ബി ഉണ്ണികൃഷ്ണന് ഒരു പ്രശ്നം വന്നാലും ഞാന്‍ കൂടെനില്‍ക്കും, അത്ഭുതദ്വീപില്‍ ഞാനൊരു കളി കളിച്ചാണ് പൃഥ്വിയെ നായകനാക്കിയത്: വിനയന്‍

Webdunia
വ്യാഴം, 23 നവം‌ബര്‍ 2017 (11:54 IST)
തന്നെ ഇല്ലാതാക്കാന്‍ നടക്കുന്ന സംവിധായകന്‍ ബി ഉണ്ണികൃഷ്ണന് ഭാവിയില്‍ ഒരു പ്രശ്നം വന്നാലും താന്‍ കൂടെ നില്‍ക്കുമെന്ന് സംവിധായകന്‍ വിനയന്‍. വ്യക്തിപരമായി തനിക്ക് ആരോടും വിദ്വേഷമില്ലെന്നും വിനയന്‍ പറയുന്നു.
 
മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് വിനയന്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. തന്‍റെ എതിര്‍ഗ്രൂപ്പില്‍ നിന്ന ജോസ് തോമസിന് ഒരു പ്രശ്നം വന്നപ്പോള്‍ താന്‍ കൂടെ നിന്നതായും വ്യക്തിപരമായി വൈരാഗ്യം തീര്‍ക്കാന്‍ തനിക്കാവില്ലെന്നും വിനയന്‍ ഈ അഭിമുഖത്തില്‍ പറയുന്നു. ‘സ്വര്‍ണക്കടുവ’ എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടാണ് ചില പ്രശ്നങ്ങള്‍ ജോസ് തോമസിന് നേരിടേണ്ടി വന്നത്. അന്ന് വിനയന്‍ മാത്രമാണ് സഹായിച്ചതെന്ന് അടുത്തിടെ ജോസ് തോമസ് വെളിപ്പെടുത്തിയിരുന്നു.
 
“എന്നെ നിഷ്കാസനം ചെയ്യണം എന്നു പറഞ്ഞ് നടക്കുന്ന എന്‍റെ സുഹൃത്താണ് ബി ഉണ്ണികൃഷ്ണന്‍. ഞാന്‍സെക്രട്ടറിയായിരുന്നപ്പോള്‍ ജോയിന്‍റ് സെക്രട്ടറിയായിരുന്നു ഉണ്ണികൃഷ്ണന്‍. ഞാനുമായി ശത്രുതയിലാണെങ്കിലും അദ്ദേഹം നാളെ ഒരു പ്രശ്നം ഉണ്ടെന്ന് പറഞ്ഞാലും ഞാന്‍ എല്ലാം മറക്കും. വ്യക്തിപരമായി എനിക്ക് യാതൊരു വിദ്വേഷവും ഇല്ല. പറയുന്നത് നമ്മുടെ നിലപാടുകളാണ്. നിലപാടുകളുടെ കാര്യത്തില്‍ യാതൊരു മാറ്റവും ഇല്ല” - മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ വിനയന്‍ വ്യക്തമാക്കുന്നു.
 
പൃഥ്വിരാജ് നായകനാകുന്നു എങ്കില്‍ അത്ഭുതദ്വീപില്‍ അഭിനയിക്കാനാവില്ലെന്ന് ജഗതി ശ്രീകുമാര്‍ ഉള്‍പ്പടെയുള്ളവര്‍ പറഞ്ഞെന്നും ഒടുവില്‍ ഗിന്നസ് പക്രുവാണെന്ന് നായകനെന്ന് അറിയിച്ച് എല്ലാവരെയും കരാറില്‍ ഒപ്പിടുവിച്ച ശേഷം പൃഥ്വിയെ നായകനാക്കുകയായിരുന്നു എന്നും വിനയന്‍ ഈ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

കാസര്‍കോട് അബദ്ധത്തില്‍ എലിവിഷം കഴിച്ച സ്ത്രീ മരിച്ചു

ബഹുമാനം വാങ്ങാന്‍ കഴിയില്ല: ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ പാക്കിസ്ഥാനില്‍ പ്രതിഷേധത്തിന് കാരണം

ലൈംഗികബന്ധത്തിനുള്ള സമ്മതം സ്വകാര്യനിമിഷം പകർത്താനുള്ള അനുമതിയല്ല: ഡൽഹി ഹൈക്കോടതി

കുട്ടികളുടെ ആരോഗ്യ വിവരങ്ങൾക്ക് 104 ടോൾഫ്രീ നമ്പർ; ‘അക്ഷരം ആരോഗ്യം’ പദ്ധതി ഫെബ്രുവരി 6 മുതൽ

കളമശേരിയിൽ 'മന്ത്രിക്കെതിരെ എംപി' പോരാട്ടത്തിന് കളമൊരുങ്ങുന്നു: പി. രാജീവിനെതിരെ ഹാരിസ് ബീരാനെ ഇറക്കാൻ മുസ്ലിം ലീഗ്

അടുത്ത ലേഖനം
Show comments