കമ്പകക്കാനം കൂട്ടക്കൊല; പ്രതികൾ പണം ഉപയോഗിച്ചത് മദ്യത്തിനും കഞ്ചാവിനും

കമ്പകക്കാനം കൂട്ടക്കൊല; പ്രതികൾ പണം ഉപയോഗിച്ചത് മദ്യത്തിനും കഞ്ചാവിനും

Webdunia
ബുധന്‍, 8 ഓഗസ്റ്റ് 2018 (16:16 IST)
തൊടുപുഴ വണ്ണപ്പുറം കമ്പകക്കാനം കാനാട്ടുവീട്ടിൽ കൃഷ്ണൻ (52), ഭാര്യ സുശീല (50), മക്കളായ ആർഷ (21), അർജുൻ (18) എന്നിവരെ ക്രൂരമായി കൊല ചെയ്‌ത കേസിലെ പ്രതികൾക്കെതിരെ കൊലപാതകം, മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ഭവനഭേദനം, മാനഭംഗശ്രമം തുടങ്ങിയ വകുപ്പുകൾക്ക് കേസെടുത്തു.
 
കേസിലെ പ്രധാന പ്രതിയായ അനീഷ് മന്ത്രവാദത്തിന് പുറമേ പെയിന്റിംഗ് ജോലിക്കും പോകാറുണ്ട്. ലഭിക്കുന്ന പണം മദ്യപാനത്തിനും കഞ്ചാവിനും വേണ്ടിയാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ഇയാൾ നാട്ടുകാരോട് വേണ്ടത്ര അടുപ്പം പുലർത്തിയിരുന്നില്ല. പഠനകാലയളവിൽ റേഷൻ കടയിൽ അതിക്രമം കാണിച്ച് പണം തട്ടിയെടുത്ത സംഭവവും ഉണ്ടായിട്ടുണ്ട്.
 
ഒൻപതാം ക്ലാസു വരെ മാത്രം പഠിച്ച ലിബീഷ് മദ്യത്തിനും കഞ്ചാവിനും അടിമയാണെന്ന് പൊലീസ് പറഞ്ഞു. ഒരാളുടെ തല അടിച്ചു തകർത്ത കേസിൽ പ്രതിയാണു ലിബീഷ്. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള അനീഷാകട്ടെ, നാട്ടുകാരുമായി അകന്നു നിൽക്കുന്ന പ്രകൃതമാണെന്നു പൊലീസ് പറഞ്ഞു. 
 
കൊലപാതകം ചെയ്‌തതിന് ശേഷം പൊലീസ് ചോദ്യം ചെയ്യുമ്പോഴും പ്രതികൾക്ക് യാതൊരു ഭാവമാറ്റങ്ങളോ മനഃസ്താപമോ ഉണ്ടായില്ല. പൊലീസിന്റെ ചോദ്യങ്ങൾക്ക് യാതൊരു കുലുക്കമില്ലാതെയാണ് ലിബീഷ് മറുപടി നൽകിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

സീമ വിനീത് ഉള്‍പ്പെടെ 15 ട്രാന്‍സ് വനിതകള്‍ ബിജെപിയില്‍ ചേര്‍ന്നു

ഒരേസമയം രണ്ട് യുവതികളുമായി ബന്ധം, വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; തൃശൂരിൽ ജിംനേഷ്യം പരിശീലകൻ അറസ്റ്റിൽ

ഇറാന്‍ ആക്രമണത്തെ അപലപിച്ച് മോദി; കുവൈത്തിന് പൂര്‍ണ്ണ പിന്തുണ

ട്യൂഷന്‍ അധ്യാപകന്‍ പീഡിപ്പിച്ച വിവരം 11 വര്‍ഷത്തിന് ശേഷം വെളിപ്പെടുത്തി; പ്രതിക്ക് 18 വര്‍ഷം കഠിന തടവ്

പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ഇഷ്ടികകള്‍: പദ്ധതിയെ ഒരിക്കല്‍ എതിര്‍ത്തവര്‍ അത് തുടരാന്‍ തീരുമാനിച്ചത് നല്ല കാര്യമാണെന്ന് വി കെ പ്രശാന്ത്

അടുത്ത ലേഖനം
Show comments