Webdunia - Bharat's app for daily news and videos

Install App

കാവ്യ ഇല്ലായിരുന്നുവെങ്കിൽ ഞാൻ എന്നേ ആത്മഹത്യ ചെയ്യുമായിരുന്നു: ദിലീപ്; പല്ലിശ്ശേരി പറയുന്നു

Webdunia
ചൊവ്വ, 2 ജൂലൈ 2019 (15:48 IST)
പ്രമുഖ ചലചിത്ര എഴുത്തുകാരനാണ് പല്ലിശേരി. ദിലീപ് - കാവ്യ - മഞ്ജു ബന്ധത്തിന്റെ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയത് പല്ലിശ്ശേരി ആണ്. ഇപ്പോഴിതാ, എന്തുകൊണ്ടാണ് ദിലീപുമായി ഉടക്കിയതെന്ന് ഒരു യു ട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ പല്ലിശേരി തന്നെ തുറന്നടിക്കുന്നു. പല്ലിശ്ശേരിയുടെ വാക്കുകളിങ്ങനെ: 
 
സത്യം സത്യമായിതന്നെ എഴുതി കൊണ്ടിരുന്നപ്പോള്‍ ദിലീപ് വെറുതെ ഇരുന്നില്ല. എങ്ങനെയെങ്കിലും ഈ വാർത്തകൾ ഇല്ലാതാക്കണം എന്നതായിരുന്നു ദിലീപിന്റെ ലക്ഷ്യം. അതിനായി എന്റെ ഓസീഫുമായി അയാൾ ബന്ധപ്പെട്ടു. എന്നാല്‍ ആദ്യ നീക്കത്തില്‍ തന്നെ അതൊക്കെ പരാജയപ്പെട്ടു. ഞാന്‍ ഒന്നും അറിയുന്നില്ലെന്നായിരുന്നു അയാളുടെ വിചാരം. 
 
സിനിമാ ലോകത്തു നിന്നും വാര്‍ത്തകള്‍ പിടിക്കുന്ന എനിക്ക് എന്റെ സ്ഥാപനത്തില്‍ നിന്നും വാര്‍ത്തകള്‍ കിട്ടാനാണോ ബുദ്ധിമുട്ട്. എനിക്കെതിരെ കരുക്കള്‍ നീക്കിയപ്പോള്‍ ഞാന്‍ എഴുത്തിന്റെ ശക്തികൂട്ടി. ദിലീപിന്റെ ഒക്കെ തുടക്കക്കാലത്ത് അയാൾക്ക് നല്ല രീതിയിൽ വർക്ക് ചെയ്ത പത്രക്കാരെ ഇല്ലാതാക്കാൻ ശ്രമിച്ചാൽ അതങ്ങനെ വെറുതേ വിടാൻ ഞാൻ ഉദ്ദേശിച്ചില്ല. 
 
ജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും തോല്‍വി സമ്മതിക്കാന്‍ ദിലീപിനു കഴിയില്ല. എനിക്കും പിണക്കമില്ല ദിലീപേ. നിങ്ങള്‍ നടന്മാര്‍ എത്രയെത്ര വേഷങ്ങളാണ് അഭിനയിക്കുന്നത്. ആ വേഷങ്ങളില്‍ പലതും പലരെയും വേദനിപ്പിക്കുന്നതല്ലെ? എന്നിട്ടും ആരും കേസ് കൊടുക്കുകയോ പരാതിപ്പെടുകയോ ചെയ്തില്ലല്ലൊ.  
 
ഒരു ദിവസം ദിലീപ് വിളിച്ചു. എന്തിനാ എന്നെ ഇങ്ങനെ ആക്രമിക്കുന്നത്? എന്ന് ചോദിച്ചു. ആരേയും ആക്രമിച്ചില്ലെന്നും മുഖസ്തുതി മാത്രമല്ല പറയുന്നതെന്നും ഞാൻ പറഞ്ഞു. ചേട്ടാ എന്നെ ഇപ്പോള്‍ ഒന്നു സഹായിക്കണം. ഞങ്ങളുടെ വിവാഹമോചനക്കേസ് വിധിയായി. വേര്‍പിരിയാന്‍ സത്യത്തില്‍ എനിക്കു താല്‍പ്പര്യമില്ല. വേര്‍ പിരിയാന്‍ താല്‍പ്പര്യമില്ലെന്ന് മഞ്ജുവാര്യരും പറഞ്ഞതാണ്. അതിന് ഒരൊറ്റ ഡിമാന്റ് മാത്രമാണ് ദിലീപിനോടു പറഞ്ഞു? കാവ്യയെ മറക്കുക, കാവ്യ ഇല്ലാതെ ജീവിക്കുക എന്ന ഒരൊറ്റ ഡിമാൻഡ്. 
 
അതു നടക്കാത്ത കാര്യമാണെന്നാണല്ലോ പറഞ്ഞത്. ഞാനെന്തിനാണ് കാവ്യയെ മറക്കുന്നത്. ഭർത്താവിന് ഭാര്യയിൽ നിന്നും കിട്ടേണ്ട ചില കാര്യങ്ങൾ, സ്‌നേഹവും ലാളനകളും അതൊന്നും മഞ്ജുവിൽ നിന്നു എനിക്ക് കിട്ടിയില്ല. ഇതിലെല്ലാം മഞ്ജു ഫെയിലിയർ ആയിരുന്നു. എന്നാൽ, ഇതെല്ലാം എനിക്ക് തന്നത് കാവ്യ ആണ്. അങ്ങനെയുള്ള കാവ്യയെ ഞാൻ മറക്കണോ? അവളുടെ സ്‌നേഹം എനിക്കു ലഭിച്ചിരുന്നില്ലെങ്കില്‍ ഞാന്‍ എന്നേ ആത്മഹത്യ ചെയ്യുകയോ ഭ്രാന്തു പിടിക്കുയോ ചെയ്യുമായിരുന്നു. അവളില്ലാതെ ഒരു ജീവിതം എനിക്കില്ല. അങ്ങിന തീരുമാനിച്ചാല്‍ ഞാന്‍ മരിച്ചു എന്നര്‍ത്ഥം. ഇതൊന്നും എവുതാന്‍ വേണ്ടി പറയുന്നതല്ല.- എന്നായിരുന്നു അന്ന് ദിലീപ് പറഞ്ഞത്.  
 
2015 ജനുവരി 31 ന് ദിലീപും മഞ്ജു വാര്യരും വിവാഹ മോചനം നേടി. ദിലീപിനു വേണ്ടി പരമ്പര തയ്യാറകകി പ്രസിദ്ദീകരിച്ചത് ഈ സമയത്തായിരുന്നു. ദിലീപിനെ സഹായിക്കാന്‍ വേണ്ടി പ്രസിദ്ധീകരിച്ച പരമ്ബര സിനിമാ മംഗളത്തിനും അതിന്റെ പത്രാധിപരായ എനിക്കും പരമ്ബര തയ്യാറാക്കിയ ശാന്തിവിള ദിനേശിനും നെഗറ്റീവ് വാര്‍ത്തകളാണ് ഉണ്ടായത്. അതിനു പിന്നിലും ദിലീപിന്റെ ബ്രെയിന്‍ ഉണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
 
അതിനിടയിലാണ് പല ഭാഗങ്ങളില്‍ നിന്നും ചോദ്യം വന്നത്. ദിലീപ് മഞ്ജു വാര്യര്‍ വിവാഹ മോചിതരായി. ഇനി അവര്‍ മറ്റൊരു വിവാഹം കഴിക്കുമോ?
 
ഒന്നും വ്യക്തമായിരുന്നില്ല അതേ സമയം മഞ്ജു വാര്യര്‍ മറ്റൊരാളെ വിവാഹം കഴിക്കുമെന്ന പ്രചരണം ഉണ്ടായിരുന്നു. മഞ്ജു വാര്യര്‍ അതൊന്നും നിഷേധിച്ചുമില്ല. അതേ സമയം വിവാഹം കഴിക്കാനുള്ള സാധ്യത തള്ളിക്കളയാനും പറ്റില്ല.
 
ഒരു ദിവസം ഞാന്‍ എന്റെ ഇന്‍ഫോര്‍മറെ വിളിച്ചു ദിലീപ് കാവ്യ വിവാഹത്തിന്റെ സാധ്യതകള്‍ ആരാഞ്ഞു. പക്ഷെ, അതിനു മുന്‍പ് മറ്റൊരു വിവാഹമായിരിക്കു നടക്കുക.ആ സാധ്യത ഞാന്‍ തള്ളിക്കയും. ആ രീതിയില്‍ ഒരു വാര്‍ത്ത തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ചെയ്തതായിരിക്കും. കാരണം, മഞ്ജു മറ്റൊരു വിവാഹത്തിനെക്കുറിച്ചു ചിന്തിച്ചിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

അടുത്ത ലേഖനം
Show comments