Webdunia - Bharat's app for daily news and videos

Install App

ടിആർപി തട്ടിപ്പ് കേസ്, റിപ്പബ്ലിക് ടിവി സിഇഒ അറസ്റ്റിൽ

Webdunia
ഞായര്‍, 13 ഡിസം‌ബര്‍ 2020 (11:39 IST)
മുംബൈ: ടി ആർപി തട്ടിപ്പ് കേസിൽ റിപ്പബ്ലിക് ടിവി സിഇഒ വികാസ് ഖഞ്ചന്ദാനിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അർണാബിന്റെ ഹർജി ബോംബെ ഹൈക്കോടതി പരിഗണിയ്കാനിരിയ്ക്കെയാണ് വികാസിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ടിആർപി തട്ടിപ്പ് കേസിൽ അറസ്റ്റിലാക്കുന്ന 13 ആമത്തെ പ്രതിയാണ് വികാാസ് 
 
വികസ് ഖഞ്ചന്ദാനിയെ നേരത്തെ അഞ്ചു ദിവസത്തോളം മുംബൈ പൊലീസ് ചോദ്യം ചെയ്തിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ഇയാളിനിന്നും ലഭിച്ചു എന്ന് മുംബൈ പൊലീസ് പറയുന്നു. ഒക്ടോബർ ആറിനാണ് ബാർക്കിന് വേണ്ടി റേറ്റിങ് ബോക്സുകൾ ഇൻസ്റ്റാൾ ചെയ്യുന്ന ഹൻസ റിസർച്ച് കമ്പനി പ്രതിനിധി നിധിൻ ദിയോകർ ടിആർപി തട്ടിപ്പ് കേസ് ഫയൽ ചെയ്യുന്നത്. മുൻ ജീവനക്കാരുടെ സഹായത്തോടെ ബോക്സുകളിൽ ചില ചാനലുകൾ കൃത്രിമം നടത്തുന്നു എന്ന് ഹൻസ റിസർച്ച് പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: ഇന്നും മഴ മാറി നില്‍ക്കും; പൊതുവെ തെളിഞ്ഞ കാലാവസ്ഥ, കാറ്റിനെ പേടിക്കണം

ചാര്‍ജ് ചെയ്യുന്നതിനിടെ സ്മാര്‍ട്ട്ഫോണ്‍ ബോംബ് പോലെ പൊട്ടിത്തെറിച്ചു; ഈ തെറ്റുകള്‍ ചെയ്യരുത്

India vs Pakistan: വെള്ളവും രക്തവും ഒന്നിച്ചൊഴുകാത്തപ്പോൾ ക്രിക്കറ്റ് കളിക്കുന്നത് ശരിയല്ല, ഏഷ്യാകപ്പിലെ ഇന്ത്യ- പാക് മത്സരത്തെ വിമർശിച്ച് അസദ്ദുദ്ദീൻ ഒവൈസി

യുഡിഎഫ് ശക്തമായി തിരിച്ചുവരും, 2026ൽ ഭരണം പിടിക്കും,ഇല്ലെങ്കിൽ രാഷ്ട്രീയ വനവാസം തന്നെയെന്ന് വി ഡി സതീശൻ

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം, പ്രതിയെ പിടിക്കാൻ ലുക്കൗട്ട് നോട്ടീസ് ഇറക്കുമെന്ന് കൊല്ലം സിറ്റി പോലീസ്

അടുത്ത ലേഖനം
Show comments