Webdunia - Bharat's app for daily news and videos

Install App

മൊറൊട്ടോറിയം: ഓഹരി വിപണിയിൽ തകർന്നടിഞ്ഞ് യെസ് ബാങ്ക്, വിലയിടിഞ്ഞത് 82 ശതമാനം

Webdunia
വെള്ളി, 6 മാര്‍ച്ച് 2020 (14:43 IST)
റിസർവ്‌ ബാങ്ക് നിയന്ത്രണമേർപ്പെടുത്തിയതിന് പിന്നാലെ ഓഹരിവിപണിയിൽ കൂപ്പുകുത്തി യെസ് ബങ്ക്. 82 ശതമാനമാണ് യെസ് ബാങ്കിന്റെ ഓഹരി വിലയിൽ ഇടിവുണ്ടായിരിക്കുന്നത്. എക്കാലത്തേയും കുറഞ്ഞ് നിലവാരമായ 5.65 എന്ന നിലയിലേക്ക് ഓഹരി വില താഴ്ന്നു. രവിലെ 33.1 എന്ന നിലവാരത്തിലായിരുന്നു ഓഹരി വില. എന്നൽ പിന്നീട് വില ഇടിയുകായായിരുന്നു. 
 
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ആർബിഐ യെസ്‌ ബാങ്കിന് മേൽ നിയന്ത്രണം കൊണ്ടുവന്നത്. നിയന്ത്രണത്തെ തുടർന്ന് നിക്ഷേപകർക്ക് പിൻവലിക്കാവുന്ന പരമാവധി തുക 50,000 രൂപയാക്കി റിസർവ് ബാങ്ക് നിജപ്പെടുത്തി. ഒന്നിൽകൂടുതൽ അക്കൗണ്ടുകൾ ഉണ്ടെങ്കിൽ പോലും 50000 രൂപക്ക് മുകളിൽ പിൻവലിക്കാനാകില്ല.
 
ഒരു മാസത്തേക്കാണ് റിസർവ് ബാങ്ക് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. എന്നാൽ വിവാഹം ചികിത്സ, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്ക് ഈ നിയന്ത്രണം ബാധകമാകില്ല. 5 ലക്ഷം രുപ വരെ അടിയന്തര ആവശ്യങ്ങൾക്കായി പണം പിൻവലിക്കാം. യെസ് ബങ്കിന്റെ ഡയറക്ടർമാരെ സസ്പെൻഡ് ചെയ്ത റിസർവ് ബാങ്ക് പകരം എസ്‌ബിഐ മുന്‍ ചീഫ്‌ ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പ്രശാന്ത്‌കുമാറിനെ അഡ്‌മിനിസ്‌ട്രേറ്ററായി നിയോഗിച്ചു. 
 
വ്യാഴാഴ്‌ച രാത്രിയോടെയാണ് റിസർവ് ബാങ്ക് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്‌. നിക്ഷേപകരുടെ താല്‍പ്പര്യങ്ങളും പൊതുതാല്‍പ്പര്യവും കണക്കിലെടുക്കുമ്പോള്‍ മൊറട്ടോറിയം പ്രഖ്യാപിക്കലല്ലാതെ മറ്റ്‌ മാര്‍ങ്ങളില്ല. നിക്ഷേപങ്ങൾ സുരക്ഷിതാമായിരിക്കുമെന്നും നിക്ഷേപകർ ഭയപ്പെടേണ്ടതില്ലെന്നും റിസർവ് ബാങ്ക് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 
 
കടുത്ത സാമ്പത്തിക പ്രാതിസന്ധി നേരിടുന്ന യെസ് ബാങ്കിന്റെ ഓഹരികൾ എസ്‌ബിഐയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം ഏറ്റെടുക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ആയിരത്തി ഒരുനൂറിലേറെ ബ്രാഞ്ചുകളാണ്‌ ഇന്ത്യയിലാകെ യെസ്‌ ബാങ്കിനുള്ളത്‌. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ല, ആക്രമണത്തിന് മറുപടി നല്‍കാനുള്ള അവകാശമാണ് വിനിയോഗിച്ചത്: പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

പ്ലസ് വണ്‍ പ്രവേശനത്തിന് മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കും; ഏഴുജില്ലകളില്‍ 30ശതമാനം വര്‍ധിപ്പിക്കും

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സീറ്റ് സംവരണം: വിവേചനമില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

നിഷ്‌കളങ്കരായ മനുഷ്യരെ കൊലപ്പെടുത്തിയവരെ മാത്രമാണ് ഞങ്ങള്‍ ലക്ഷ്യമിട്ടത്; 'ഓപ്പറേഷന്‍ സിന്ദൂറി'ല്‍ രാജ്‌നാഥ് സിങ്

'ലജ്ജിക്കുന്നു, ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ': ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണയ്ക്കില്ലെന്ന് നടി ആമിന നിജാം

അടുത്ത ലേഖനം
Show comments