Webdunia - Bharat's app for daily news and videos

Install App

ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ അന്വേഷണ സംഘം ജലന്ധറിലേക്ക്

ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ അന്വേഷണ സംഘം ജലന്ധറിലേക്ക്

Webdunia
ചൊവ്വ, 25 സെപ്‌റ്റംബര്‍ 2018 (11:30 IST)
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘം അടുത്തയാഴ്‌ച വീണ്ടും ജലന്ധറിലേക്ക്. ഇപ്പോൾ ലഭ്യമായിരിക്കുന്ന തെളിവുകളിൽ ഫ്രാങ്കോ മുളയ്‌ക്കലിന് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാൻ കഴിയില്ല എന്ന സാഹചര്യത്തിലാണ് കൂടുതൽ തെളിവുകൾക്കായി ജലന്ധറിലേക്ക് പോകാനൊരുങ്ങുന്നത്.
 
കേസിന് ആസ്‌പദമായ കൂടുതൽ വിവരങ്ങൾ ഫ്രാങ്കോയിൽ നിന്ന് ലഭ്യമാകുമെന്നും അന്വേഷണ സംഘം കരുതുന്നുണ്ട്. ഭീഷണി കാരണം പലരും സത്യങ്ങൾ പലതും മറച്ചുവച്ചിരുന്നെന്നും ഇനിയുള്ള ചോദ്യം ചെയ്യലിൽ സത്യങ്ങൾ തുറന്നുപറയുമെന്നും പൊലീസ് കരുതുന്നു.
 
ജലന്ധറിലേക്ക് അന്വേഷണം വ്യാപിപ്പിച്ചാൽ, പീഡനം നടന്ന കാലയളവില്‍ ഉപയോഗിച്ച വസ്ത്രങ്ങളും മൊബൈല്‍ ഫോണും കണ്ടെത്താനാകുമെന്ന പ്രതീക്ഷയും അന്വേഷണ സംഘത്തിനുണ്ട്. അതേസമയം, കസ്റ്റഡിയില്‍ ബിഷപ്പിനെ രണ്ടു ദിവസം ചോദ്യം ചെയ്‌തെങ്കിലും കാര്യമായ വിവരങ്ങള്‍ ലഭിച്ചില്ല. ഈ സാഹചര്യം കൂടി കണത്തിലെടുത്താണ് ബിഷപിന്റെ അസാന്നിധ്യത്തില്‍ കൂടുതല്‍ തെളിവുകള്‍ തേടി അന്വേഷണ സംഘം ജലന്ധറിലേക്ക് പോകുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Sachet App: ദുരന്തമുന്നറിയിപ്പുകള്‍ നല്‍കാന്‍ സചേത് ആപ്പ്; പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം

India vs Pakistan: 'അവര്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചു, പ്രതികാരം തുടരുന്നു'; ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

അടുത്ത ലേഖനം
Show comments