ഗവാസ്‌ക്കറെ മർദ്ദിച്ച കേസ്; സുധേഷ് കുമാറിന്റെ മകൾ പഞ്ചാബിൽ, മൊഴിയെടുപ്പ് മുടങ്ങി

ഗവാസ്‌ക്കറെ മർദ്ദിച്ച കേസ്; സുധേഷ് കുമാറിന്റെ മകൾ പഞ്ചാബിൽ, മൊഴിയെടുപ്പ് മുടങ്ങി

Webdunia
വ്യാഴം, 19 ജൂലൈ 2018 (10:07 IST)
പൊലീസ് ഡ്രൈവർ ഗവാസ്കറെ മർദിച്ച കേസിലെ രഹസ്യ മൊഴിയെടുപ്പ് മുടങ്ങി. എഡിജിപി സുധേഷ് കുമാറിന്റെ മകൾ പഞ്ചാബിലേക്കു പോയതോടെയാണ് രഹസ്യ മൊഴിയെടുപ്പ് മുടങ്ങിയത്. മൊഴി രേഖപ്പെടുത്താൻ മറ്റൊരു തീയതി തേടി ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകി.
 
എഡിജിപിയുടെ മകൾ മർദിച്ചെന്ന പരാതിയിൽ ഗവാസ്കറും ഗവാസ്കർ മോശമായി പെരുമാറിയെന്ന പരാതിയിൽ എഡിജിപിയുടെ മകളും ഉറച്ചുനിൽക്കുന്നതോടെയാണു രഹസ്യമൊഴി രേഖപ്പെടുത്തുന്നത്.
 
ഗവാസ്കറുടെ രഹസ്യമൊഴി ഓഗസ്റ്റ് ഒന്നിനു രേഖപ്പെടുത്തും. സുധേഷിന്റെ മകളുടെ രഹസ്യമൊഴി ചൊവ്വാഴ്ച രേഖപ്പെടുത്താനാണു കോടതി സമയം അനുവദിച്ചിരുന്നത്. വിദ്യാഭ്യാസ സംബന്ധമായി ഒഴിവാക്കാനാവാത്ത അത്യാവശ്യമുണ്ടെന്നും മറ്റൊരു ദിവസം മൊഴിയെടുക്കാൻ തയാറാണെന്നും സുധേഷ് കുമാർ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. 
 
ഗവാസ്കർക്കു പുറമെ എഡിജിപിയുടെ പഴ്സനൽ സെക്യൂരിറ്റി അംഗം, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ പൊലീസ് പരിശീലക എന്നിവരുടെ രഹസ്യമൊഴിയും ഓഗ്സ്റ്റ് ഒന്നിനു രേഖപ്പെടുത്തും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിയമസഭാ തിരഞ്ഞെടുപ്പ്: സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഡോ. വന്ദനദാസ് വധക്കേസ്: സന്ദീപിന്റെ ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും

ലോകത്തിലെ ഏറ്റവും മികച്ചതും ശക്തവുമായ വ്യോമ പ്രതിരോധ സംവിധാനം ഏത് രാജ്യത്തിന്റേതാണെന്നറിയാമോ

നിയമസഭ തെരഞ്ഞെടുപ്പ്: ഏറ്റുമാനൂരില്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥിയായി നടി വീണ നായര്‍

മെറ്റയിൽ വൻ പിരിച്ചുവിടൽ: 15,000-ത്തിലധികം ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകും

അടുത്ത ലേഖനം
Show comments