പ്രണയദിനത്തില്‍ ഒരു റോസ് പുഷ്പം

സുബിന്‍ ജോഷി
തിങ്കള്‍, 3 ഫെബ്രുവരി 2020 (19:30 IST)
പ്രണയദിനത്തില്‍ ഒരു ചുവന്ന റോസാപുഷ്പത്തിലൂടെ പരസ്പരം ഹൃദയം കൈമാറാനൊരുങ്ങുന്ന കമിതാക്കള്‍ക്കായി പൂക്കള്‍ വിടരുന്നത് തമിഴ്നാട്ടിലെ ഹോസൂരില്‍ നിന്ന്. 

ഹോസൂരിലെ അറുപതോളം പൂന്തോട്ട ഫാമുകളില്‍ വിരിയുന്ന റോസാ പുഷ്പങ്ങളിലൂടെയാണ് ലോകത്തിലെ ലക്ഷക്കണക്കിന് കമിതാക്കള്‍ മനസ്സിന്‍റെ പ്രണയ ഭാവങ്ങളെ ആര്‍ദ്രമായി തൊട്ടുണര്‍ത്തുന്നത്.

യൂറോപ്പ്, ഓസ്ട്രേലിയ, പശ്ചിമേഷ്യ, ജപ്പാന്‍, ബ്രിട്ടന്‍ എന്നിവിടങ്ങളിലേയ്ക്കാണ് ഹോസൂരില്‍ നിന്ന് പ്രണയം കയറ്റി അയക്കുന്നത്. 

ഉള്ളിലുള്ള തീവ്രമായ പ്രണയത്തെ വിളിച്ചോതുന്ന ചുവന്ന റോസിന് തന്നെയാണ് വിപണിയില്‍ ആവശ്യക്കാര്‍‍. സഫലമായ ഒരു പ്രണയമാണ് ചുവപ്പിലൂടെ സംസാരിക്കുന്നതെന്നാണ് കമിതാക്കളുടെ ഭാഷ്യം. ചുവപ്പ് കഴിഞ്ഞാല്‍ മഞ്ഞ റോസയോടാണ് പ്രണയിതാക്കള്‍ക്ക് പഥ്യം. 

പ്രണയ ദിനത്തില്‍ ഒരു മഞ്ഞ റോസാപുഷ്പം സമ്മാനിക്കുന്നതോടെ നീ എന്‍റെ പ്രിയ സുഹുത്തെന്ന് പറഞ്ഞു ബുദ്ധിമുട്ടണ്ട, അത് നിന്‍റെ സൗഹുദം മുഴുവന്‍ അവള്‍ക്കു മുന്നില്‍ തുറന്നു വെയ്ക്കും.

ഓരോവര്‍ഷവും 50 ശതമാനമാണ് റോസാപുഷ്പം വില്‍പ്പന വര്‍ധിക്കുന്നത്. പ്രത്യേകിച്ചു ഫെബ്രുവരിയില്‍. ഇതിനു പുറമെയാണ് ആഭ്യന്തര വിപണിയിലെ വില്‍പ്പന. രാജ്യത്ത് വിരിയുന്ന റോസാപുഷ്പങ്ങളുടെ 35 ശതമാനവും ഉല്‍പ്പാദിപ്പിക്കുന്നത് കര്‍ണാടക - തമിഴ്നാട് അതിര്‍ത്തിയിലെ ഹോസൂരില്‍ നിന്നാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ കുഞ്ഞിന് രാത്രി പുതച്ചു കൊടുക്കുന്നത് ഇഷ്ടമാണോ? പുതപ്പ് തട്ടി മാറ്റുന്നുണ്ടോ? കാരണമിതാണ്

എന്തുകൊണ്ടാണ് തണുത്ത കാലാവസ്ഥയില്‍ സന്ധിവേദന ഉണ്ടാവുന്നത്

ഡ്രൈവിങ്ങിനിടെ ഉറക്കം വരുന്നത് ചിലപ്പോള്‍ ഈ രോഗത്തിന്റെ ലക്ഷണമാകാം

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നേരത്തെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കുമെന്ന് പഠനം

വേനലിൽ വരണ്ട ചർമ്മത്തിന് പെട്രോളിയം ജെല്ലി: സുരക്ഷിതമായ പരിഹാരമോ?

അടുത്ത ലേഖനം
Show comments