Webdunia - Bharat's app for daily news and videos

Install App

ലോക്‌ഡൗൺ: ഒറ്റയ്ക്കിരുന്ന് മടുത്തു, കൂട്ടുകാരന്‍റെ ട്രോളി ബാഗിലാക്കി വീട്ടിലെത്തിയ്ക്കാൻ ശ്രമം, പൊലീസ് കേസെടുത്തു

Webdunia
തിങ്കള്‍, 13 ഏപ്രില്‍ 2020 (09:02 IST)
ആളുകൾ സുരക്ഷിതരായി വീടുകളിൽ തുടരാനാണ് സർക്കാർ രാജ്യത്ത് സമ്പൂർണ ലോക്‌ഡൗൺ പ്രഖ്യാപിച്ചത്. എന്നാൽ ലോക്‌ഡൗണിൽനിന്നും രക്ഷ നേടാൻ പലരും ആസൂത്രിത ശ്രമങ്ങൾ തന്നെ നടത്തുകയാണ്. അത്തരത്തിൽ ഒരു സംഭവമണ് ഇപ്പോൾ മാംഗളുരുവിൽനിന്നും പുറത്തുവരുന്നത്. ഒറ്റയ്ക്ക് വീട്ടിലിരുന്ന 17കാരൻ കൂട്ടുകരനെ ട്രോളി ബാഗിലാക്കി വീട്ടിലെത്തിയ്ക്കാൻ ശ്രമിക്കുകയായിരുന്നു. ബൽമട്ട ആര്യസമാജം റോഡിലെ ഒരു ഫ്ലാറ്റിലാണ് സംഭവം ഉണ്ടായത്.
 
അവശ്യ സാധനങ്ങൾ വാങ്ങുന്നതിനായി ഒരാളെ മാത്രമേ ഫ്ലാറ്റിന്റെ കോംപൗണ്ടിൽനിന്നും പിറത്തുവിടു. എന്നാൽ ഈ ജോലി പിതാവ് ഏറ്റെടുത്തതോടെ 17കാരന് വീട്ടിൽനിന്നും പുറത്തുപോകാൻ സാധിക്കാതെയായായി. മറ്റാരെയും പ്ലാറ്റിലേക്ക് പ്രവേശിപ്പിക്കുകയുമില്ല. ഇതോടെ സുഹൃത്തിനെ വിളിച്ചുരുത്തിയ ശേഷം ട്രോളി ബാഗിലാക്കി സെക്യുരിറ്റി ജീവനക്കാരനെ കബളിപ്പിച്ച് അകത്തു കടന്നു എന്നാൽ ലിഫ്റ്റിനരികിൽ എത്തിയതോടെ ട്രോളി ബാഗ് തനിയെ അനങ്ങുന്നത് കണ്ടതോടെ സെക്യൂരിറ്റി ജീവനക്കാരൻ എത്തി പരിശോധിച്ചതോടെയാണ് ട്രോളി ബഗിനുള്ളിൽ ആളെ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ വീണ്ടും മരണം, അഞ്ചര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ഭാര്യ 60,000 രൂപ ശമ്പളത്തില്‍ പ്രൊഫസറായി ജോലി ചെയ്തിട്ടും ജീവനാംശം ആവശ്യപ്പെടുന്നു; സുപ്രീം കോടതിയുടെ ഉത്തരവ് ഇങ്ങനെ

സുപ്രീംകോടതി ജഡ്ജിമാരുടെ സംഘം മണിപ്പൂര്‍ സന്ദര്‍ശിച്ചു

പോക്സോ കേസിൽ പ്രതിയായ കോൺഗ്രസ് നേതാവിൻ്റെ ജാമ്യാപേക്ഷ തള്ളി

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച 44 കാരന് ട്രിപ്പിൾ ജീവപര്യന്തം തടവ് ശിക്ഷ

അടുത്ത ലേഖനം
Show comments