അയ്യനെ കാണണം, എല്ലാവരും പതിനെട്ടാം പടി കയറില്ല: മനിതി സംഘം

Webdunia
ഞായര്‍, 23 ഡിസം‌ബര്‍ 2018 (13:02 IST)
അയ്യപ്പനെ ദർശിക്കാൻ മാത്രമാണ് തങ്ങൾ ശബരിമലയിലേക്ക് എത്തിയതെന്ന് മനിതി സംഘം. അക്രമം നടത്താനോ പ്രതിഷേധിക്കാനോ വന്നതല്ലെന്നും അതിനു താൽപ്പര്യമില്ലെന്നും മനിതി സംഘം അറിയിച്ചു. 11 വനിതകള്‍ അടങ്ങിയ മനിതി കൂട്ടായ്മയിലെ ഒരു സംഘം ഇന്ന് പുലര്‍ച്ചെയാണ് പമ്പയിലെത്തിയത്. 40 പേരെത്തുമെന്നായിരുന്നു അറിയിച്ചതെങ്കിലും 11 പേരാണ് എത്തിയത്.
 
‘പ്രതിഷേധത്തിന് വന്നതല്ല. വിശ്വാസികളായ ഞങ്ങള്‍ അയ്യപ്പനെ ദര്‍ശിക്കാനാണ് വന്നത്. പമ്പയില്‍ മുങ്ങി ഇരുമെടിക്കെട്ടും കെട്ടി. എല്ലാ ആചാരങ്ങളും പാലിച്ചാണ് ഞങ്ങളുടെ കൂടെയുള്ളവര്‍ അയപ്പനെ ദര്‍ശിക്കാന്‍ ഒരുങ്ങുന്നത്. എല്ലാവരും പതിനെട്ടാം പടി കയറില്ല. ഞങ്ങളില്‍ ചിലര്‍ പിന്തുണയുമായാണെത്തിയത്’.മനീതി സംഘാംഗം പറഞ്ഞു.
 
‘ഒരു വിഭാഗം ആളുകള്‍ ഞങ്ങളെ തടയുകയാണ്. ഇങ്ങനെ സുപ്രീം കോടതി ഞങ്ങള്‍ക്ക് അനുവദിച്ചു തന്ന അവകാശത്തെ നിഷേധിക്കുകയാണ്. ഞങ്ങളുടെ മൗലികാവകാശങ്ങളെ ഇവരെല്ലാം നിഷേധിക്കുകയാണ്. മല കയറാൻ തന്നെയാണ് തീരുമാനം. അയ്യനെ കാണാതെ തിരിച്ച് യാത്രയില്ല’ എന്നും മനിതി സംഘടന അറിയിച്ചു. 
 
അതേസമയം, പമ്പയിലെത്തിയ മനിതി സംഘത്തെ തടയാന്‍ ശ്രമിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കെട്ടുനിറച്ചെത്തിയ മനീതി സംഘത്ത തടഞ്ഞവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതിഷേധക്കാരോട് പിരിഞ്ഞ് പോകാന്‍ പൊലീസ് പലതവണ മൈക്കിലൂടെ ആവശ്യപ്പെട്ടിരുന്നു. മുന്നറിയിപ്പ് നല്‍കിയിട്ടും ചിലര്‍ പിരിഞ്ഞുപോകാന്‍ തയ്യാറാകാതിരുന്നതിനെ തുടർന്നാണ് അറസ്റ്റ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിതിന്‍ രാജിന്റെ ആത്മഹത്യ: പ്രതികളുടെ ജാമ്യം ഹര്‍ജിയില്‍ ഇന്ന് വിധി

വിമാന ഇന്ധനവില കുതിക്കുന്നു, 20,000 സർവീസുകൾ റദ്ദാക്കി ലുഫ്താൻസ

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; കാരണം ചൂടല്ലെന്ന് പെസോ, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട് നിര്‍ണായകം

ഇനി പെട്രോളിന്റെ കാലമല്ല, ആല്‍ക്കഹോളിന്റേത്, 85 ശതമാനം എഥനോള്‍ മിക്‌സ് പെട്രോള്‍ നടപ്പാക്കാന്‍ ഇന്ത്യ, കരട് നിയമം ഉടന്‍

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ടിക്കറ്റ് തുക 1417.50, നഷ്ടപരിഹാരം 40,000; ബസ് വൈകിയതിൽ പരാതി നൽകിയ യാത്രക്കാരനു അനുകൂല വിധി

പകൽ 11 മുതൽ ഉച്ചയ്ക്കു മൂന്ന് വരെ സെൽഫ് ലോക്ക്ഡൗൺ; നിർദേശവുമായി മുഖ്യമന്ത്രി, ജാഗ്രത

വെടിക്കെട്ട് പൂർണമായി ഒഴിവാക്കി, കുടമാറ്റം 15 മിനിറ്റ്, ഘടക പൂരങ്ങൾ സാധാരണ പോലെ; ഇത്തവണത്തെ തൃശൂർ പൂരം എങ്ങനെ?

വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരുലക്ഷം വീതം നല്‍കും: സുരേഷ് ഗോപി

വീടിനുള്ളിൽ പാമ്പ് കയറാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments