Webdunia - Bharat's app for daily news and videos

Install App

മിഠായി തെരുവിന് നൂറ് വയസ്സ്

Webdunia
ചൊവ്വ, 7 സെപ്‌റ്റംബര്‍ 2010 (15:41 IST)
PRO
PRO
കോഴിക്കോടിന്റെ മധുര തെരുവിന് നൂറ് വയസ്സ് തികയുകയാണ്. മിഠായി തെരുവെന്ന വ്യാപാര കേന്ദ്രത്തിന് ഇനി അഞ്ചു മാസം ആഘോഷത്തിന്റെ നാളുകളാണ്. മിഠായി തെരുവിന് ഈ പേര് സ്വന്തമാകുന്നത് ഒരു നൂറ്റാണ്ട് മുമ്പാണ്. ഈ തെരുവിലെ അന്നത്തെ പ്രധാന കച്ചവടം ഹലുവയായിരുന്നു. അങ്ങനെ മധുരമുള്ള ഇറച്ചി വില്‍ക്കുന്ന തെരുവ് എന്ന് ഈ സ്ഥലത്തിന് സായിപ്പ് പേരിട്ടു.

സ്വീറ്റ് മീറ്റ് എന്നതില്‍ നിന്ന് എസ് എം സ്ട്രീറ്റ് എന്നും അതിന്റെ മലയാള രൂപമായ മിഠായി തെരുവ് എന്ന പേരും രൂപം കൊണ്ടു. പിന്നീട് ഇതിന്റെ പെരുമ പ്രചരിച്ചത് തുണി വ്യാപാരത്തിന്റെ പേരിലായിരുന്നു. പുത്തന്‍ പട്ടിന്റെയും മിഠായികളുടെയും തെരുവ് കച്ചവടക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു.

പിന്നീട് ഗ്വാളിയോര്‍ റയോണ്‍സ് പ്രവര്‍ത്തനം ആരംഭിച്ചതോടെ നഗരവും തെരുവും പുരോഗതിയിലേക്ക് കുതിച്ചു. ആദ്യ കാലങ്ങളില്‍ പട്ടും ഹല്‍‌വയുമാണ് ലഭിച്ചിരുന്നതെങ്കില്‍ ഇന്ന് ഉപ്പു തൊട്ട് കര്‍പ്പൂരം വരെ ഇവിടെ ലഭിക്കാന്‍ തുടങ്ങിയിട്ടുണ്ട്. സാധാരണക്കാരന് താങ്ങാനാവുന്ന വിലയില്‍ എന്തും വാങ്ങാനാവുന്ന വിപണിയെന്നാണ് മിഠായി തെരുവ് അറിയപ്പെടുന്നത്.
PRO
PRO


ഈ തെരുവിന്റെ നൂറാം വാര്‍ഷികമാണ് ഇപ്പോള്‍ ആഘോഷിച്ചു വരുന്നത്. നിലവില്‍ ആഘോഷ സീസണുകള്‍ മിഠായി തെരുവ് കച്ചവടക്കാരുടെ കൊയ്ത്ത് കാലമാണ്. ഓണം, വിഷു, ഈദ് ആഘോഷങ്ങള്‍ എല്ലാം എസ് എം സ്ട്രീറ്റിനെ സജീവമാക്കുന്നു. കോഴിക്കോടിന്റെ ഇടനാഴിയാണ് മിഠായിതെരുവ് അറിയപ്പെടുന്നത്.

മിഠായി തെരുവിന്റെ മാധുര്യത്തിന്റെ പേരില്‍ നിരവധി കഥകളുണ്ട്. നാട്ടിലുള്ള എല്ലാ വിധം മധുര പലഹാരങ്ങളും കിട്ടുന്ന കോഴിക്കോട്ടെ ഒരേയൊരു സ്ഥലമായിരുന്നു മിഠായിതെരുവ്. മാധുര്യത്തിലെ വൈവിധ്യമാണ് ഈ തെരുവിന്റെ എടുത്തുപറയേണ്ട സവിശേഷത. രുചി മഹിമയില്‍ കേളികേട്ട കോഴിക്കോടന്‍ ഹല്‍വ രുചിച്ചുനോക്കിയ ആരും പിന്നീടത് മറക്കില്ല.

വിഭിന്ന വര്‍ണങ്ങളില്‍ ലഭിക്കുന്ന ഹല്‍വകളില്‍ ചുവന്നുതുടുത്ത ഹല്‍വയുടെ ആരെയും വശീകരിക്കുന്നതാണ്. ഇറച്ചിയോട് സാദൃശ്യമുള്ള ഹല്‍വയുടെ രൂപം കൊണ്ടാകണം ഇംഗ്ലീഷുകാര്‍ 'സ്വിറ്റ്മീറ്റ്' എന്ന പേര് നല്‍കിയത്. പില്‍ക്കാലത്ത് മിഠായി തെരുവിലെ ഹല്‍‌വയുടെ പേര് കോഴിക്കോടന്‍ ഹല്‍‌വയായി മാറി. ഹല്‍‌വയ്ക്ക് പുറമെ കോഴിക്കോടന്‍ ബിരിയാണിയും പേരു കേട്ടതാണ്.

അടുത്ത പേജില്‍: തെരുവ് ഐശ്വര്യത്തിന്റെ പിന്നില്‍

PRO
PRO
എല്ലാ നഗരങ്ങള്‍ക്കും തെരുവുകള്‍ക്കും ഐതിഹ്യ ചരിത്രങ്ങള്‍ പറയാനുണ്ടാകും. അത്തരത്തില്‍ ഒന്ന് എസ് എം സ്ട്രീറ്റിനും പറയാനുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സാമൂതിരി ഭരിക്കുന്ന കാലത്താണ് കഥ നടക്കുന്നത്. സാമൂതിരി രാജാവിന്റെ കയ്യിന് കടുത്ത വേദന. കൊട്ടാരത്തിലെ വൈദ്യന്മാരെല്ലാം മാറിമാറി ചികില്‍സിച്ചിട്ടും വേദന മാത്രം മാറുന്നില്ല. ഒടുവില്‍ കൈയില്‍ തുണി നനച്ചിടാന്‍ ഒരു വൈദ്യര്‍ നിര്‍ദേശിച്ചു. ഉടന്‍ വേദന മാറുകയും ചെയ്തു.

ഇതിനിടെ രാജാവിന്റെ കയ്യിലെ വേദന മാറിയത് സംഭവിച്ച് വിവിധ കഥകള്‍ പരന്നു. തുണി നനച്ചിട്ടതോടെ ഭാഗ്യദേവത സാമൂതിരിയുടെ ചുമലില്‍ നിന്ന്‌ ഇറങ്ങിപ്പോയെന്നായി ചിലരുടെ വിശ്വാസം. ഒടുവില്‍ ഈ ഐശ്വര്യദേവതയെ കണ്ടെത്തിയത് പ്രധാനമന്ത്രിയായിരുന്ന മങ്ങാട്ടച്ചനാണ്‌‌. അദ്ദേഹം ഐശ്വര്യദേവതയെത്തേടി കോഴിക്കോട് നഗരത്തിലൂടെ ഓടിയെന്നും. ഒടുവില്‍ മിഠായിത്തെരുവില്‍ നില്‍ക്കുന്ന ദേവതയെ കൊട്ടാരത്തിലേക്കു തിരിച്ചുവിളിച്ചുവത്രെ.

ഇറങ്ങിയിടത്തേക്ക്‌ താനില്ലെന്നു ദേവത തീര്‍ത്തുപറഞ്ഞതോടെ, താന്‍ ദേവതയെ കണ്ട വിവരം രാജാവിനെ ഉണര്‍ത്തിച്ചു മടങ്ങിവരുവോളം അവിടെത്തന്നെ നില്‍ക്കാമെന്ന ഉറപ്പും വാങ്ങി മടങ്ങിയ മങ്ങാട്ടച്ചന്‍ ദേശത്തിന്റെ ഐശ്വര്യം കാക്കാനായി ആത്മഹത്യ ചെയ്തുവെന്നാണ് ഐതിഹ്യം. അന്നു മിഠായിത്തെരുവില്‍ നിന്ന ദേവത ഇപ്പോഴും മങ്ങാട്ടച്ചന്‍ മടങ്ങിവരുന്നതും കാത്തു നില്‍ക്കുന്നതിനാലാണ്‌ എസ് എം സ്ട്രീറ്റിന് ഇന്നും ഐശ്വര്യമെന്നാണ്‌ പറയപ്പെടുന്നത്.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മയക്കുമരുന്ന് കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ നായ്ക്കളാല്‍ വളര്‍ത്തപ്പെട്ട എട്ടുവയസ്സുകാരന്‍, ആശയവിനിമയം നടത്തുന്നത് കുരച്ചുകൊണ്ട്!

ഭാരം 175 കിലോഗ്രാം, ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ 35കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

Angel Jasmine Murder Case: എയ്ഞ്ചലിന്റെ കഴുത്തില്‍ തോര്‍ത്തു കുരുക്കിയത് പിതാവ്, പിടഞ്ഞപ്പോള്‍ അമ്മ കൈകള്‍ പിടിച്ചുവച്ചു !

ഇനി ഗാസയില്‍ ഹമാസ് ഉണ്ടാകില്ല; ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ നെതന്യാഹുവിന്റെ പ്രസ്താവന

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; മരണപ്പെട്ട സ്ത്രീ കുടുങ്ങിക്കിടന്നത് രണ്ടരമണിക്കൂറോളം, സ്ഥലത്ത് പ്രതിഷേധം

Show comments