Webdunia - Bharat's app for daily news and videos

Install App

Sensex Crash: ബിജെപിക്ക് അടികിട്ടിയപ്പോള്‍ ഓഹരി വിപണിക്ക് നഷ്ടമായത് 26 ലക്ഷം കോടി!, സെന്‍സെക്‌സ് കൂപ്പുകുത്തിയത് 4,000 പോയന്റ്

അഭിറാം മനോഹർ
ചൊവ്വ, 4 ജൂണ്‍ 2024 (12:51 IST)
എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ നിന്നും വ്യത്യസ്തമായി ബിജെപിക്ക് തിരിച്ചടിയേറ്റതോടെ ഓഹരിവിപണിയില്‍ വമ്പന്‍ തിരിച്ചടി. ഇന്നലെ എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ സ്വാധീനഫലമായി ഓഹരി വിപണി ശക്തമായി മുന്നേറ്റം കാഴ്ചവെച്ചപ്പോള്‍ ഇന്ന് വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകള്‍ വന്നുതുടങ്ങിയതോടെ തന്നെ വന്‍ തകര്‍ച്ചയാണ് വിപണിക്കുണ്ടായത്. ഇന്നലെ റെക്കോര്‍ഡുകള്‍ ഭേദിച്ച് രണ്ടായിരത്തോളം പോയിന്റാണ് സെന്‍സെക്‌സ് നേടിയതെങ്കില്‍ ഇന്ന് നാലായിരം പോയിന്റാണ് ഇടിഞ്ഞത്.
 
 നിലവിലെ ലീഡ് നിലയില്‍ ബിജെപിക്ക് ഒറ്റയ്ക്ക് മന്ത്രിസഭയുണ്ടാക്കാനുള്ള ഭൂരിപക്ഷമില്ല. എന്‍ഡിഎ മുന്നണിക്ക് ഒന്നിച്ച് 290 സീറ്റുകളാണ് നിലവിലുള്ളത്. സെന്‍സെക്‌സ് 5.35 ശതമാനം ഇടിഞ്ഞ് 72,000ലേക്ക് എത്തി. നിഫ്റ്റി ആയിരത്തില്‍പ്പരം പോയിന്റാണ് ഇടിഞ്ഞത്. രണ്ട് വര്‍ഷത്തിനിടെ ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണ് നിഫ്റ്റി ഇന്ന് സാക്ഷ്യം വഹിച്ചത്. നിക്ഷേപകരുടെ സമ്പാദ്യത്തില്‍ നിന്നും 26 ലക്ഷം കോടി രൂപയാണ് ഇതോടെ ഒഴുകി പോയത്. അദാനി ഗ്രൂപ്പ് ഓഹരികള്‍ക്കാണ് പ്രധാനമായും നഷ്ടമുണ്ടായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്: മുഖ്യമന്ത്രി

റോഡിലെ മരത്തില്‍ തൂങ്ങി നിന്ന വള്ളിയില്‍ കുടുങ്ങി അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ട്രാവൽ ഏജൻസി കബളിപ്പിച്ചു എന്ന പരാതിയിൽ പരാതിക്കാരന് 75000 രൂപാ നഷ്ടപരിഹാരം നൽകാൻ കോടതിവിധി

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

നിപ രോഗബാധ ആവര്‍ത്തിക്കുന്നു; കേന്ദ്രസംഘം വീണ്ടും കേരളത്തില്‍

അടുത്ത ലേഖനം
Show comments