Webdunia - Bharat's app for daily news and videos

Install App

പാലക്കാട് സ്ഥാനാർത്ഥിയുടെ മകൻ വിടിനുള്ളിൽ വെടുയേറ്റ് മരിച്ച നിലയിൽ

Webdunia
ചൊവ്വ, 1 ഡിസം‌ബര്‍ 2020 (08:25 IST)
പാലക്കാട്: ചിറ്റൂർ കന്നിമാരിയിൽ പട്ടഞ്ചേരി പഞ്ചായത്ത് പത്താം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി കല്യണിക്കുട്ടിയുടെ മകൻ വീടിനുള്ളിൽ വെടിയേറ്റ് മരിച്ചനിലയിൽ. 31 കാരനായ അജിത്തിനെയാണ് കിടപ്പുമുറിയിൽ തലയ്ക്ക് വെടിയേറ്റ് രക്തം വാർന്ന നിലയിൽ കണ്ടെത്തിയത്. പോയന്റ് 315 റൈഫിൾ മൃതദേഹത്തിന് തൊട്ടരികിൽനിന്നുതന്നെ കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം എങ്കിലും പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.
 
കല്യാട്ടിക്കുട്ടിയും ഭർത്താവ് രാജനും തിങ്കളാഴ്ച തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോയി മടങ്ങിയെത്തിയപ്പോഴാണ് വെടിയേറ്റ് മരിച്ചനിലയിൽ മകനെ കണ്ടെത്തെത്തിയത്. അജിത്ത് അല്ലാതെ മറ്റാരും വീട്ടിൽ ഉണ്ടായിരുന്നില്ല. കർഷകനായ രാജന്റെ ഉടമസ്ഥതയിലുള്ളതാണ് തോക്ക്. കൃഷിനാശം വരുത്തുന്ന ജീവികളെ തുരത്താൻ ഉപയോഗിയ്ക്കുന്ന തോക്കാണിത്. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് വീട് മുദ്രവച്ചു, ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും ഇന്ന് വീട്ടിൽ പരിശോധന നടത്തും. ഡി അഡിക്ഷൻ സെന്ററിൽ ചികിത്സയിലായിരുന്ന അജിത് നാലുദിവസം മുൻ‌പാണ് വീട്ടിൽ മടങ്ങിയെത്തിയത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡാറ്റ പാക്കുകൾ, മറ്റ് ഓപ്പറേറ്റർമാരേക്കാൾ കുറഞ്ഞ നിരക്ക് ജിയോയിലെന്ന് ബിഎൻപി പാരിബാസ് റിപ്പോർട്ട്

എട്ടാംക്ലാസുവരെയുള്ള സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണത്തിന് 4 കിലോ അരി വീതം നല്‍കും

കാട്ടുകോഴിയെ പാലക്കാട് ജനതയ്ക്ക് വേണ്ട, കോഴിയുമായി രാഹുലിന്റെ ഓഫീസിലേക്ക് മഹിളാമോര്‍ച്ച മാര്‍ച്ച്, പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐയും

താന്‍ മുടിഞ്ഞ ഗ്ലാമര്‍ അല്ലേ, എത്ര ദിവസമായി നമ്പര്‍ ചോദിക്കുന്നു: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചാറ്റുകള്‍ പുറത്ത്

വി ഡി സതീശൻ പരാതി മുക്കി, വേട്ടക്കാരനൊപ്പം നിന്നെന്ന് വി കെ സനോജ്

അടുത്ത ലേഖനം
Show comments