Webdunia - Bharat's app for daily news and videos

Install App

ബിനാലെ സന്ദര്‍ശകരുടെ എണ്ണം മുപ്പതിനായിരത്തോളം

ബിനാലെ സന്ദര്‍ശകരുടെ എണ്ണം മുപ്പതിനായിരത്തോളം

Webdunia
തിങ്കള്‍, 19 ഡിസം‌ബര്‍ 2016 (15:55 IST)
ഞായറാഴ്ച രാവിലെ പത്തു മണിക്ക് തന്നെ എറണാകുളം ബോട്ടു ജെട്ടിയില്‍ യാത്രക്കാരുടെ നീണ്ട നിര. ആളുകളുടെ നിര ജെട്ടി ടെര്‍മിനലും കഴിഞ്ഞ് പുറത്തേക്ക് എത്തിയിരിക്കുന്നു. അകത്തേക്ക് കയറാന്‍ പോലും വയ്യ. കൊച്ചി - മുസിരിസ് ബിനാലെ മൂന്നാം ലക്കം തുടങ്ങിയതിനു ശേഷമുള്ള ആദ്യ വാരാന്ത്യത്തിലെ കാഴ്ചയാണിത്.
 
ബോട്ടു കയറി ബിനാലെ പ്രദര്‍ശനങ്ങളുടെ പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസിലെത്തിയാല്‍ അവിടെയും നീണ്ട ക്യൂ. ഇക്കുറി ടിക്കറ്റെടുക്കാനുള്ളതാണ്. അവിടെ നിന്നും അകത്ത് കയറിയാല്‍ പ്രദര്‍ശനം കാണാനും ക്യൂ. സ്ലോവേനിയന്‍ കലാകാരന്‍ അലേഷ് ഷ്‌റ്റെയ്ഗറിന്റെ ചാണക പിരമിഡിനുള്ളില്‍ കയറാനാണ് തിരക്കു കൂടുതല്‍. ചാണകവരളികള്‍ കൊണ്ട് നിര്‍മ്മിച്ച പിരമിഡും അതിനുള്ളിലെ നിഗൂഢതയും കാണികളെ അത്ഭുതപ്പെടുത്തുകയാണ്.
 
ബിനാലെ പ്രദര്‍ശനങ്ങള്‍ ഒരാഴ്ച കടന്നപ്പോള്‍ വിവിധ വേദികള്‍ സന്ദര്‍ശിച്ചവരുടെ എണ്ണം മുപ്പതിനായിരത്തോളം വരും. ഒരു ദിവസം ശരാശരി 300 പേര്‍ സന്ദര്‍ശകരായി എത്തിയിട്ടുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍  ഇതിലേറെപ്പേരും. 
 
ഉദ്ഘാടന ദിവസം  മാത്രം ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലും വിവിധ ബിനാലെ വേദികളിലുമായി ഏതാണ്ട് 5000 പേരെത്തിയിരുന്നു. എല്ലാ ദിവസവും വൈകീട്ട് ഫോര്‍ട്ട് കൊച്ചി കബ്രാള്‍ യാര്‍ഡില്‍ വിവിധ കലാപരിപാടികള്‍ ഉണ്ട്. തികച്ചും സൗജന്യമായി ഈ പരിപാടികള്‍ ആസ്വദിക്കാന്‍ ആയിരക്കണക്കിനു പേരെത്തുന്നു. 

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments