവില കൂടുന്നത് സഹിക്കാന്‍ പറ്റുന്നില്ല. കാരണം, അമേരിക്കയെ വലിയ ‘ക്രൈസിസി’ലേക്ക് വലിച്ചിഴയ്ക്കാന്‍ ശക്തിയുള്ള ഒന്നാണ് എണ്ണവില. എണ്ണവില കൂടുമ്പോള്‍ ‘ഡിമാന്‍ഡ്’ വര്‍ദ്ധിക്കുന്നു. എന്നാല്‍ ‘സപ്ലെ’ കുറയുന്നു. ഇതോടൊപ്പം ഡോളറിന്റെ ‘ബയിംഗ് പവര്‍’ കുറയുന്നു. എണ്ണവില കൂടുന്നതോടെ ‘സപ്ലെ’ വീണ്ടും കുറച്ച് ലാഭമുണ്ടാക്കാന്‍ എണ്ണക്കമ്പനികള്‍ ശ്രമിക്കും. ഈ അസ്ഥിരാവസ്ഥയില്‍, എണ്ണ വില വീണ്ടും കൂടും എന്ന് ഊഹക്കച്ചവടക്കാര്‍ പ്രചരിപ്പിക്കും. വീണ്ടും എണ്ണവില കൂടും. ഡോളറിന്റെ ബയിംഗ് പവര്‍ കുറയും. ഡോളറിന്റെ ‘ബയിംഗ് പവര്‍’ കുറയുന്നതിനാല്‍ ജനങ്ങള്‍ക്ക് കോടിക്കണക്കിന് ഡോളര്‍ നഷ്ടമാകും. ഇതിന്റെ ഫലമായി എക്കോണമി തകര്‍ച്ചയിലെത്തും.

അമേരിക്കയില്‍ ഇപ്പോള്‍ ഏതാണ്ട് ഇതൊക്കെ തന്നെയാണ് നടക്കുന്നത്. വാഹനങ്ങളില്‍ ‘ഫുള്‍ ടാങ്ക്’ അടിച്ചിരുന്ന സാധാരണ അമേരിക്കന്‍ പൌരന് പകുതി ടാങ്ക് പോലും അടിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. ഓഹരി വിപണി തുടര്‍ച്ചയായി തകര്‍ന്നടിയുന്ന കാഴ്ചയാണിവിടെ. ‘സ്‌ട്രാറ്റെജിക് പെട്രോളിയം റിസര്‍വ്’ എന്ന പേരില്‍ ലൌസിയാനയിലും ടെക്സാസിലും അമേരിക്ക സംഭരിച്ചിരിക്കുന്ന ക്രൂഡ് ഓയില്‍ ‘റിലീസ്’ ചെയ്ത് രാജ്യത്തെ എണ്ണവില കുറയ്ക്കണം എന്ന് ജനങ്ങള്‍ മുറവിളി കൂട്ടുകയാണ്. ഗള്‍‌ഫില്‍ 1972-ല്‍ ഉണ്ടായ എണ്ണ പ്രതിസന്ധിയെ തുടര്‍ന്നാണ് അമേരിക്ക ‘റിസര്‍വ്’ ആയി എണ്ണ സംഭരിക്കാന്‍ തുടങ്ങിയത്. അമേരിക്കയ്ക്ക് ഒരു മാസം ആവശ്യമുള്ള എണ്ണയാണ് ഇങ്ങിനെ സംഭരിക്കപ്പെട്ടിരിക്കുന്നത്.

എണ്ണവില ഉയരുന്നതില്‍ അമേരിക്കയ്ക്കുള്ള ആശങ്ക വെളിപ്പെടുത്തിയ ഒബാമ എങ്ങിനെയാണ് എണ്ണ പ്രതിസന്ധിയെ തരണം ചെയ്യുക എന്ന് പറഞ്ഞിട്ടില്ല. ഗള്‍‌ഫ് മേഖലയില്‍ ആധിപത്യം ചെലുത്താന്‍ എന്നും അമേരിക്ക ശ്രദ്ധിച്ച് പോന്നിട്ടുള്ളത് അമേരിക്കന്‍ എക്കോണമിയെ സുസ്ഥിരമായി നിലനിര്‍ത്താനാണ്. ഇറാഖ് യുദ്ധമടക്കം പല ആക്രമണങ്ങളും അമേരിക്ക നടത്തിയത് എണ്ണ വിപണിയെ കൈക്കുള്ളിലാക്കാനാണ് എന്ന് പണ്ടുതന്നെ ആരോപണങ്ങളുണ്ട്. പ്രക്ഷോഭം കൊടുമ്പിരി കൊണ്ടിരിക്കുന്ന ഗള്‍‌ഫ് മേഖലയില്‍ മാധ്യസ്ഥം നടത്താനായി നുഴഞ്ഞുകയറി ‘സ്വന്തം കാര്യം’ നേടാന്‍ അമേരിക്ക ശ്രമിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മയക്കുമരുന്ന് കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ നായ്ക്കളാല്‍ വളര്‍ത്തപ്പെട്ട എട്ടുവയസ്സുകാരന്‍, ആശയവിനിമയം നടത്തുന്നത് കുരച്ചുകൊണ്ട്!

ഭാരം 175 കിലോഗ്രാം, ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ 35കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

Angel Jasmine Murder Case: എയ്ഞ്ചലിന്റെ കഴുത്തില്‍ തോര്‍ത്തു കുരുക്കിയത് പിതാവ്, പിടഞ്ഞപ്പോള്‍ അമ്മ കൈകള്‍ പിടിച്ചുവച്ചു !

ഇനി ഗാസയില്‍ ഹമാസ് ഉണ്ടാകില്ല; ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ നെതന്യാഹുവിന്റെ പ്രസ്താവന

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; മരണപ്പെട്ട സ്ത്രീ കുടുങ്ങിക്കിടന്നത് രണ്ടരമണിക്കൂറോളം, സ്ഥലത്ത് പ്രതിഷേധം

Show comments