Webdunia - Bharat's app for daily news and videos

Install App

‘ഇവർ രണ്ടും എന്റെ സെറ്റപ്പ്’ - അമൃതയേയും അഭിരാമിയേയും അപമാനിച്ച് ഷാജി, വളരെ ചീപ്പ് ആയി പോയെന്ന് ആരാധകർ

ചിപ്പി പീലിപ്പോസ്
ബുധന്‍, 26 ഫെബ്രുവരി 2020 (13:35 IST)
50 ദിവസവും കഴിഞ്ഞ് മുന്നേറുകയാണ് ബിഗ് ബോസ് സീസൺ 2. കഴിഞ്ഞ ദിവസത്തെ ഡെയ്‌ലി ടാസ്കിനിടയിൽ പാഷാണം ഷാജി നടത്തിയ ഒരു പരാമർശമാണ് ഹൌസിനു പുറത്തുള്ളവർ ചർച്ച ചെയ്യുന്നത്. ‘കാണാപ്പൊന്ന്' എന്നാണ് എട്ടാം ആഴ്ചയിലെ വീക്ക്‌ലി ടാസ്‌കിന്റെ പേര്. ബിഗ് ബോസ് വീട് സ്വര്‍ണ മാഫിയയെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അധോലോകം അടക്കി വാഴുന്ന മാഫിയ ടീം ആയി മാറിയ ടീം അംഗങ്ങൾ തങ്ങൾ ആരാണെന്ന് വ്യക്തമായി പറയുക എന്നതായിരുന്നു ടാസ്ക്. 
 
സാങ്കൽപ്പിക കഥാപാത്രമായി മാറി അധോലോകത്തിലെ മാഫിയ ആവുക എന്നതായിരുന്നു ടാസ്ക്. ഒറ്റവെട്ട് ഓമന, ഒറ്റപ്പൊട്ട് തങ്കമ്മ എന്നായിരുന്നു അഭിരാമിയും അമൃതയും അവതരിപ്പിച്ച കഥാപാത്രങ്ങളുടെ പേര്. തങ്ങൾ ആരാണെന്ന് ഭീഷണി സ്വരത്തിൽ ഇരുവരും പറഞ്ഞു. എന്നാൽ, പിന്നാലെ എത്തിയ ഷാജി ഇവരെ കുറിച്ച് നടത്തിയ പരാമർശം വളരെ മോശമായി പോയിരുന്നു.  
 
‘ഞാനല്ലാതെ ഇനി ഇവിടെ ആര് സംസാരിച്ചാലും അവർ കുരങ്ങനുണ്ടായത്. ഒറ്റവെട്ട് തങ്കമ്മ, ഒറ്റവെട്ട് ഓമന. ഇത് രണ്ടും ഞാൻ കേരളത്തിൽ വരുമ്പോൾ എന്റെ സെറ്റപ്പാ. ഞാൻ വലിയ ഹോട്ടലുകളിൽ ഒന്നും റൂമെടുക്കാറില്ല, ചെന്ന് കഴിഞ്ഞാൽ ഒരു ദിവസം ഒറ്റവെട്ട് ഓമനയുടെ കൂടെയും ഒറ്റപ്പൊട്ട് തങ്കമ്മയുടെ കൂടെയും ആണ്. അങ്ങോട്ട് ഇങ്ങോട്ടും മാറി മാറി കിടക്കും. എന്നെ കിട്ടാൻ വേണ്ടി ഇവർ തമ്മിൽ അടിയാകും.‘ - എന്നായിരുന്നു പാഷാണം ഷാജി പറഞ്ഞത്. 
 
ഇത് കേട്ട് ഏറ്റവും ഉറക്കെ ആർത്തുചിരിച്ചത് സ്ത്രീപക്ഷ വാദികളായ ജസ്‍ലയും അലസാന്‍ഡ്രയും രഘുവുമാണ്. ഹൌസിലെ മറ്റുള്ളവരും ചിരിച്ചു. ഇത് കേട്ട് സഹോദരിമാരുടെ മുഖം വാടിയെങ്കിലും അവരൊന്നും പറഞ്ഞില്ല. ഇത്തരം പരാമർശങ്ങളെല്ലാം വെറും തമാശ ആയി എടുക്കുന്ന വിദ്യാഭ്യാസ യോഗ്യരെ കാണുമ്പോൾ പുശ്ചം തോന്നുന്നു. 
 
ഇന്നലെ ഈ സംഭവം കഴിഞ്ഞ ശേഷം അഭിരാമിയും അമൃതയും രജിത്തിനോട് പരാതി പറയുന്നു, രജിത്ത് അത് സുജോയുമായി ചർച്ച ചെയ്യുന്നു. ഷാജി പറഞ്ഞ കമന്റ് വെറും ലോ ക്ലാസ്സായി പോയെന്ന് രജിത് സുജോയോട് പറഞ്ഞു. തനിക്കും അങ്ങനെ തന്നെയാണ് തോന്നിയതെന്നായിരുന്നു സുജോ നൽകിയ മറുപടി. സ്ത്രീ ശാക്തീകരണത്തിനു ഊന്നൽ നൽകുന്ന ജസ്ല പോലും സ്ത്രീകളെ അപമാനിക്കുന്ന ഇത്തരം പ്രസ്താവനയെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയായിരുന്നു എന്നത് വളരെ മോശമായി പോയി.  
 
രജിതിനും സുജോയ്ക്കും തോന്നിയ ‘ശരിയല്ലായ്മ’ പോലും അവിടെ കൂടിയിരുന്ന മറ്റ് സ്ത്രീ രത്നങ്ങൾക്ക് തോന്നിയില്ല എന്നതും ആശ്ചര്യപ്പെടുത്തുന്നു. അമൃത-അഭിരാമി സഹോദരിമാരെ ഏറ്റവും വൃത്തി കെട്ട രീതിയിലാണ് ഷാജി അപമാനിച്ചതെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നു. ഷാജിയുടെ ഈ പരാമർശം ഗെയിമിനു വേണ്ടി ഉള്ളതാണെങ്കിലും ഇത്രയും മോശം രീതിയിൽ രണ്ട് സ്ത്രീകളെ കുറിച്ച് സംസാരിക്കാൻ പാടില്ലായിരുന്നുവെന്നും ഇക്കാര്യം ഞായറാഴ്ച മോഹൻലാൽ ചോദിക്കണമെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓരോ കുടുംബത്തിനും ഒരു കോടി രൂപ വീതം നല്‍കും; വിമാന ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്

Air India Plane Crash: മഹാത്ഭുതമായി രമേശ് വിശ്വാസ്‌കുമാര്‍; രക്ഷപ്പെട്ടത് എമര്‍ജന്‍സി എക്‌സിറ്റ് വഴി

മതവിശ്വാസം ഇല്ലാത്തവർക്ക് നോ കാസ്റ്റ് നോ റിലീജിയൻ സർട്ടിഫിക്കറ്റ് നൽകണം, സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും?, എയർ ഇന്ത്യയ്ക്ക് യാതൊരു സുരക്ഷയുമില്ല, ട്വിറ്ററിൽ വൈറലായി ബോയ്കോട്ട് എയർ ഇന്ത്യ ഹാഷ്ടാഗ്

അഹമ്മദാബാദ് ആകാശദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരണപ്പെട്ടു

അടുത്ത ലേഖനം
Show comments