അസംഘടിത മേഖലകള്‍ക്ക് പുതിയ ബജറ്റ് കാത്തുവച്ചിരിക്കുന്നതെന്ത്?

സുബിന്‍ ജോഷി
വെള്ളി, 24 ജനുവരി 2020 (21:00 IST)
ഓരോ തവണത്തെയും ബജറ്റ് പ്രഖ്യാപനവേളയില്‍ ഏവരും ഉറ്റുനോക്കുന്നതാണ് അസംഘടിത മേഖലകള്‍ക്കുള്ള പ്രഖ്യാപനങ്ങള്‍. വെറും രാഷ്ട്രീയബജറ്റ് മാത്രമായി മാറാത്ത ബജറ്റുകളില്‍ പ്രധാനമായും പരാമര്‍ശിക്കപ്പെടുന്നതും ഊന്നല്‍ നല്‍കുന്നതുമായ ഒന്ന് അസംഘടിത മേഖലകളിലെ തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങളായിരിക്കും. കഴിഞ്ഞ ബജറ്റിലും ഈ മേഖലയ്ക്ക് പ്രാധാന്യം നല്‍കിയിരുന്നു. 
 
അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പെൻഷൻ പദ്ധതിയായിരുന്നു കഴിഞ്ഞ തവണത്തെ ബജയിലെ ഒരു പ്രധാന ഇനം. 15,000 രൂപ വരെ മാസവരുമാനമുള്ളവർക്ക് ഗുണം ലഭിക്കും. 100 രൂപ പ്രതിമാസം നൽകണം. 60 വയസ്സ് പൂർത്തിയാകുമ്പോൾ പ്രതിമാസം 3,000 രൂപ വീതം പെൻഷൻ ലഭിക്കും. പ്രധാൻമന്ത്രി ശ്രം യോഗി മൻ ധൻ പദ്ധതിക്ക് 5000 കോടി രൂപ അനുവദിക്കുകയും ചെയ്‌തിരുന്നു.
 
ദേശീയ തൊഴിലുറപ്പ് പദ്ധതിക്കായി 60,000 കോടി അനുവദിച്ചിരുന്നു. ഗോ സംരക്ഷണത്തിനു പ്രത്യേക പദ്ധതി നടപ്പിലാക്കും എന്നതും ശ്രദ്ധേയമായ പ്രഖ്യാപനമായിരുന്നു. പശുക്കളെ വാങ്ങാനും വളർത്താനും വായ്പ നൽകും. ഇതിനായി 750 കോടി നീക്കിയിരുത്തും. പശു ക്ഷേമത്തിനായി  'രാഷ്ട്രീയ കാമദേനു ആയോഗ്' പ്രഖ്യാപനവും കഴിഞ്ഞ ബജറ്റിനെ ശ്രദ്ധേയമാക്കി. 
 
ചെറുകിട കർഷകർക്ക്​ വരുമാനം ഉറപ്പാക്കാൻ പ്രത്യേക പദ്ധതി. ഹരിയാനയിൽ​എയിംസ്​സ്ഥാപിക്കും. രണ്ട് കോടി ജനങ്ങൾക്ക് കൂടി സൗജന്യപാചക വാതകം. ഇതിനായി 6 കോടി. ഉജ്വല യോജനയിലുടെ ആറ്​കോടി കുടുംബങ്ങൾക്ക്​പാചകവാതക കണക്ഷൻ നൽകും - ഇതൊക്കെയും കഴിഞ്ഞ തവണത്തെ പ്രഖ്യാപനങ്ങളില്‍ പെടുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിതിന്‍ രാജിന്റെ ആത്മഹത്യ: പ്രതികളുടെ ജാമ്യം ഹര്‍ജിയില്‍ ഇന്ന് വിധി

വിമാന ഇന്ധനവില കുതിക്കുന്നു, 20,000 സർവീസുകൾ റദ്ദാക്കി ലുഫ്താൻസ

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; കാരണം ചൂടല്ലെന്ന് പെസോ, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട് നിര്‍ണായകം

ഇനി പെട്രോളിന്റെ കാലമല്ല, ആല്‍ക്കഹോളിന്റേത്, 85 ശതമാനം എഥനോള്‍ മിക്‌സ് പെട്രോള്‍ നടപ്പാക്കാന്‍ ഇന്ത്യ, കരട് നിയമം ഉടന്‍

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു : താപനില 44 ഡിഗ്രിയിലേക്ക്, ഉഷ്ണതരംഗ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന പത്ത് ഇന്ത്യക്കാര്‍ ഉക്രെയ്ന്‍ യുദ്ധത്തില്‍ മരിച്ചു

മത്സ്യമുട്ടകളില്‍ അടങ്ങിയ കടല്‍വിഷം മരണത്തിന് കാരണമായി; വിഴിഞ്ഞത്തെ മരണങ്ങളില്‍ രാസ വിശകലന റിപ്പോര്‍ട്ട്

തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീശൻ മരിച്ചു

വിഴിഞ്ഞത്തെ രണ്ട് പേരുടെ മരണം ഭക്ഷ്യവിഷബാധയല്ല, 'മറൈൻ ടോക്‌സിൻ'

അടുത്ത ലേഖനം
Show comments