കമ്പകക്കാനം കൂട്ടക്കൊലപാതകം; ക്ലൈമാക്സിൽ വമ്പൻ ട്വിസ്റ്റ്, കഥ ഇനിയും മാറും

ഒരാൾ 15000 രൂപ, വേണ്ടതെല്ലാം ചെയ്തു കൊടുത്തു...

Webdunia
ശനി, 11 ഓഗസ്റ്റ് 2018 (14:09 IST)
തൊടുപുഴ കമ്പകക്കാനത്തെ ഒരു കുടുംബത്തെ മുഴുവന്‍ കൂട്ടക്കൊല ചെയ്‌ത സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. സംഭവത്തിൽ പുതിയ വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് കൊലചെയ്യപ്പെട്ട കൃഷ്‌ണന്റെ ശിഷ്യനായ അനീഷ്, ലിബീഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
 
എന്നാൽ, കൊലപാതകത്തിൽ ഇവർക്ക് മാത്രമല്ല പങ്കെന്നാണ് പൊലീസ് കരുതുന്നത്. ഈ സംശയത്തിനും അന്വേഷണത്തിനും ഒടുവിൽ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. പിടിയിലായ പ്രതികള്‍ ലിബീഷിന്റെ സുഹൃത്തുക്കളാണ്. കൊലപാതകത്തിന് ഇവരെ സഹായിച്ച സുഹൃത്തുക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
 
പ്രതികള്‍ക്ക് ഗ്ലൗസും മറ്റു സാധനങ്ങളും വാങ്ങി നല്‍കിയ തൊടുപുഴ ആനക്കൂട് ചാത്തന്‍മാല ഇലവുങ്കല്‍ ശ്യാം പ്രസാദ്, കൃഷ്ണന്റെ വീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ കുറച്ച് പണയം വയ്ക്കാന്‍ സഹായിച്ച മുവാറ്റുപഴ വെള്ളൂര്‍കുന്നം പട്ടരുമഠത്തില്‍ സനീഷ് എന്നിവരേയാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്.
 
കൊലപാതകം നടത്തുമെന്ന കാര്യം ഇരുവർക്കും അറിയാമായിരുന്നു. പ്രത്യക്ഷത്തിൽ കൊലയുമായി സഹകരിച്ചില്ലെങ്കിലും ആവശ്യമായ കാര്യങ്ങളെല്ലാം ഇവർ ചെയ്തു നൽകി. ഇതിന് പ്രത്യുപകാരമായി ഇരുവർക്കും ലിബീഷ് 15000 രൂപ നല്‍കി. പ്രതികളെ സഹായിക്കുന്നവരും ഒളിവില്‍ താമസിക്കാന്‍ സഹായം ചെയ്യുന്നവരും കേസില്‍ പ്രതികളാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

കൊല്ലത്ത് പരിശീലനത്തിനിടെ കണ്ണീര്‍വാതക ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments