സ്വിഗ്ഗി അഞ്ഞൂറ് പേരെ പിരിച്ചുവിടുന്നു

Webdunia
വെള്ളി, 20 ജനുവരി 2023 (14:53 IST)
തിരുവനന്തപുരം: വൻ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് രാജ്യത്തെ പ്രമുഖ ഭക്ഷണ വിതരണ സ്ഥാപനമായ സ്വിഗ്ഗി അഞ്ഞൂറ് ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുന്നു. നിലവിൽ ആറായിരത്തോളം ജീവനക്കാരാണ് സ്ഥാപനത്തിലുള്ളത്.
 
ചെലവ് ചുരുക്കലിന്റെ ഭാഗമായി പത്ത് ശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനം. ഇതിൽ എഞ്ചിനീയറിംഗ്, ഓപ്പറേഷൻ വിഭാഗത്തിലെ ജീവനക്കാർക്കാണ് തൊഴിൽ നഷ്ടപ്പെടുന്നത്. കമ്പനിയുടെ മുമ്പുണ്ടായിരുന്ന നഷ്ടം 1617 കോടി രൂപയായിരുന്നത് ഇപ്പോൾ 3629 കോടി രൂപയായി ഉയർന്നു കഴിഞ്ഞ സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം.
 
സ്വിഗ്ഗിയെപ്പോലെ ഇതേ രീതിയിൽ പ്രവർത്തിക്കുന്ന സൊമാറ്റോവിൽ ആകെയുള്ള 3800 ജീവനക്കാരിൽ മൂന്നു ശതമാനം ജീവനക്കാരെ രണ്ടു മാസം മുമ്പ് പിരിച്ചുവിട്ടിരുന്നു. സൊമാറ്റോയുടെ പ്രധാന എതിരാളികളായ സ്വിഗ്ഗി പരസ്യ വിഭാഗത്തിൽ ചെയ്ത ചിലവാണ് ഇപ്പോൾ അധിക ബാധ്യതയായി മാറിയത്.
 
ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വിഗ്ഗി 2014 ലാണ് തുടങ്ങിയത്. രാജ്യത്തെ പ്രധാനപ്പെട്ട നൂറു നഗരങ്ങളിലാണ് സ്വിഗ്ഗിയുടെ സേവനമുള്ളത്. സംസ്ഥാനത്ത് തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട് എന്നീ നഗരങ്ങളിലാണ് നിലവിൽ പ്രവർത്തനമുള്ളത്. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുല്‍ പാര്‍ട്ടിക്ക് പുറത്താണ്, തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുന്നത് ശരിയല്ല: അതൃപ്തി പ്രകടമാക്കി രമേശ് ചെന്നിത്തല

കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതില്‍ ഒരു തടസ്സവുമില്ല: കെ മുരളീധരന്‍

മത്സരിക്കാന്‍ ആളില്ല! തിരുവനന്തപുരം ജില്ലയില്‍ 50ഇടങ്ങളില്‍ വോട്ട് തേടാതെ ബിജെപി

എന്‍ വാസുവിനെ വിലങ്ങണിയിച്ച് കോടതിയില്‍ എത്തിച്ചു; പോലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത

നടിയെ ആക്രമിച്ച കേസിന്റെ വിധിന്യായം പൂര്‍ത്തിയാകുന്നു; ആയിരത്തിലേറെ പേജുകള്‍ !

അടുത്ത ലേഖനം
Show comments