വാപ്പിച്ചിക്ക് ദുൽഖറിന്‍റെ സ്നേഹചുംബനം, കുറിപ്പ് ശ്രദ്ധേയമാകുന്നു !

കെ ആര്‍ അനൂപ്
തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2020 (15:26 IST)
മലയാളത്തിൻറെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനം ആഘോഷമാക്കുകയാണ് ആരാധകരും സഹപ്രവർത്തകരും. വാപ്പിച്ചിക്ക് പിറന്നാൾ ആശംസകൾ നേര്‍ന്നു കൊണ്ട് ദുല്‍ക്കര്‍ സല്‍മാന്‍ എഴുതിയ കുറിപ്പും ചിത്രവും ആരാധകരുടെ മനം കവരുകയാണ്. തന്റെ വാപ്പിച്ചിയെ ചുംബിക്കുന്നതിന്റെ മനോഹരമായ ഒരു ചിത്രം അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
 
"എന്റെ വാപ്പിച്ചിക്ക് ജന്മദിനാശംസകൾ. എനിക്കറിയാവുന്ന ഏറ്റവും ബുദ്ധിമാനും അച്ചടക്കമുള്ളവനുമായ മനുഷ്യൻ. എനിക്ക് എന്തിനും ഏതിനും സമീപിക്കാവുന്നയാള്‍. ഞാന്‍ പറയുന്നതെല്ലാം കേട്ട് എന്നെ എപ്പോഴും ശാന്തനാക്കുന്നയാള്‍. നിങ്ങളാണ് എന്റെ സമാധാനവും എന്റെ സെന്നും. നിങ്ങളുടെ അതുല്യമായ മാനദണ്ഡങ്ങൾക്കനുസൃതമായി ജീവിക്കാൻ ഞാൻ എല്ലാ ദിവസവും ശ്രമിക്കുന്നു. ഈ സമയം നിങ്ങളോടൊപ്പം ചെലവഴിക്കാൻ ആകുന്നത് ഏറ്റവും വലിയ അനുഗ്രഹമാണ്. നമുക്ക് എല്ലാവർക്കും വേണ്ടി. നിങ്ങളെ മറിയത്തിനൊപ്പം കാണുന്നത് തന്നെ എനിക്ക് ഏറ്റവും വലിയ സന്തോഷമാണ്.  ജന്മദിനാശംസകൾ.  നിങ്ങൾ ചെറുപ്പമാവുന്തോറും, വരും തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരൂ. ഞങ്ങൾ നിങ്ങളെ അനന്തമായി സ്നേഹിക്കുന്നു" - ദുൽഖർ സൽമാൻ കുറിച്ചു.
 
നാലര പതിറ്റാണ്ടോളമായി സിനിമയ്ക്കായി സമർപ്പിച്ച ജീവിതമാണ് മമ്മൂട്ടിയുടെത്. സോഷ്യൽ മീഡിയയിലൂടെ അദ്ദേഹത്തിന് ആശംസാ പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൈക്കമാൻഡിൽ 'അതിരടി'; ഇന്നും കിട്ടിയില്ല മുഖ്യമന്ത്രിയെ !

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച ആരോപണങ്ങള്‍ ഗുരുതരം, എന്‍ടിഎ പിരിച്ചുവിടണം: പിണറായി വിജയന്‍

മുഖ്യമന്ത്രി പ്രഖ്യാപനം നാളെ, കാതോര്‍ത്ത് കേരളം

തിരുവനന്തപുരത്തെ വിവിധയിടങ്ങളില്‍ 15നും 16നും ജല വിതരണം തടസ്സപ്പെടും

കാണാതാകുന്ന സ്ത്രീകൾ : കൊല്ലം ജില്ല മുന്നിൽ

അടുത്ത ലേഖനം
Show comments