Webdunia - Bharat's app for daily news and videos

Install App

വെള്ളം വിൽപ്പന ചരക്കായി, പ്ലാസ്റ്റിക് കുപ്പികളിലായി, നമ്മൾ കുടിക്കുന്നത് പ്ലാസ്റ്റിക് കലർന്ന വെള്ളമെന്ന് ആരും അറിയുന്നില്ല !

Webdunia
ചൊവ്വ, 17 മാര്‍ച്ച് 2020 (20:25 IST)
മനുഷ്യന്റെ ജീവൻ നിലനിർത്താനുള്ള ഏറ്റവും പ്രധാനമായ കാര്യം, കുടിവെള്ളം, അതാണ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ കച്ചവട വസ്തുക്കളിൽ ഒന്ന്. കുടിവെള്ളം എന്നാൽ അത് ബോട്ടിൽഡ് വാട്ടർ എന്ന് നിലയിലേക്ക് മാറിയിരിക്കുന്നു. ഈ വെള്ളം കുടിച്ചാൽ മികച്ച ആരോഗ്യം ലഭിക്കും എന്നാണ് മിക്ക ബോട്ടിൽഡ് വാട്ടർ നിർമ്മാതാക്കളുടെയും അവകാശ വാദം, എന്നാൽ കാര്യങ്ങൾ അങ്ങനെയല്ല എന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. 
 
രാജ്യത്ത് വിൽക്കപ്പെടുന്ന പത്ത് കുപ്പിവെള്ളത്തില്‍ മൂന്നെണ്ണവും മലിനജലം അടങ്ങിയതാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ നേരഥെ വെളിപ്പെടുത്തിയിരുന്നു. അമേരിക്ക ആസ്ഥാനമായുള്ള ഓര്‍ബ് മീഡിയ 11 കുടിവെള്ള ബ്രാന്‍ഡുകളിലെ 250 ബോട്ടിലുകളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകൾ. ഇന്ത്യയടക്കമുള്ള ഒന്‍പതു രാജ്യങ്ങളില്‍ നിലവിലുള്ള കുപ്പിവെള്ളങ്ങളാണ് പഠനവിധേയമാക്കിയത്. 
 
പ്ലാസ്റ്റിക്കിന്റെ ചെറുതരികള്‍ നിറഞ്ഞതാണ് നമ്മുടെ കുപ്പിവെള്ളത്തിലെ 93 ശതമാനവുമെന്ന ഗുരുതരമായ കണ്ടെത്തലാണ് ഉണ്ടായത്. 250 കുപ്പികളില്‍ 93 ശതമാനത്തിലും പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തി. കുപ്പിയുടെ അടപ്പുകള്‍ നിര്‍മിക്കുന്ന പ്ലാസ്റ്റികിന്റെ അംശവും കുടിവെള്ളത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ക്യാൻസറിനും കുട്ടികളില്‍ ഓട്ടിസത്തിനും വരെ കാരണമായേക്കാവുന്ന വിഷവസ്തുക്കളാണ് ഇവയില്‍ പലതും.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സംസ്ഥാനത്ത് രാത്രി ഈ ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

വോട്ടെടുപ്പ് ദിവസം എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും വേതനത്തോടുകൂടിയ അവധി; അവധി ഉറപ്പാക്കണമെന്ന് ലേബര്‍ കമ്മിഷണര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് കഴിയും വരെ സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം

കൈക്കൂലി കേസിൽ വില്ലേജ് ഓഫീസർക്കും ഫീൽഡ് അസിസ്റ്റൻറിനും കഠിന തടവ്

പീഡനക്കേസ് പ്രതിക്ക് 13 വർഷം കഠിനത്തടവ്

അടുത്ത ലേഖനം
Show comments