Webdunia - Bharat's app for daily news and videos

Install App

ഒരുമാസം മുൻപ് 'മരിച്ച' ആൾ തിരിച്ചുവന്നു, അമ്പരന്ന് ബന്ധുക്കളും പ്രദേശവാസികളും

Webdunia
ബുധന്‍, 29 ഏപ്രില്‍ 2020 (10:11 IST)
തൃശൂര്‍: മരിച്ച് സംസ്കാരവും നടത്തിയ ആൾ വീട്ടിൽ തിരികെയെത്തിയൽ എങ്ങനെയിരിയ്ക്കും. അത്തരം ഒരു സംഭവമാണ് തൃശൂരിൽ ഉണ്ടായത്. മാർച്ച് 25ന് 'മരിച്ച' നടുവില്‍ക്കര വടക്കന്‍ തിലകന്‍ (58) എല്ലാവരെയും അമ്പരപ്പിച്ച്‌ വീട്ടില്‍ തിരിച്ചെത്തി. മാര്‍ച്ച്‌ 25ന് പുലര്‍ച്ചെ കാളമുറിയില്‍ വെച്ച്‌ മോട്ടോര്‍ സൈക്കിള്‍ ഇടിച്ച്‌ അജ്ഞാതന് ഗുരുതരമായി പരിക്കേറ്റു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. 
 
വാര്‍ത്ത കണ്ട വാടാനപ്പള്ളി ഗണേശമംഗലത്തുള്ള ഗോപി എന്നയാള്‍ മൃതദേഹം തന്റെ ബന്ധുവായ നടുവില്‍ക്കര വടക്കന്‍ തിലകന്റേതാണ് എന്ന് തിരിച്ചറിയുകയായിരുന്നു. 26ന് നടുവില്‍ക്കരയില്‍ മൃതദേഹം കൊണ്ടുവന്നു. പിന്നീട് വാടാനപ്പള്ളി പൊതുശ്മശാനത്തില്‍ ശവസംസ്‌കാരം നടത്തുകയും ചെയ്തു. അസ്ഥി സഞ്ചയനം അടക്കമുള്ള കര്‍മ്മങ്ങളും നടത്തി. 
 
കൂലിപ്പണി ചെയ്ത് അലഞ്ഞുതിരിഞ്ഞു നടക്കാറുള്ള തിലകനെ ലോക്ക്ഡൗണ്‍ തുടങ്ങിയപ്പോള്‍ നഗരസഭാ അധികൃതര്‍ മണത്തല സ്‌കൂളില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. അവിടെനിന്നാണ് വീട്ടില്‍ തിരിച്ചെത്തിയതെന്ന് തിലകന്‍ പറഞ്ഞു. ഇതോടെ സംസ്കരിച്ച മൃതദേഹം ആരുടെയെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യാത്രക്കാരനെ മര്‍ദ്ദിച്ച് ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍; ട്രെയിനില്‍ നിന്ന് പുറത്തേക്ക് എറിയാന്‍ ശ്രമിച്ചു

Breaking News: ഗുരുതര ആരോപണവുമായി യുവനടി; ആരോപണവിധേയന്‍ കോണ്‍ഗ്രസ് നേതാവെന്ന് സൂചന

അമീബിക്ക് മസ്തിഷ്‌ക ജ്വരം, രോഗ സ്ഥിരീകരണത്തിൽ കേരളത്തിൽ അത്യധുനിക സജ്ജീകരണം

ഓണസമ്മാനമായി 25 രൂപയ്ക്ക് 20 കിലോ അരി നൽകാൻ സപ്ലൈകോ

നോബെലൊന്നുമല്ല, റഷ്യ- യുക്രെയ്ൻ പ്രശ്നം പരിഹരിച്ച് സ്വർഗത്തിൽ പോകണം: ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments