മരണത്തിന്‍റെ കൈപ്പിടിയിലൊതുങ്ങിയ ഹെലികോപ്റ്റർ ഷോട്ട്; സുശാന്ത് ഇനി ഓര്‍മ്മ

കെ ആര്‍ അനൂപ്
തിങ്കള്‍, 15 ജൂണ്‍ 2020 (12:24 IST)
‘എം എസ് ധോണി ദി അൺ ടോൾഡ് സ്റ്റോറി' എന്ന സിനിമയിലൂടെ ധോണിയുടെ ജീവിതകഥ ആരാധകരുടെ ഹൃദയത്തിലേക്ക് കൂടി പകർത്തിയ അതുല്യ കലാകാരൻ   സുശാന്തിൻറെ മരണ വാർത്തയുടെ ഞെട്ടലിൽ നിന്ന് ആരാധകരും സിനിമാലോകവും ഇനിയും ഉണർന്നിട്ടില്ല. ധോണി റാഞ്ചിയിൽ നിന്നെത്തി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ ആയെങ്കിൽ സുശാന്ത് ബോളിവുഡിൽ ചേക്കേറിയത് പട്നയില്‍ നിന്നാണ്. ഏക്താകപൂറിൻറെ ടെലിവിഷൻ പരമ്പരകളിലൂടെ സുശാന്ത് സിനിമയിൽ സ്വന്തമായൊരിടം കണ്ടെത്തി. മാധ്യമങ്ങളിൽ നിന്നും വിവാദങ്ങളിൽ നിന്നും സുശാന്ത്, ധോണിയെ പോലെ തന്നെ അകന്നുനിന്നു.
 
ധോണിയുടെ ബാറ്റിങ് ശൈലിയെ ആഴത്തിൽ പഠിച്ചാണ് സുശാന്ത്, ധോണിയായി സിനിമയിൽ ജീവിച്ചത്. ഒരു ദിവസം 325 തവണയെങ്കിലും ധോണിയുടെ ഹെലികോപ്റ്റർ ഷോട്ട് താരം പരിശീലിച്ചിരുന്നു. സിനിമയിലെ ക്ലൈമാക്സ് സീനിലെ ധോണിയുടെ സിക്സർ പോലും 2011-ലെ ക്രിക്കറ്റ് വേൾഡ് കപ്പിലെ ധോണിയുടെ ഹെലികോപ്റ്റർ ഷോട്ടിനു സമാനമായിരുന്നു.
 
ഓഫ് സ്റ്റംപിനും മിഡ് വിക്കറ്റിലും വരുന്ന പന്തുകളെ ധോണി അതിവേഗം ഹെലികോപ്റ്റർ ഷോട്ടിലൂടെ പായിക്കുന്നത് പോലെ സുശാന്തും സിനിമയിൽ പന്തുകളെ അതിർത്തി കടത്തിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

കടലില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവ് മീന്‍ വയറ്റില്‍ തറച്ച് മരിച്ചു

മുല്ലപ്പെരിയാര്‍ തുറന്നു; ജാഗ്രതാ നിര്‍ദേശം

കരൂരിലെ തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരിച്ച കേസ്; വിജയ്യുടെ ടിവികെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടിയല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മദ്രാസ് ഹൈക്കോടതിയില്‍ അറിയിച്ചു

KC Venugopal: കെ.സി.വേണുഗോപാലിനെതിരെ എഐസിസിക്ക് പരാതി; പിന്നില്‍ രമേശ് ചെന്നിത്തലയും ചാണ്ടി ഉമ്മനും

ഇഡി പ്രസാദ് ശബരിമല മേല്‍ശാന്തി, മുട്ടത്തുമഠം എംജി മനു മാളികപ്പുറം മേല്‍ശാന്തി

അടുത്ത ലേഖനം
Show comments