രഞ്ജിത്തിനെക്കൊണ്ട് തിരക്കഥ തിരുത്തിക്കാമെന്ന് മമ്മൂട്ടി പറഞ്ഞു, പൂര്‍ത്തിയായപ്പോള്‍ ഇനി തിരുത്തേണ്ടെന്നും പറഞ്ഞു!

Webdunia
തിങ്കള്‍, 26 നവം‌ബര്‍ 2018 (14:48 IST)
പ്രതിഭകളെ കണ്ടെത്താന്‍ മമ്മൂട്ടിക്ക് പ്രത്യേക കഴിവുണ്ട്. അവര്‍ക്ക് പ്രോത്സാഹനം നല്‍കാനും ഊര്‍ജ്ജമായി കൂടെ നില്‍ക്കാനും അദ്ദേഹം എപ്പോഴും താല്‍പ്പര്യം കാണിക്കും. സിനിമാലോകത്തെ പലരും ആ തണല്‍ അനുഭവിച്ചവരാണ്.
 
സംവിധായകന്‍ ജയരാജ് ആദ്യമായി തിരക്കഥാകൃത്തായതും മമ്മൂട്ടിയുടെ നിര്‍ബന്ധവും പ്രോത്സാഹനവും കൊണ്ടാണ്. ലൌഡ് സ്പീക്കര്‍ എന്ന കഥയ്ക്ക് തിരക്കഥയെഴുതിക്കാന്‍ വേണ്ടി രഞ്ജിതിന് പിറകേ ജയരാജ് കുറേ നടന്നു. തിരക്ക് കാരണം രഞ്ജിത്തിന് അതിന് കഴിഞ്ഞില്ല.
 
ഒടുവില്‍ മമ്മൂട്ടി ധൈര്യം നല്‍കി. ‘നീ തന്നെ എഴുത്, ആവശ്യമുണ്ടെങ്കില്‍ അവസാനം രഞ്ജിത്തിനെക്കൊണ്ട് തിരുത്തിക്കാം’ എന്ന് മമ്മൂട്ടി പറഞ്ഞു. ആ ധൈര്യത്തില്‍ ജയരാജ് ലൌഡ് സ്പീക്കറിന് തിരക്കഥയെഴുതി.
 
തിരക്കഥ പൂര്‍ത്തിയാക്കി മമ്മൂട്ടിക്ക് വായിക്കാന്‍ കൊടുത്തു. അത് വായിച്ചിട്ട് മമ്മൂട്ടി പറഞ്ഞത് ഇനി ഇത് ആരെക്കൊണ്ടും തിരുത്തിക്കേണ്ട ആവശ്യമില്ലെന്നാണ്. 
 
ലൌഡ് സ്പീക്കറിലെ മൈക്ക് ജോണി എന്ന കഥാപാത്രം മമ്മൂട്ടിയുടെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

Virat Kohli : ഏകദിന പരമ്പര നാളെ മുതൽ, കോലിയെ കാത്ത് 3 റെക്കോർഡുകൾ

World Test Championship : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് മുന്നിലുള്ള സാധ്യത 4 ശതമാനം മാത്രം

17കാരിയുമായി 35കാരൻ കാർത്തിക് ആര്യന് പ്രണയം ,റെഡ്ഡിറ്റ് പൊക്കി, വിവാദമായതോടെ അൺഫോളോ ചെയ്ത് താരം

ജോർജുകുട്ടി വരുന്നു; കാത്തിരിപ്പിന് വിരാമമിട്ട് 'ദൃശ്യം 3' ഏപ്രിലിൽ തിയറ്ററുകളിലേക്ക്, ഹിന്ദി പതിപ്പിന് 6 മാസം മുൻപെ സ്ക്രീനിലെത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്: കെഎസ്ഇബിയില്‍ 16.5 ലക്ഷം രൂപയുടെ അഴിമതി കണ്ടെത്തി വിജിലന്‍സ്

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് 20ന് സമാപനം; ശബരിമലയില്‍ ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാനം

കെട്ടിവച്ച മുറിവില്‍ ശസ്ത്രക്രിയാ ബ്ലേഡ്; പമ്പ ആശുപത്രിയില്‍ ഗുരുതര മെഡിക്കല്‍ അനാസ്ഥയെന്ന് തീര്‍ത്ഥാടകയുടെ പരാതി

ഡയാലിസിസിനും കാന്‍സറിനുമുള്ള മരുന്നുകള്‍ വന്‍ വിലക്കുറവില്‍; പണം കൊയ്ത് ഔഷധ വിപണിയിലെ വ്യാജന്മാര്‍

അടുത്ത ലേഖനം
Show comments